Connect with us

Breaking News

പ്രോഗ്രാമിങ് കല – ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് ആറരലക്ഷം രൂപ

Published

on

Share our post

എറണാകുളം : പ്രോഗ്രാമിങ് വഴി കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട് വഴി ഏഴാം ക്ലാസുകാരൻ സമ്പാദിച്ചത് 6,60000 രൂപ. എറണാകുളം കളമശേരി രാജഗിരി സ്‌കൂളിലെ വിദ്യാർഥിയായ ഋഗ്വേദ് മാനസാണ് ശ്രദ്ദേയമായ നേട്ടം കൈവരിച്ചത്. പ്രോഗ്രാമിങ് ഉപയോഗിച്ച് കലയുണ്ടാക്കുന്ന ജനറേറ്റീവ് ആർട്ടാണ് ഋഗ്വേദ് ചെയ്തത്. ആധുനിക ടെക് ലോകത്തെ പുതിയ സൂത്രവാക്യമായ എൻഎഫ്ടിയിലൂടെയാണ് ഋഗ്വേദ് വരുമാനം ആർജിച്ചത്. ഡോട്ട് വേൾഡ് എന്ന പേരിൽ പരമ്പരയായാണ് 10 ജനറേറ്റീവ് ആർട് പ്രസന്‌റേഷനുകൾ ഋഗ്വേദ് ഫൗണ്ടേഷൻ എക്‌സ്‌ചേഞ്ചിലിട്ടത്. കഴിഞ്ഞ നവംബറിൽ ആദ്യ മൂന്ന് ആർടുകൾ ലിസ്റ്റ് ചെയ്തു. തുടർന്ന് ഇവ രണ്ടുദിവസം കൊണ്ട് ലേലം ചെയ്തുപോയി.

ഐ.ബി.എമ്മിൽ മീഡിയ കൺസൽറ്റന്‌റായ മഹേഷ് മാനസിന്‌റെയും റെനീഷ്യയുടെയും മകനാണ് ഋഗ്വേദ്. രണ്ടുവർഷമായിട്ടാണ് ഋഗ്വേദ് കോഡിങ് പഠിക്കാൻ തുടങ്ങിയത്. പൈഥൺ എന്ന പ്രോഗ്രാമിങ് ലാംഗ്വേജ് ആയിരുന്നു ആദ്യം. പിന്നീട് ജാവാസ്‌ക്രിപ്റ്റിലും കൈവച്ചു. ഋഗ്വേദിന്റെ താൽപര്യം മനസ്സിലാക്കിയ അച്ഛൻ മഹേഷാണ് ഒരു ഓൺലൈൻ അക്കാദമിയിൽ കോഡിങ് പഠിപ്പിക്കാൻ ചേർത്തത്. തുടർന്ന് സ്വയം പരിശ്രമത്തിലൂടെ ഋഗ്വേദ് പ്രോഗ്രാമിങ് പഠിച്ചെടുക്കുകയായിരുന്നു. എൻ.എഫ്ടി ലോകത്ത് ജനറേറ്റീവ് ആർട്ടിന് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി ആ രംഗത്തേക്ക് തിരിയുകയായിരുന്നു.

പന്ത്രണ്ട് വയസ്സുള്ള ഋഗ്വേദ്, എൻഎഫ്ടിയായി ജനറേറ്റീവ് ആർട് വിറ്റ് ഉയർന്ന തുക സമ്പാദിച്ച ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. എൻഎഫ്ടി രംഗത്തെ പല പ്രമുഖരും ഋഗ്വേദിന് അഭിനന്ദനമറിയിച്ച് രംഗത്തു വന്നിട്ടുണ്ട്. എൻഎഫ്ടി അടിസ്ഥാനപ്പെടുത്തിയുള്ള ജനറേറ്റീവ് ആർട്ടിന് പുറമേ പുസ്തകം വായനയിലും ഋഗ്വേദിന് താൽപര്യമുണ്ട്. റോൽഡ് ഡാൽ, എനിഡ് ബ്ലൈട്ടൻ എന്നിവരുടെ ഗ്രന്ഥങ്ങളാണ് ഏറെ താൽപര്യം. ഇപ്പോൾ ഹാരി പോട്ടർ, സുധ മൂർത്തി എന്നിവരുടെ പുസ്തകങ്ങളും വായിക്കുന്നുണ്ട്. നന്നായി പഠിക്കുകയും ചെയ്യുമെന്ന് പിതാവ് മഹേഷ് പറയുന്നു. എല്ലാവർഷവും ക്ലാസിലെ ഫസ്റ്റോ സെക്കൻഡോ സ്ഥാനങ്ങളിൽ ഋഗ്വേദുണ്ടാകും. എൻഎഫ്ടി വിൽപനയിലൂടെ ഋഗ്വേദിന് ലഭിച്ച തുക ക്രിപ്‌റ്റോ കറൻസിയായ ഇ.ടി.എച്ചിലാണ്. തൽക്കാലം ഇത് ചെലവഴിക്കില്ലെന്നും ഭാവിയിലേക്ക് കരുതിവയ്ക്കുമെന്നും മഹേഷ് മാനസ് പറയുന്നു. 1965 മുതൽ ജനറേറ്റീവ് ആർട് മേഖല സജീവമാണ്. ഫ്രഞ്ച് കലാകാരിയായ വെറ മോൽനാറാണ് ജനറേറ്റീവ് ആർട്ടിന്റെ തുടക്കക്കാരിലൊരാൾ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!