Connect with us

Breaking News

ബാത്റൂമിൽ കൂടുതൽ സമയം ചെലവഴിക്കുക, ദേഷ്യം, ശരീരത്തിലെ മുറിപ്പാടുകൾ; ശ്രദ്ധിക്കുക മക്കളുടെ ഈ മാറ്റം

Published

on

Share our post

മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവർക്ക് കർശനശിക്ഷ നൽകുന്നതുകൊണ്ടുമാത്രം ലഹരിയുടെ വേരറക്കാൻ കഴിയില്ല. പലതട്ടിലുള്ള ആസൂത്രണവും പദ്ധതികളും കൃത്യമായ ഏകോപനവും വേണം. ലഹരിയുടെ കണ്ണിമുറിക്കുന്ന ഇടപെടൽവേണം. സർക്കാരും സമൂഹവും കൈകോർക്കണം. ആദ്യംവേണ്ടത് മയക്കുമരുന്ന് തടയാൻ കൃത്യമായ ഒരു നയമാണ്.

സങ്കല്പം

• നാട്ടിലും വിദ്യാലയങ്ങളിലും ലഹരിവിരുദ്ധ ക്ലബ്ബുകൾ ഗുണംചെയ്യുന്നുണ്ട്.

• കുട്ടിപ്പോലീസിനെയും എൻ.എസ്.എസിനെയും ഉപയോഗിച്ച് സ്കൂളുകളിലും കോളേജിലും ഇടപെടലുകൾ നന്നായി നടക്കുന്നു.

• കുടുംബശ്രീ, റെസിഡന്റ്സ്‌ അസോസിയേഷൻ, ലൈബ്രറി കൗൺസിൽ എന്നിവയുടെ സഹകരണത്തോടെയുള്ള പ്രവർത്തനങ്ങൾ ലഹരിവിരുദ്ധ പോരാട്ടത്തിന് സഹായകരം.

• തദ്ദേശസ്ഥാപനങ്ങളെ ഉപയോഗിച്ചും മയക്കുമരുന്നിന്റെ വേരറക്കാനാകുന്നുണ്ട്.

• ഊർജസ്വലമായി നേതൃത്വംനൽകാൻ എക്സൈസും വിമുക്തി മിഷനും.

യാഥാർഥ്യം

• സ്കൂളുകളിൽ പേരിന് ലഹരിവിരുദ്ധ ക്ലബ്ബുകളുണ്ട്. പക്ഷേ, നിർജീവം. ജീവനക്കാരുടെ കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾകാരണം എക്സൈസിന് ഇടപെടാൻ സാധിക്കുന്നില്ല.

• വിമുക്തിയുടെ പ്രവർത്തനം വാർഡ് തലത്തിലുണ്ടെന്നാണ് വെപ്പ്. എക്സൈസ് ഉദ്യോഗസ്ഥർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവയെല്ലാം വാർഡുതല കമ്മിറ്റിയിലുണ്ട്. ഒരു എക്സൈസ്‌ റെയ്‌ഞ്ച് ഓഫീസിനുകീഴിൽ അനേകം വാർഡുകൾ ഉണ്ടാകും. ജീവനക്കാരുടെ അഭാവംകാരണം പലപ്പോഴും അവരുടെ സാന്നിധ്യമില്ല

• കുടുംബശ്രീ, റെസിഡന്റ്സ്‌ അസോസിയേഷൻ, ലൈബ്രറി കൗൺസിൽ എന്നിവയുടെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിക്കാനാകുന്നില്ല

വേണം മയക്കുമരുന്നുവിരുദ്ധ നയം

സംസ്ഥാനത്ത് മയക്കുമരുന്നുവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൃത്യമായ ചട്ടക്കൂടോ ഏകോപനമോ ഇല്ലെന്നുതന്നെ പറയാം. മദ്യവർജനവും മയക്കുമരുന്നു തടയലുമെല്ലാം കൂടിക്കലർന്നതാണ് സംസ്ഥാനത്തെ ലഹരിവിരുദ്ധപ്രവർത്തനങ്ങൾ. മദ്യത്തെയും മയക്കുമരുന്നിനെയും വേർതിരിച്ചുകണ്ടുള്ള പ്രവർത്തനങ്ങളാണ് ആവശ്യം. വിശാലമായ മയക്കുമരുന്നുവിരുദ്ധനയം നടപ്പാക്കുകയാണ് ഇതിൽ പ്രധാനം. കോവിഡ് മഹാമാരിയെ ചെറുക്കാൻ നാം സ്വീകരിച്ച ജനകീയമാതൃക മയക്കുമരുന്ന് മഹാവിപത്തിനെ പ്രതിരോധിക്കാൻ ഉപയോഗിക്കാവുന്നതാണ്.

മയക്കുമരുന്നിനു പിന്നിൽ സംസ്ഥാനത്ത് വലിയൊരു ശൃംഖല നിലനിൽക്കുന്നുണ്ട്. പലതട്ടുകളിലുള്ള ആ കണ്ണിമുറിക്കൽ ഇവിടെയും പ്രയോഗിക്കാം. താഴെത്തട്ടുമുതൽ ജനകീയ പങ്കാളിത്തത്തോടെയുള്ള കൂട്ടായ്മകൾ ഉയർന്നുവരണം.

1. നാട്ടിലെ സേന

കോവിഡ് ബ്രിഗേഡുപോലെ മയക്കുമരുന്നുവിരുദ്ധ ബ്രിഗേഡ് ചെറുപ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങാവുന്നതാണ്. ചെറുപ്പക്കാരുടെ നേതൃത്വത്തിലായിരിക്കണം ബ്രിഗേഡ്. യുവജനസംഘടനകളെ ഉപയോഗിക്കാം. ലഹരിവിൽപ്പനക്കാരെയും ലഹരി ഉപയോഗിക്കുന്നവരെയും നിരീക്ഷിച്ച് എക്സൈസിനും പോലീസിനും ഇടയിലുള്ള കണ്ണിയായി ഈ സംഘത്തെ മാറ്റാനാകും.

2. വീട്ടിലെ കൂട്ട്

കുട്ടികളോട് മനസ്സുതുറന്ന് സംസാരിക്കാൻ മാതാപിതാക്കൾക്കാകണം. ലഹരി ഉപയോഗശേഷം നൽകുന്ന കൗൺസലിങ്ങിനെക്കാൾ എന്തുകൊണ്ടും ഇത്തരം തുറന്നുസംസാരം ഗുണംചെയ്യും. ക്രിയാത്മകമായ കാര്യങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കാൻ അവസരം നൽകുന്നതും പ്രധാനമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ പറയുന്നു.

കുട്ടികളോട് മനസ്സുതുറന്ന് സംസാരിക്കാനും ആവശ്യമുണ്ടെങ്കിൽ ചികിത്സയിലേക്ക് എത്തിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണം.

ലഹരിവസ്തുക്കൾക്ക്‌ അടിമപ്പെട്ട കുട്ടിയെ കുറ്റപ്പെടുത്തരുത്. നല്ലൊരു ശ്രോതാവായി, ഏതു സാഹചര്യത്തിലാണ് ലഹരിവസ്തുവിലേക്ക് പോയതെന്ന് കുട്ടിയോട് ചോദിച്ചുമനസ്സിലാക്കണം.

3. സ്കൂളിലെ ആത്മവിശ്വാസം

സ്കൂളുകളിൽ, വിദ്യാലയങ്ങളിൽ ജീവിതനിപുണതാ വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. ജീവിതത്തിലെ പുതുമയുള്ള സാഹചര്യങ്ങൾ തരണംചെയ്യാൻ കുട്ടിയെ പര്യാപ്തമാക്കുന്നതാണിത്. ആത്മാവബോധം, അനുതാപം, ആശയവിനിമയശേഷി, വ്യക്ത്യാന്തരബന്ധ വികസനശേഷി, പ്രശ്നപരിഹാര ശേഷി, തീരുമാനമെടുക്കാനുള്ള ശേഷി, സമ്മർദ നിയന്ത്രണം, വികാരങ്ങളുമായി പൊരുത്തപ്പെടുക, സർഗാത്മക ചിന്ത, ഗുണദോഷ യുക്തിവിചാരം എന്നിവയാണ് യൂണിസെഫും ലോകാരോഗ്യസംഘടനയും മുന്നോട്ടുവെച്ച 10 ജീവിതനിപുണതകൾ. ഇത് നടപ്പാക്കിയാൽ ലഹരി ഉപയോഗമടക്കമുള്ള പ്രശ്നങ്ങളെ തരണംചെയ്യാൻ കുട്ടികൾക്ക് കഴിയും.

സംസ്ഥാനത്ത് നൂറു സ്കൂളുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി. മികച്ച പ്രതികരണമായിരുന്നു. ഇതിനുപുറമേ എക്സൈസിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ ക്ലബ്ബുകളും സജീവമാക്കണം. ഒരു ക്ലാസിൽനിന്ന് രണ്ടോ മൂന്നോ കുട്ടികൾ ഉൾപ്പെടുന്ന ലഹരിവിരുദ്ധസമിതി തുടങ്ങാവുന്നതാണ്. പി.ടി.എ.യെയും ഇതിൽ പങ്കാളികളാക്കാം.

4. കുട്ടികൾക്ക് ഉള്ളുതുറക്കാൻ

പരിശീലനം സിദ്ധിച്ച കൗൺസലർമാരെ സ്കൂൾതലത്തിൽ നിയമിക്കണം. സർവീസ് ഭാഗമായി കൃത്യമായ പരിശീലനം ഇവർക്ക് നൽകണം. ഹൈസ്കൂൾ, ഹയർസെക്കൻഡറി മുഴുവൻസമയ കൗൺസലർ വേണം. വിദ്യാർഥികൾക്ക് എല്ലാ കാര്യങ്ങളും തുറന്നുപറയാൻ സ്കൂളുകളിൽ സംവിധാനം വേണം. ‘കൗൺസലർ’ എന്ന പേര് അകൽച്ചയുണ്ടാക്കുന്നുണ്ടെങ്കിൽ ‘കൂട്ടുകാരനെന്നോ സഹായിയെന്നോ’ മാറ്റാവുന്നതാണ്

5. കരുത്തുള്ള എക്സൈസ്

ന്യൂജൻ മയക്കുമരുന്നുകൾ കൂടിവരുന്ന കാലത്തും എക്സൈസിന്റെ പക്കലുള്ളത് പഴഞ്ചൻ പരിശോധനാ കിറ്റുകളാണെന്നതാണ് മറ്റൊരു പോരായ്മ. കൊക്കൈയ്‌ൻ, എൽ.എസ്.ഡി., ബ്രൗൺ ഷുഗർ തുടങ്ങിയവയെല്ലാം കിറ്റുപയോഗിച്ച് കണ്ടെത്താൻ സാധിക്കും. എന്നാൽ, എം.ഡി.എം.എ. തിരിച്ചറിയാൻ ഇതുപയോഗിച്ച് സാധിക്കില്ല. കിറ്റുകൾ ആധുനികവത്കരിക്കാത്തതാണ് കാരണം.

മറ്റൊന്ന്, ഈ കിറ്റുകൾ ഉപയോഗിക്കാനായുള്ള പരിശീലനമാണ്. ഇത്തരം പരിശീലനമൊന്നും എക്സൈസ് ഉദ്യോഗസ്ഥർക്കില്ല. കിറ്റിന്റെ മാനുവൽ നോക്കി ആരെങ്കിലുമൊക്കെ ചെയ്യുമെന്നുമാത്രം.

പ്രതികളുടെ ഫോൺവിളി ഡേറ്റ കിട്ടുന്നകാര്യത്തിലും ഇതുതന്നെ പ്രതിസന്ധി. പോലീസിനുമുമ്പിൽ കൈനീട്ടണം. ഇതിനായി അതത് ജില്ലകളിലെ എക്സൈസ് സൈബർ സെൽ ഉദ്യോഗസ്ഥർ ജില്ലാ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർ മുഖേന പ്രത്യേകഫോമിൽ ജില്ലാ പോലീസ് മേധാവിക്ക് അപേക്ഷ നൽകണം. വിവരങ്ങൾ ലഭിക്കാൻ പത്തുദിവസംമുതൽ രണ്ടാഴ്ചവരെ പിടിക്കും. മൊബൈൽ സേവനദാതാക്കൾക്ക് നേരിട്ട് അപേക്ഷ നൽകി വിവരങ്ങളെടുക്കാൻ എക്സൈസിന് അധികാരമില്ല. അപ്പോഴേക്കും അന്വേഷണത്തിന് ഏറെ കാലതാമസം പിടിക്കും. നിയമം നടപ്പാക്കാനുള്ള ഏജൻസി (ലോ-എൻഫോഴ്‌സ്‌മെന്റ് ഏജൻസി) ആയി എക്സൈസിനെ സർക്കാർ അംഗീകരിക്കാത്തതാണ് പ്രശ്നം.

രക്ഷിതാക്കളോട് പത്ത് കാര്യം

#1. മക്കളുടെ പെരുമാറ്റത്തിലുള്ള മാറ്റമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. സഹജമായ പെരുമാറ്റരീതിയിൽനിന്നു മാറി ഉൾവലിയുന്നത് കുട്ടികൾ മയക്കുമരുന്നിന് അടിമയായെന്നതിന്റെ ഒരു സൂചനയാണ്

#2. പുതിയ കൂട്ടുകാരുടെ രംഗപ്രവേശം. പഴയ കൂട്ടുകാരോട് മിണ്ടാൻ താത്‌പര്യപ്പെടില്ല. പുതിയ കൂട്ടുകാരെക്കുറിച്ച് ചോദിക്കുമ്പോൾ അവരെക്കുറിച്ച് വെളിപ്പെടുത്താനുള്ള വിമുഖത

#3. മുറിയിൽ ഏറെസമയം അടച്ചിട്ടിരിക്കുക, ബാത്ത്റൂമിൽ കൂടുതൽസമയം ചെലവഴിക്കുക.

#4. ഭക്ഷണത്തോട് താത്‌പര്യം കുറയുന്നത്.

#5. ശരീരം പെട്ടെന്ന് ക്ഷീണിച്ചുവരുന്നു. സിന്തറ്റിക് ലഹരിവസ്തുക്കൾ ലഭിക്കാതെവരുമ്പോൾ വല്ലാത്ത തളർച്ചകാണിക്കും.

#6. ഉറക്കത്തിന്റെ താളം തെറ്റുക, ഉറങ്ങാതെയിരിക്കുക തുടങ്ങിയ പ്രവണത.

#7. വൈകി വീട്ടിലെത്തുക, വൈകിയുള്ള പാർട്ടികൾക്കു മാത്രം പോകുക. പാർട്ടികളോട് കൂടുതൽ താത്‌പര്യം കാണിക്കുക.

#8. പഠനത്തിലും ചെയ്യുന്ന തൊഴിലിലും താത്‌പര്യം കുറയുന്നത്.

#9. ദേഷ്യം കൂടുക, വിഷാദം, അതിയായ ഉത്കണ്ഠ, പൊടുന്നനെ പൊട്ടിത്തെറിക്കുന്ന സ്വഭാവം തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണം.

#10. ശരീരത്തിൽ മുറിപ്പാടുകൾ, ആത്മഹത്യാപ്രവണത ഇവയൊക്കെ ലഹരിക്കടിമയായതിന്റെ ലക്ഷണമായി കണക്കാക്കാം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!