Connect with us

Breaking News

പ്ലാസ്റ്റിക്ക് മാലിന്യം: 8 വര്‍ഷത്തിനുള്ളില്‍ ചെരിഞ്ഞത് 20 ഓളം ആനകള്‍

Published

on

Share our post

കൊളംബിയ:  തുറസ്സായ പ്രദേശങ്ങളില്‍ പ്ലാസ്റ്റിക്ക് മാലിന്യം പുറന്തള്ളുന്നത് ആനകള്‍ക്ക് ഭീഷണിയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍  ശ്രീലങ്കയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അംപാര ജില്ലയിലെ പല്ലക്കാട് എന്ന പ്രദേശത്താണ് മാലിന്യം തള്ളുന്നത്‌. രാജ്യതലസ്ഥാനമായ കൊളംബിയയില്‍ നിന്ന് 210 കിലോമീറ്റര്‍ അകലെയാണിത്. മുന്നറിയിപ്പ് അവഗണിക്കപ്പെട്ടത് മൂലം കഴിഞ്ഞ ദിവസങ്ങളിലായി രണ്ട് ആനകളുടെ ജഡം കൂടി പ്രദേശത്ത് കണ്ടെത്തി. കഴിഞ്ഞ എട്ടുവര്‍ഷത്തിനുള്ളില്‍ 20 ഓളം ആനകളാണ് പ്രദേശത്ത് പ്ലാസ്റ്റിക്ക് ഭക്ഷിച്ചു ചെരിഞ്ഞത്.

ജഡങ്ങളില്‍ നടത്തിയ പരിശോധനയില്‍ ആനകള്‍ വലിയ തോതില്‍ നോണ്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്ക് ഭക്ഷിച്ചുവെന്ന് കണ്ടെത്തി. പോളിത്തീന്‍, ഫുഡ് റാപ്പര്‍, പ്ലാസ്റ്റിക്ക് എന്നിവ മാത്രമാണ് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതെന്ന് വെറ്റിനറി ഡോക്ടറായ നിഹാല്‍ പ്രതികരിച്ചു. ആനകള്‍ സാധാരണ ഭക്ഷിക്കാറുള്ള യാതൊന്നിന്റെയും സാന്നിധ്യമില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ആദ്യ സെന്‍സസ് പ്രകാരം 19-ാം നൂറ്റാണ്ടില്‍ 14,000 ആയിരുന്ന ആനകളുടെ എണ്ണം 2011 ഓടെ 6,000 ആയി കുറഞ്ഞു.

സ്വാഭാവിക ആവാസവ്യവസ്ഥയുടെ നഷ്ടത്തിനും തകര്‍ച്ചയ്ക്കും ആനകള്‍ വിധേയമാകാനുള്ള സാധ്യതയേറെയാണ്. പലതും ഭക്ഷണം തേടി മനുഷ്യവാസ കേന്ദ്രങ്ങളില്‍ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ചില കര്‍ഷകര്‍ ആകട്ടെ  വിളകള്‍ നശിപ്പിച്ചതിന്റെ പേരില്‍ അവയെ കൊന്നൊടുക്കി. വന്‍തോതിലുള്ള വേട്ടയാടലും ഇവയുടെ എണ്ണം കുറയാന്‍ കാരണമായി. പ്ലാസ്റ്റിക്ക് ശകലങ്ങള്‍ ഭക്ഷിക്കുന്ന ആനകള്‍ അവശരാകുകയും അതുമൂലം സ്വാഭാവിക ഭാരം നിലനിര്‍ത്താന്‍ സാധിക്കാതെയും വരുന്നു. മറ്റ് ആഹാരങ്ങള്‍ ഭക്ഷിക്കാനാവാതെ മരണത്തിന് കീഴടങ്ങുകയും ചെയ്യും.

ആനകളുടെ സംരക്ഷണത്തിനായി 2017 ല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങള്‍ സ്വീകരിച്ചിരുന്നു. വനപ്രദേശത്തിന് സമീപത്തുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്യുക, ഇലക്ട്രിക്ക് വേലികള്‍ സ്ഥാപിക്കുക എന്നിവയായിരുന്നു അത്. എന്നാല്‍ ഈ രണ്ട് പദ്ധതികളും വാക്കുകളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. വനപ്രദേശത്തിന് സമീപത്തായി 54 ഓളം മാലിന്യ നിര്‍മാര്‍ജന കേന്ദ്രങ്ങള്‍ ശ്രീലങ്കയിലുണ്ട്. 2008 ല്‍ സ്ഥാപിച്ച പല്ലക്കാടിലെ മാലിന്യനിര്‍മാര്‍ജന കേന്ദ്രത്തിലേക്ക് ഒന്‍പത് ഗ്രാമങ്ങളിലെ മാലിന്യങ്ങളാണ് എത്തുന്നത്. ഇവയിലൊന്നും റീസൈക്കിള്‍ ചെയ്യപ്പെടുന്നില്ല.

ഇലക്ട്രിക്ക് വേലികള്‍ പ്രദേശത്ത് സ്ഥാപിച്ചുവെങ്കിലും 2014 ല്‍ ഇവ നശിക്കുകയും വന്‍തോതില്‍ കാട്ടാനകള്‍ പ്രദേശത്തേക്ക് എത്തുകയും ചെയ്തു. പലപ്പോഴും പ്രദേശവാസികള്‍ ആനകളെ ഓടിക്കാനായി പടക്കങ്ങളാണ് ഉപയോഗിക്കുന്നത്. കേടായ ഇലക്ട്രിക്ക് വേലികള്‍ ശരിയാക്കുന്നതിനെ കുറിച്ച് പ്രദേശവാസികള്‍ക്ക് യാതൊരു അറിവുമില്ലാത്തതും പ്രശ്‌നം ഗുരുതരമാക്കി. ഇത് ആനകളുടെയും പ്രദേശവാസികളുടെയും ജീവിതം ഒരേ പോലെ ദുരിത പൂര്‍ണമാക്കി. കൃഷിക്കും മനുഷ്യര്‍ക്കും ആനകള്‍ക്കും യാതൊരു ദോഷവും വരുത്താതെ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!