Connect with us

Breaking News

പൊലീസിൽ മൂന്ന് പുതിയ വിഭാഗങ്ങൾ; 1660 പുതിയ തസ്തികകൾക്ക് അനുമതി

Published

on

Share our post

തിരുവനന്തപുരം : സൈബർ, പോക്സോ, സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്ക് പൊലീസിൽ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കാൻ അനുമതി. ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യമുള്ളവരെ പൊലീസിൽനിന്ന് കണ്ടെത്തി അതതു വിഭാഗങ്ങളിൽ സ്ഥിരമായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിനെ ആധുനീകരിക്കാനുള്ള ഈ ശുപാർശ ഇപ്പോഴത്തെ വിമർശനങ്ങളുടെ സാഹചര്യത്തിൽ ഉടൻ നടപ്പാക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ഇതിനായി 1660 പുതിയ തസ്തികകൾ അനുവദിക്കണമെന്ന ശുപാർശ മുഖ്യമന്ത്രി അംഗീകരിച്ചു. പൊലീസിൽ നിലവിലുള്ള 225 തസ്തികകൾ നിർത്തലാക്കുകയും ചെയ്യും. 

1 സൈബർ വിഭാഗം

കുതിച്ചുയരുന്ന സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യാൻ സൈബർ ഇൻവെസ്റ്റിഗേഷൻ ആൻഡ് റിസർച് ഡിവിഷൻ (സി.ഐ.ആർ.ഡി). തലവൻ എഡിജിപി. ഇതിനായി എക്സ് കേഡർ പദവിയിൽ എ.ഡി.ജി.പി.യെ പ്രത്യേകം നിയമിക്കും. ഒരു ഐ.ജി. തസ്തികയും ഇങ്ങനെ സൃഷ്ടിക്കും. ഉത്തര, ദക്ഷിണ മേഖലകളുടെ ചുമതലയ്ക്ക് ഓരോ എസ്.പി. വീതം. ജില്ലകൾ തിരിച്ച് 4 റേഞ്ചുകൾ ഓരോ ഡി.വൈ.എസ്.പി.ക്ക് കീഴിൽ. ആകെ 827 തസ്തികകൾ. നിലവിലെ 19 സൈബർ പൊലീസ് സ്റ്റേഷനുകളിൽ വരുന്ന കേസുകൾക്ക് പുറമേ മറ്റു സ്റ്റേഷനുകളിലെ സൈബർ കേസുകളും പുതിയ വിഭാഗം അന്വേഷിക്കും. നിലവിലുള്ള സൈബർ ഡോം പൂർണമായും ഗവേഷണത്തിൽ ശ്രദ്ധിക്കും.

2 പോക്സോ

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ (പോക്സോ കേസുകൾ) ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണു കേരളം. വർഷം ശരാശരി 3000 കേസ്. കഴിഞ്ഞ സെപ്റ്റംബർ വരെ മൊത്തം 17,252 കേസ്. ഇതിൽ 4266 കേസുകളിൽ അന്വേഷണം പൂർത്തിയായിട്ടില്ല. പോക്സോ കേസുകൾക്കായി 28 അതിവേഗ കോടതികൾ വരുന്നു. പോക്സോ അന്വേഷണ വിഭാഗത്തിന്റെ തലവൻ ഐ.ജി.യാണ്. ആകെ 401 തസ്തികകൾ. 

3 സാമ്പത്തികക്കുറ്റം

ഓൺലൈൻ സാമ്പത്തിക തട്ടിപ്പും ഇടപാടുകാരെ വഞ്ചിച്ചു സാമ്പത്തിക സ്ഥാപനങ്ങൾ മുങ്ങുന്നതുപോലുള്ള കേസുകളും അന്വേഷിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം. ക്രൈംബ്രാഞ്ച് എ‍ഡി.ജി.പി.യാണ് മേധാവി. പൊലീസ് ആസ്ഥാനത്ത് ഇതിനായി പ്രത്യേകം ഐ.ജി. 2 സോണിന്റെ ചുമതലക്ക് 2 ഡി.ഐ.ജി.മാർ. ആകെ 432 തസ്തികകൾ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!