Connect with us

Breaking News

ഒമിക്രോൺ മറ്റൊരു കോവിഡ്; ഈ രോഗമുള്ളവർക്ക് വേണം അധിക ശ്രദ്ധ

Published

on

Share our post

കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു കുട്ടികളെയാകും കൂടുതൽ ബാധിക്കുക എന്നുമായിരുന്നു നമ്മൾ കേട്ടിരുന്നത്. അതിന്റെതന്നെ ഭാഗമായി നമ്മൾ 15 വയസ്സിനു മുകളിലുള്ളവർക്ക് വാക്സിനേഷനും ആരംഭിച്ചു. ഈ മൂന്നാം തരംഗത്തിൽ, ഒരിക്കൽ രോഗം ബാധിച്ചവർതന്നെ വീണ്ടും രോഗബാധിതരാകുന്ന സ്ഥിതിവിശേഷവുമുണ്ട്. ആരോഗ്യപ്രവർത്തകർ രോഗബാധിതരാകുന്നത് ആരോഗ്യമേഖലെയാകെ ബാധിക്കാവുന്ന അവസ്ഥയുമുണ്ട്.

ഡോക്ടർ ചികിത്സക്കുന്ന ഇപ്പോഴുള്ള കോവിഡ് രോഗികളിൽ പത്ത് ശതമാനം പേരും നേരത്തെ രോഗബാധിതരായവരാണ്. മൂന്നാം തരംഗത്തെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുകൾ നൽകിയപ്പോഴും പുതിയ വകഭേദമായ ഒമിക്രോൺ ആയിരിക്കും ഇതിന് പിന്നിലെന്ന ധാരണ ഇല്ലായിരുന്നു. അത് കഴിഞ്ഞാണ് ഏകദേശം 30–ൽ അധികം പ്രധാന മ്യൂട്ടേഷനുകളുമായി ഒമിക്രോൺ എത്തുന്നത്.  രോഗതീവ്രതയുടെ കാര്യത്തിൽ ഒമിക്രോൺ ഗുരുതരമല്ലെങ്കിലും ഇതിനെ മറ്റൊരു കോവിഡ് ആയി കണക്കാക്കാം. കാരണം അത്രയും വ്യത്യാസം ഉള്ള വൈറസാണ് ഇതെന്നതുതന്നെ. ഇത് കോവിഡിന്റെ തന്നെ വേറൊരു രൂപം ആണ്. വെറുമൊരു മ്യൂട്ടേഷനോ വെറുമൊരു വേരിയന്റോ അല്ല. അതുകൊണ്ടാണ് ഇതിനു മുൻപ് രോഗബാധിതരായവർക്ക് യാതൊരു പ്രതിരോധവും ഇല്ലാത്ത വിധത്തിൽ വീണ്ടും വരുന്നത്.  ലോകം മുഴുവൻ ഉള്ള കണക്ക് നോക്കുമ്പോൾ മൂന്നാമത്തെയോ നാലാമത്തെയോ ബൂസ്റ്റർ ഒക്കെ എടുക്കാൻ സാധിച്ചവർക്ക് ഒമിക്രോൺ വന്നിട്ടില്ല. അഥവാ വന്നിട്ടുണ്ടെങ്കിൽതന്നെ ഗുരുതര രോഗസാഹചര്യം ഉള്ളവർക്ക് പോലും ചെറിയ ജലദോഷം പോലെ വന്നിട്ട് പോകുകയാണ് ഉണ്ടായത്. ഇത് സൂചിപ്പിക്കുന്നത് നമുക്ക് പ്രതിരോധ കുത്തിവയ്പുകൾ കൂടുതൽ തവണ ഭാവിയിൽ വേണ്ടി വരും എന്നാണ്. അത് കഴിഞ്ഞ് ഒന്നോ രണ്ടോ വർഷത്തിനകം എല്ലാ വർഷവും എടുക്കുന്ന ഇൻഫ്ളുവൻസ പോലെ എല്ലാ വർഷവും എടുക്കുന്ന ഒരു കുത്തിവയ്പായി ഇതു മാറും. 

അമിത വണ്ണമുള്ളവർ, പ്രമേഹമുള്ളവർ, രക്തസമ്മർദമുള്ളവർ, ശ്വാസകോശരോഗമുള്ളവർ, അർബുദരോഗമുള്ളവർ, കരൾ–വൃക്ക രോഗമുള്ളവർ എന്നിവർക്കാണ് കോവിഡ് ഗുരുതരമാകാനുള്ള സാഹചര്യമുള്ളത്. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ ഇവയൊക്കെ നമുക്ക് നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നതാണ്. നിയന്ത്രണവിധേയമല്ലാതെ വരുമ്പോഴാണ് ഈ പ്രശ്നം ഉണ്ടാകുന്നത്. കേരളത്തെ സംബന്ധിച്ച് ഗുരുതരാവസ്ഥയ്ക്ക് കാരണമാകുന്നത് ഇതൊക്കെ കൊണ്ടാണ്. 23 ശതമാനം പേർക്കാണ് കേരളത്തിൽ പ്രമേഹം ഉള്ളത്. ആ കണക്ക് മറ്റു സംസ്ഥാനങ്ങളിൽ 8–10 ശതമാനം ആണ്. 23 ശതമാനം പ്രമേഹരോഗികളിൽ 80 ശതമാനം ആളുകളുടെ പ്രമേഹം അനിയന്ത്രിതമാണ്. അനിയന്ത്രിതമാണെങ്കിലേ പ്രശ്നമുണ്ടാകൂ. കോവിഡ് വരുന്ന വേളയില്‍ തന്നെ നിയന്ത്രണവിധേയമായ പ്രമേഹം ആണെങ്കിൽ ഗുരുതരമായ ഘട്ടങ്ങളിലേക്ക് പോകില്ല. പക്ഷേ 80 ശതമാനത്തിൽ അധികം പേരും അനിയന്ത്രിതമായ പ്രമേഹം ഉള്ളവരാണ്. ഇതിനാലാണ് ചെറിയ രോഗമായി ഒമിക്രോണിനെ കേരളത്തിൽ കണക്കാക്കാൻ കഴിയാതെ പോയത്. അതേ സമയം മഹാരാഷ്ട്രയിലൊക്കെ നിസ്സാരമായി വന്നുപോകുന്ന വിധത്തിലായി. ഇവിടെ നമുക്ക് കൂടുതൽ ശ്രദ്ധചെലുത്തേണ്ടതായിട്ടുണ്ട്.  

കോവിഡ് ബാധിച്ച ആദ്യത്തെ ആഴ്ചയിലല്ല പ്രശ്നമുണ്ടാകുന്നത്. പലപ്പോഴും മറ്റ് രോഗങ്ങളിലേക്ക് നയിക്കുന്നത് കോവിഡ് വന്ന് രണ്ടാമത്തെയോ മൂന്നാമത്തെയോ നാലാമത്തെയോ ആഴ്ചയിലാണ്. അതുപോലെ ജപ്പാനിൽ നടന്ന ഒരു പഠനം പറയുന്നത്  ഒമിക്രോൺ ബാധ വരുന്നവരിൽ ശരാശരി ആറു ദിവസം അതായത് രോഗലക്ഷണങ്ങൾ വന്ന് ആറു ദിവസങ്ങൾക്ക് ശേഷമാണ് കൂടുതലും വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് എന്നാണ്. അങ്ങനെ വരുമ്പോൾ നമ്മുടെ ക്വാറന്റീൻ കണക്കുകൾ ഒക്കെ തെറ്റുകയാണ്. രോഗമുള്ള ആൾക്കാര് കുറഞ്ഞത് 12 ദിവസം മാറി നിന്നില്ലെങ്കിൽ അവർക്ക് രോഗം ഭേദമായി എന്നു കരുതി പുറത്തിറങ്ങുമ്പോൾ മറ്റുള്ളവർക്ക് കൊടുക്കും. ഇതിന്റെ വ്യാപനശേഷി രോഗം വന്ന് ലക്ഷണങ്ങൾ പോയശേഷവും നിലനിൽക്കുകയാണ്. അങ്ങനെ ഒരു പാട് കാര്യങ്ങൾ നമുക്കിതിൽ നിന്നും പഠിക്കേണ്ടതുണ്ട്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!