Connect with us

Breaking News

പോക്‌സോ കേസിലെ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍

Published

on

Share our post

തേഞ്ഞിപ്പലം: പോക്‌സോ കേസിലെ ഇരയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. 

രണ്ടു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തുനിന്ന് സമ്മര്‍ദമുണ്ടായതായി പെണ്‍കുട്ടിയുടെ അമ്മ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഫറോക്ക് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മൊഴി മാറ്റാന്‍ സമ്മര്‍ദമുണ്ടായെന്നും പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു അമ്മയുടെ ആരോപണം.

ഇക്കാര്യങ്ങള്‍ അവര്‍ നേരത്തെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം മനുഷ്യാവകാശ കമ്മീഷനടക്കം വിഷയത്തില്‍ ഇടപെട്ടെങ്കിലും പെണ്‍കുട്ടിയെയും അമ്മയെയും സംരക്ഷിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ചയുണ്ടായെന്നാണ് സാമൂഹികപ്രവര്‍ത്തകര്‍ പറയുന്നത്.  കേസുമായി ബന്ധപ്പെട്ട് പോലീസുകാര്‍ ഇടയ്ക്കിടെ വീട്ടില്‍ വരുന്നതും മറ്റും പെണ്‍കുട്ടിയ്ക്കും കുടുംബത്തിനും അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. പോലീസുകാര്‍ വരുന്നത് കാരണം ഇവര്‍ക്ക് വാടകയ്ക്ക് താമസിക്കാന്‍ വീട് പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായി. അടുത്തിടെയാണ് ഇപ്പോൾ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്. മാത്രമല്ല, പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഒരു തവണ പോലും പെണ്‍കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയിരുന്നില്ലെന്നും പരാതിയുണ്ട്. 

ഒരു വിവാഹാലോചന വന്ന സമയത്ത് പെണ്ണു കാണാനെത്തിയ യുവാവിനോടാണ് പെണ്‍കുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തുന്നത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പേ ബന്ധുക്കളടക്കം തന്നെ പീഡനത്തിനിരയാക്കിയെന്നായിരുന്നു വെളിപ്പെടുത്തല്‍. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പതിനാറുകാരിയെ വശീകരിച്ച് പീഡിപ്പിച്ച മദ്രസ അധ്യാപകന് 187 വർഷം തടവ് ശിക്ഷ

Published

on

Share our post

കണ്ണൂർ: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 187 വർഷം തടവ്. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് റാഫിയെയാണ് കോടതി ശിക്ഷിച്ചത്. ഒമ്പത് ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ കോടതിയുടേതാണ് വിധി.2020 മുതൽ 2021 വരേയുള്ള കോവിഡ് കാലത്താണ് പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചത്. മോതിരം കാണിച്ചു് വശീകരിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന് പോലീസ് വ്യക്തമാക്കുന്നത്. ആലക്കോട് ഉദയഗിരി സ്വദേശിയായ പ്രതി പാപ്പിനിശ്ശേരിക്കടുത്താണ് താമസിച്ചിരുന്നത്. പഴയങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. സമാന കേസിൽ പ്രതി നേരത്തേയും ശിക്ഷ അനുഭവിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് 187 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്. വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസിൽ ഇയാൾ പ്രതിയായിരുന്നു. ജാമ്യത്തിലറങ്ങിയ ശേഷം വീണ്ടും ഇയാൾ കുറ്റകൃത്യത്തിൽ ഏർപ്പെടുകയായിരുന്നു.


Share our post
Continue Reading

Breaking News

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ 13 ലക്ഷത്തിൻ്റെ ബ്രൗൺ ഷുഗറുമായി മൂന്ന് പേർ പിടിയിൽ

Published

on

Share our post

തലശ്ശേരി: റെയിൽവേ സ്റ്റേഷനിൽ 258 ഗ്രാം ബ്രൗൺ ഷുഗറുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശികളായ ഇ എ ഷുഹൈബ്, എ നാസർ, മുഹമ്മദ് അക്രം എന്നിവരെയാണ് തലശ്ശേരി പോലീസ് അറസ്‌റ്റു ചെയ്‌തത്. വിപണിയിൽ 13 ലക്ഷത്തോളം രൂപ വിലവരുന്ന ബ്രൗൺ ഷുഗറാണ് പിടികൂടിയത്.


Share our post
Continue Reading

Breaking News

ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന് വില കൂട്ടി, വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍

Published

on

Share our post

ന്യൂഡല്‍ഹി: ഗാര്‍ഹിക ഉപയോഗത്തിനുള്ള പാചകവാതകത്തിന്റെ വില വര്‍ധിപ്പിച്ചു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി തിങ്കളാഴ്ച അറിയിച്ചു. വര്‍ധനവ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. പ്രധാന്‍മന്ത്രി ഉജ്ജ്വല്‍ യോജനയുടെ കീഴിലുള്ള ഉപഭോക്താക്കള്‍ക്കും വില വര്‍ധനവ് ബാധകമാണ്.


Share our post
Continue Reading

Trending

error: Content is protected !!