Connect with us

Breaking News

ബസ്സിന്റെ റൂട്ടും സമയവും അറിയിക്കാൻ ആപ്

Published

on

Share our post

തിരുവനന്തപുരം∙ കെ.എസ്.ആർ.ടി.സി ബസ്സുകളെയും സ്വകാര്യബസ്സുകളെയും ജി.പി.എസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പുമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടൻ നടപ്പാക്കും. ബസ്സിന്റെ വരവും പോക്കും മൊബൈലിലെ ആപ്പിൽ തെളിയും.

സ്ത്രീസുരക്ഷ ലക്ഷ്യമിട്ടു കേന്ദ്രസർക്കാർ തുടങ്ങിയ നിർഭയ പദ്ധതിയുടെ ഭാഗമാണ് ജി.പി.എസ് വെയ്ക്കുന്നതും നിരീക്ഷിക്കുന്നതും. കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ജി.പി.എസ് വെയ്ക്കുന്നത് ഉടനെ പൂർത്തിയാകും. സ്വകാര്യബസുകൾ ഇതു വയ്ക്കുന്നതിൽ വിമുഖത പ്രകടിപ്പിച്ചെങ്കിലും ഹൈക്കോടതിയുടെ നിർദേശമുള്ളതിനാൽ ഇനി നടപ്പാക്കാതിരിക്കാൻ സർക്കാരിനാകില്ല. ജി.പി.എസ് വെയ്ക്കുന്നതിനുള്ള സമയപരിധി ഈ മാസം എന്നത് ഗതാഗതവകുപ്പ് നീട്ടില്ലെന്നറിയിച്ചു.

റൂട്ട് മാറി ഓടുന്നതും രാത്രിയിൽ ആളു കുറവാണെങ്കിൽ പകുതി വെച്ച് സർവീസ് നിർത്തുന്നതും ഇത്തരത്തിൽ ജി.പി.എസ് ഏകോപനം വന്നാൽ നടക്കില്ല. കേന്ദ്രപദ്ധതി പ്രകാരം ടാക്സിയും ലോറിയും ഉൾപ്പെടെ എല്ലാ പൊതുഗതാഗത സംവിധാനവും ഇതിന്റെ കീഴിൽ വരണം. പൊതുഗതാഗതമേഖലയിൽ കേരളത്തിൽ 8.5 ലക്ഷം വാഹനങ്ങളുണ്ട്. ഇതിൽ 2 ലക്ഷത്തിൽ താഴെ വാഹനങ്ങൾക്ക് മാത്രമേ ഇതുവരെ ജി.പി.എസ് സംവിധാനമുള്ളൂ. ആദ്യം ബസുകളിലും രണ്ടാം ഘട്ടം ടാക്സികളിലും പിന്നീട് ഓട്ടോറിക്ഷയിലും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കെ.കെ.രാഗേഷ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തു. ഇന്ന് രാവിലെ എം. പ്രകാശൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയായി കെ.കെ രാഗേഷിനെ തെരഞ്ഞെടുത്തത്. 12 അംഗ ജില്ലാ സെക്രട്ടറിയേറ്റിനെയും തെരഞ്ഞടുത്തു. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ്  കെ.കെ രാഗേഷ്. കാഞ്ഞിരോട് തലമുണ്ട സ്വദേശിയാണ്.


Share our post
Continue Reading

Breaking News

അഭിഭാഷകൻ പി.ജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

കൊല്ലം: മുൻ സർക്കാർ അഭിഭാഷകൻ അഭിഭാഷകൻ പിജി മനുവിനെ കൊല്ലത്തെ വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കേസിന്റെ ആവശ്യങ്ങൾക്കായി താമസിച്ചിരുന്ന വാടകവീട്ടിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. എറണാകുളം പിറവം സ്വദേശിയാണ്. മരണകാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ഹൈക്കോടതിയിൽ സീനിയർ ഗവൺമെൻ്റ് പ്ലീഡറായി പ്രവർത്തിച്ചിരുന്നു. പീഡന കേസിൽ പ്രതിയായതോടെ രാജിവക്കുകയായിരുന്നു. എൻ.ഐ.എ ഉൾപ്പെടെ ഏജൻസികളുടെയും അഭിഭാഷകനായിരുന്നു. നിയമ സഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ പിജി മനുവിന് ജാമ്യം ലഭിച്ചിരുന്നു. കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കേസിൽ വിചാരണ തീരുന്നത് വരെ ചോറ്റാനിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് ഹാജരാക്കണം, എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണം, രണ്ട് ലക്ഷം രൂപയുടെ ബോണ്ട്, രണ്ട് ആൾ ജാമ്യവും എന്നിവയായിരുന്നു ഉപാധികള്‍. കേസിൽ കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ അറിയിച്ചു. ഇത് കണക്കിലെടുത്താണ് ഉപാധികളോടെ കോടതി ജാമ്യം നൽകിയത്.


Share our post
Continue Reading

Breaking News

പാപ്പിനിശേരിയിൽഅഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി യു.പി സ്വദേശികൾ അറസ്റ്റിൽ

Published

on

Share our post

വളപട്ടണം: വിൽപനക്കായി കടത്തി കൊണ്ടുവന്ന അഞ്ചരകിലോ കഞ്ചാവ് ശേഖരവുമായി 2 ഉത്തർപ്രദേശുകാർ അറസ്റ്റിൽ. ഉത്തർപ്രദേശ് ബല്ല്യ മഹാരാജപൂർ സ്വദേശികളായ സുശീൽ കുമാർ ഗിരി (35), റാംറത്തൻ സഹാനി (40) എന്നിവരെയാണ് എസ്.ഐ ടി.എം വിപിനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 8.45ഓടെ പാപ്പിനിശേരി ചുങ്കം സി.എസ്.ഐ ചർച്ചിന് സമീപം വച്ചാണ് വിൽപനക്കായി കടത്തി കൊണ്ടുവന്ന 5.50 കിലോഗ്രാം കഞ്ചാവുമായി ഇരുവരും പോലീസ് പിടിയിലായത്.


Share our post
Continue Reading

Trending

error: Content is protected !!