Breaking News
സ്കൂളുകളിൽ വാഴക്കുലയും കന്നുമെത്തിച്ച് പാവന്നൂർമൊട്ടയിലെ കർഷകദമ്പതിമാർ

ധർമശാല: വാഴക്കൃഷിരംഗത്തെ പരിചയവും വിളവിലൂടെ കിട്ടുന്ന സംതൃപ്തിയും സ്കൂൾ വിദ്യാർഥികളിലേക്ക് എത്തിക്കുകയാണ് പാവന്നൂർമൊട്ടയിലെ കർഷക ദമ്പതിമാർ. പാവന്നൂർക്കടവിന് സമീപത്തെ കെ.പി. അബ്ദുൾ അസീസും ഭാര്യ നബീസയുമാണ് വേറിട്ട ദാനവുമായി വിദ്യാലയങ്ങളിൽ എത്തുന്നത്.
ജന്മനാട്ടിലും സമീപപ്രദേശങ്ങളിലുമായി നൂറോളം വിദ്യാലയങ്ങളിലേക്കാണ് വാഴക്കന്നുകളും വാഴക്കുലകളുമായി ഈ ദമ്പതികൾ എത്തുന്നത്. ഓരോ വിദ്യാലയത്തിലേക്കും നാളേക്കുള്ള കരുതലായി 10 വാഴക്കന്നുകളും ഒരു നേന്ത്രക്കുലയുമാണ് സമ്മാനിക്കുന്നത്. വിദ്യാലയങ്ങളുടെ ആവശ്യമനുസരിച്ച് എണ്ണത്തിൽ മാറ്റവും വരുത്തിയാണ് വിളവിന്റെ വിഹിതം നൽകുന്നത്. ഗുഡ്സ് ഓട്ടോഡ്രൈവർ കൂടിയായ അസീസ് സ്വന്തം ഓട്ടോയിൽതന്നെയാണ് ഭാര്യാസമേതമെത്തി കന്നുകളും കുലയും നൽകുന്നത് .
ആന്തൂർ നഗരസഭ, മയ്യിൽ, കുറ്റ്യാട്ടൂർ, കൊളച്ചേരി എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ വിദ്യാലയങ്ങളിലും വിളവിന്റ വിഹിതം എത്തിക്കാനാണ് അസീസിന്റെ പരിപാടി. പാവന്നൂർക്കടവിന് സമീപത്ത് പാട്ടത്തിനെടുത്ത പത്ത് ഏക്കർ സ്ഥലത്താണ് വാഴക്കൃഷി നടത്തുന്നത്. പതിനായിരത്തോളം വാഴ കൃഷി ചെയ്യുന്നുണ്ട്. വിവിധ സമയങ്ങളിൽ വിളവെടുക്കാൻ പറ്റുന്ന രീതിയിലാണ് കൃഷി രീതി. സഹായത്തിന് മൂന്ന് പണിക്കാരും കൂട്ടായുണ്ട്. പ്രാദേശിക വിപണികളിൽ തന്നെയാണ് വിളവ് നൽകുന്നത്.
പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായില്ലെങ്കിൽ വാഴക്കൃഷി ലാഭകരമാണെന്നാണ് അസീസിന്റെ അഭിപ്രായം. മുൻവർഷത്തെ പ്രളയത്തിൽ അഞ്ചുലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. കിട്ടുന്ന പങ്കിന്റെ ഒരുഭാഗം ഇത്തരം ദാനധർമങ്ങൾക്ക് ഉപയോഗിക്കണമെന്ന ആഗ്രഹത്തിന്റെ ഭാഗമായാണ് വാഴക്കന്നുകളും കുലകളും എത്തിച്ച് നൽകുന്നതെന്നും അസീസ് പറഞ്ഞു.
ആന്തൂർ നഗരസഭയിലെ വിദ്യാലയങ്ങളിലേക്കുള്ള വാഴക്കന്നുകൾ എത്തിക്കുന്ന പരിപാടി വ്യാഴാഴ്ച രാവിലെ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. കെ.വി. പ്രേമരാജൻ അധ്യക്ഷത വഹിച്ചു. കെ.പി. ഉണ്ണികൃഷ്ണൻ, സെക്രട്ടറി പി.എൻ. അനീഷ്, കൃഷി ഓഫീസർ ടി.ഒ. വിനോദ് കുമാർ എന്നിവർ സംസാരിച്ചു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login