Connect with us

Breaking News

കശുവണ്ടിക്കാലം ആറളം ഫാമിന് പ്രതീക്ഷയുടെ പൂക്കാലം

Published

on

Share our post

ഇരിട്ടി : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ആറളം ഫാമിന് കശുവണ്ടിക്കാലം പ്രതീക്ഷയുടെ പൂക്കലമാകുന്നു. ഫാമിന്റെ നട്ടെല്ലായ തെങ്ങുകൃഷിയെ കാട്ടാനയും കുരങ്ങൻമാരും നശിപ്പിച്ചപ്പോൾ കശുവണ്ടിയിൽനിന്നുള്ള ആദായമാണ് ഫാമിന് കൈത്താങ്ങാവുന്നത്. കഴിഞ്ഞവർഷം കോവിഡ് പ്രതിസന്ധിയും വിലത്തകർച്ചും എല്ലാം ഉണ്ടായിട്ടും കശുവണ്ടിയിൽനിന്നുള്ള വരുമാനം എക്കാലത്തേയും മികച്ചനിലയിൽ എത്തിയിരുന്നു. കാലാവസ്ഥാവ്യതിയാനവും തുടർച്ചയായ മഴയും കാരണം ഡിസംബർ ആദ്യവാരങ്ങളിൽ പൂക്കുകയും കായ്ക്കുകയും ചെയ്യേണ്ട കശുമാവുകൾ ഒരുമാസം വൈകിയാണ് പുഷ്പിച്ചത്. ടൺ കണക്കിന് കശുവണ്ടി ശേഖരിക്കേണ്ട സമയം കഴിഞ്ഞെങ്കിലും തളിരണിഞ്ഞ് നിറയെ പൂവിട്ട് നിൽക്കുന്ന കശുമാവുകൾ മനംകുളിർപ്പിക്കുന്ന കാഴ്ചയാണ്.

ലോകത്തിലെ ഏറ്റവും ഗുണനിലവാരമുള്ള കശുവണ്ടിയാണ് ഫാമിൽ വിളയുന്നത്. അണ്ടിപ്പരിപ്പിന്റെ ഗുണനിലവാരം കാരണം ലോകത്തെ ഒന്നാം നമ്പർ ബ്രാൻഡ്‌ ഇനത്തിലാണ് ഫാമിലെ കശുവണ്ടിയും ഉൾപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി പൊതുമേഖലാ സ്ഥാപനങ്ങളായ കാപെക്സും കശുവണ്ടി വികസന കോർപ്പറേഷനുമാണ് ഫാമിൽനിന്നുള്ള മുഴുവൻ കശുവണ്ടിയും ശേഖരിക്കുന്നത്.

കഴിഞ്ഞവർഷം കോവിഡ് കാരണം തോട്ടങ്ങളിലെ അടിക്കാട് വെട്ട് പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. കാട്ടാന ശല്യവും പ്രതിസന്ധിയുണ്ടാക്കിയിരുന്നു. ഇക്കുറിയും ആന വില്ലനാകുമെങ്കിലും ഉത്പാദനം പൂർണതയിൽ എത്തുമ്പോഴേക്കും മുഴുവൻ കൃഷിയിടത്തിലേയും കാട് വെട്ടിത്തെളിക്കാനുള്ള നടപടികളാണ് പൂർത്തിയായിവരുന്നത്. ഫാമിന്റെ ഒന്ന് മുതൽ നാലുവരെയുള്ള ബ്ലോക്കുകളിലാണ് കശുമാവ് സമൃദ്ധിയോടെ വളരുന്നത്. ഈ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടങ്ങൾ തമ്പടിച്ചിരിക്കുന്നതും. ഇക്കുറി 150 ടൺ സംഭരിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പാഴായിപ്പോകുന്ന ടൺ കണക്കിന് കശുമാങ്ങയിൽനിന്ന്‌ മൂല്യ വർധിത ഉത്‌പന്നങ്ങൾ നിർമിച്ച് കഴിഞ്ഞവർഷം പരീക്ഷണാടിസ്ഥാനത്തിൽ വിപണിയിൽ എത്തിച്ചിരുന്നു. ആറളം ഫാം പൊതു ബ്രാൻഡിൽ ജാം, അച്ചാർ, സ്‌ക്വാഷ് എന്നിവയാണ് വിപണിയിലെത്തിച്ചത്. പൈലറ്റ് പദ്ധതിയെന്നനിലയിൽ അഞ്ച് ലക്ഷം രൂപയുടെ വിപണിയാണ് കഴിഞ്ഞവർഷം ലക്ഷ്യമിട്ടിരുന്നത്. ഇക്കുറി കൂടുതൽ വരുമാനം ഇതിലൂടെ പ്രതീക്ഷിക്കുന്നണ്ട്. ഫാമിൽ മാത്രം 800 ടണ്ണോളം കശുമാങ്ങയാണ് പാഴായിപ്പോകുന്നത്. ഈവർഷം ഇതിന്റെ മൂന്നിലൊന്നെങ്കിലും മൂല്യവർധിത ഉത്‌പന്നങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ജീവനക്കാരും ജോലിക്കാരും അടങ്ങുന്ന 25 അംഗ സംഘത്തിന് പരിശീലനം നൽകിയിരുന്നു.  250 മില്ലി ലിറ്റർ ജാമിന് 120 രൂപ, അച്ചാറിന് 60 രൂപ, അര ലിറ്ററിന്റെ സ്‌ക്വാഷിന് 120 രൂപ എന്നിങ്ങനെയാണ് ഇപ്പോഴത്തെ വില. അര ലിറ്റർ സ്‌ക്വാഷിൽനിന്ന് 35 ഗ്ലാസ് ശീതളപാനീയം ഉണ്ടാക്കാനാവും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!