Breaking News
ഇരിട്ടി മേഖലയിലെ വാഹനാപകടങ്ങൾ: മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി
ഇരിട്ടി : ഇരിട്ടി മേഖലയിൽ വാഹനാപകടങ്ങൾ വർധിച്ച സാഹചര്യത്തിൽ മോട്ടോർ വാഹനവകുപ്പ് നടപടി കർശനമാക്കി. അനധികൃത പാർക്കിങ് ഉൾപ്പെടെയുള്ള ഗതാഗതനിയമ ലംഘനങ്ങൾക്കെതിരെ തിങ്കളാഴ്ചമാത്രം 20 കേസുകളെടുത്തു. 5000 രൂപ പിഴയീടാക്കി.
പയഞ്ചേരിമുക്ക്, കീഴൂർ മേഖലകളിൽ ‘നോ പാർക്കിങ്’ ബോർഡുകൾക്കടിയിൽപോലും നിർത്തിയിട്ട വാഹനങ്ങൾക്കെതിരെയാണ് നടപടി. മേഖലയിൽ 10 ദിവസത്തിനുള്ളിൽ നാലുപേരാണ് അപകടത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. റോഡുകളുടെ ഇരുവശവും കൈയേറിയുള്ള വാഹനപാർക്കിങ് കഴിഞ്ഞദിവസം ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.
ഇത്തരം പാർക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നതും കാൽനടയാത്രക്കാർക്കുണ്ടാക്കുന്ന പ്രയാസങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെത്തുടർന്നാണ് നിയമലംഘനങ്ങൾ കണ്ടെത്താൻ ഇരിട്ടി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.
വീതികൂട്ടി നവീകരിച്ച തലശ്ശേരി വളവുപാറ റോഡ് സ്ഥിരം അപകടമേഖലയായതോടെയാണ് ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചത്. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങിയതോടെ ഗതാഗതം പതിവുപോലെയായി. വളവുപാറ-മട്ടന്നൂർ റൂട്ടിൽ മാത്രം റോഡ് നവീകരിച്ചശേഷം 12 പേർക്കാണ് ജീവൻ നഷ്ടമായത്. അമിതവേഗവും അശ്രദ്ധയുമാണ് അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നതെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
ഈ മാസം ആദ്യംമുതൽ ഇരിട്ടി താലൂക്കിൽ മോട്ടോർ വാഹനവകുപ്പ് പരിശോധന തുടങ്ങിയിരുന്നു. അമിതവേഗം, അനധികൃത പാർക്കിങ്, കാലഹരണപ്പെട്ട രേഖകൾ ഉപയോഗിക്കൽ, ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർ ഹെൽമെറ്റ് ധരിക്കാത്തത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങളാണ് പിടികൂടിയത്.
11 ദിവസം കൊണ്ട് മോട്ടോർ വാഹനവകുപ്പ് 170 കേസുകളെടുത്തു. മൂന്നുലക്ഷത്തിലധികം രൂപ പിഴയീടാക്കി. പുതുവത്സരത്തലേന്ന്‌രാത്രി മാത്രം ഹെഡ്‌ലൈറ്റ് ഡിം ചെയ്യാത്തതിന് 30 കേസുകളെടുത്തു.
അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.ആർ.ഷനിൽകുമാർ, ഡി.കെ.ഷീജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നടപടികൾ ശക്തമായി തുടരും. വഴിയാത്രക്കാർ സീബ്രാവരയിലൂടെ റോഡ് മുറിച്ചുകടക്കുമ്പോൾ സമ്മതിക്കാതെ അമിതവേഗത്തിൽ പോകാൻ ശ്രമിക്കുന്ന ഡ്രൈവർമാർക്കും ഇരിട്ടി പാലത്തിലെയും പയഞ്ചേരിമുക്കിലെയും സിഗ്നൽ സംവിധാനം തെറ്റിക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്ന് ഇരിട്ടി ജോ. ആർ.ടി.ഒ. എ.സി.ഷീബ അറിയിച്ചു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login