Connect with us

Breaking News

മാഡം, സർ വിളി വേണ്ട, ഇനി ടീച്ചർ മാത്രം; പുരോഗമന ചുവടുവെപ്പുമായി ഒരു സ്കൂൾ

Published

on

Share our post

ജെൻ‍ഡർ ന്യൂട്രൽ എന്ന പദം കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് അധികമായില്ല. കാലപ്പഴക്കം ചെന്ന വ്യവസ്ഥകളോട് കലഹിച്ചുമാത്രമേ ലിംഗസമത്വ സമൂഹത്തിലേക്ക് ചുവടുവെക്കാനാവൂ. കേരളത്തിലെ ഒരു സ്കൂളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം സ്വീകരിച്ച വാർത്ത പുറത്തുവന്ന് അധികമായില്ല. ഇപ്പോഴിതാ പാലക്കാട് നിന്നുള്ള മറ്റൊരു സ്കൂൾ ഒരു നവീന ആശയവുമായി എത്തിയിരിക്കുകയാണ്. സർ, മാഡം, മാഷ് എന്നീ വിളികൾ ഇനി വിദ്യാലയ പരിധിയിലുണ്ടാകില്ല, പകരം ഒരൊറ്റ പദം മാത്രം. ടീച്ചർ. 

ഓലശ്ശേരി ഗ്രാമത്തിലെ സർക്കാർ എയ്ഡഡ് സ്കൂളായ സീനിയർ ബേസിക് സ്കൂളാണ് പുരോഗമന ചുവടു പിടിച്ച് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും ടീച്ചർ എന്ന ഒറ്റപദത്തിലൂടെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചത്. ലിംഗവിവേചനത്തിന്റെ നിരവധി നേർക്കാഴ്ചകൾ ഉയരുന്ന സമൂഹത്തിൽ ഓലശ്ശേരി സീനിയർ ബേസിക് സ്കൂളിന്റെ മാറ്റത്തെ അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളുമൊക്കെ മനസ്സുനിറഞ്ഞ് സ്വാഗതം ചെയ്യുകയും ചെയ്യുകയാണ്. വരുന്ന തലമുറയെങ്കിലും വേർതിരിവുകളുടെ മതിലുകളില്ലാത്ത അന്തരീക്ഷം അനുഭവിക്കണമെന്നാണ് സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നത്. 

പാലക്കാട് തന്നെയുള്ള മാത്തൂർ പഞ്ചായത്തിൽ സർ, മേഡം വിളികൾ ഒഴിവാക്കണമെന്ന് പറഞ്ഞ് പൊതുപ്രവർത്തകനായ ബോബൻ മാട്ടുമന്ത ഒരു ക്യാംപയിന് തുടക്കമിട്ടിരുന്നു. അതിന്റെ ചുവടുപിടിച്ച് മാത്തൂർ പഞ്ചായത്തിൽ അത്തരം വിളികൾ ഒഴിവാക്കിയിരുന്നു. തുടർന്ന് സ്കൂളിലെ അധ്യാപകനായ സജീവ് കുമാർ ആണ് നമ്മുടെ വിദ്യാലയത്തിലും എന്തുകൊണ്ട് ഇത്തരമൊരു രീതി പിന്തുടർന്നുകൂടാ എന്ന ആശയം മുന്നോട്ടുവച്ചത്. സർ, മാഡം വിളികൾ മാറ്റി ടീച്ചർ, മാഷ് എന്നു മാറ്റാനായിരുന്നു തുടക്കത്തിൽ ശ്രമിച്ചത്. നവംബർ ആദ്യവാരത്തോടെ അത്തരമൊരു തീരുമാനത്തിലേക്കു നീങ്ങി. എന്നാൽ പിന്നീടാണ് സാർ എന്നു വിളിക്കുമ്പോഴുള്ള വേർതിരിവിനെക്കുറിച്ചു ചിന്തിച്ചത്. അങ്ങനെ ജെൻ‍ഡർ ന്യൂട്രൽ പദപ്രയോഗത്തിന്റെ ഭാഗമായാണ് ടീച്ചർ എന്ന് പുരുഷ അധ്യാപകരെയും സ്ത്രീ അധ്യാപകരെയും അഭിസംബോധന ചെയ്യാമെന്ന് തീരുമാനിച്ചത്. കുട്ടികൾ അതിനെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്തു. കുട്ടികളിൽ ഭൂരിഭാഗം പേരും ആ മാറ്റം ഉൾക്കൊള്ളാനും ശ്രമിക്കുന്നുണ്ട്. ഒപ്പം രക്ഷിതാക്കളുടെയും പൂർണ പിന്തുണ ഈ മാറ്റത്തിനുണ്ട്. അടുത്തിടെ യൂണിഫോം വിഷയത്തിലും ജെൻഡർ ന്യൂട്രലായ സ്കൂളുകളെ കണ്ടു. അത്തരമൊരു മാറ്റത്തിലേക്കും വൈകാതെ സ്കൂൾ കടക്കും. പിന്നോക്ക അവസ്ഥയിലുള്ളവരുടെ മക്കൾ പഠിക്കുന്ന സ്കൂളാണ്, അതിനാൽ എടുത്തുചാടി അത്തരമൊരു തീരുമാനത്തിലേക്ക് കടക്കാൻ കഴിയില്ല. എങ്കിലും കാലക്രമേണ മാറ്റത്തിന്റം ഭാഗമാകും. – എച്ച്. വേണുഗോപാലൻ  (പ്രഥമാധ്യാപകൻ)


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!