Connect with us

Breaking News

പേരാവൂർ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്; സി.പി.എം. നേതാക്കൾക്കെതിരെ അച്ചടക്കനടപടി

Published

on

Share our post

ന്യൂസ്ഹണ്ട് ഡസ്‌ക്‌

പേരാവൂർ: പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടിത്തട്ടിപ്പിൽ ആരോപണ വിധേയരായ സി.പി.എം.നേതാക്കൾക്കെതിരെ ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടി.മുൻ പ്രസിഡന്റ് കെ.പ്രിയൻ,നിലവിലെ പ്രസിഡന്റ് ജിജീഷ്,മുൻ ഭരണസമിതിയംഗങ്ങളായ കെ.കരുണൻ,സി.മുരളീധരൻ,നിഷ,കെ.അജിത ,സൊസൈറ്റിയെ നിയന്ത്രിക്കുന്ന സബ് കമ്മിറ്റി കൺവീനർ കെ.സുധാകരൻ,സബ് കമ്മിറ്റി അംഗം കെ.എ.രജീഷ് എന്നിവർക്കെതിരെയാണ് ജില്ലാ കമ്മിറ്റി അച്ചടക്ക നടപടി സ്വീകരിച്ചത്.

സൊസൈറ്റിയുടെ സാമ്പത്തികക്രമക്കേടിൽ വിമർശം നേരിട്ട സി.പി.എം.പേരാവൂർ ഏരിയാ കമ്മിറ്റിക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായി താക്കീതും നല്കി.

സൊസൈറ്റി മുൻ പ്രസിഡന്റും സി.പി.എം.നിടുമ്പൊയിൽ ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയുമായിരുന്ന കെ.പ്രിയനെ പാർട്ടിയുടെ ലോക്കൽ കമ്മിറ്റിയംഗത്വത്തിൽ നിന്ന് കറ്റിയാട് ബ്രാഞ്ചിലേക്ക് തരം താഴ്ത്തി.സൊസൈറ്റിയുടെ സബ് കമ്മിറ്റി കൺവീനറും സി.പി.എം.പേരാവൂർ ഏരിയാ കമ്മിറ്റിയംഗവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ.സുധാകരന് താക്കീത് നല്കി.

സബ് കമ്മിറ്റിയംഗവും പാർട്ടി പേരാവൂർ ലോക്കൽ സെക്രട്ടറിയുമായ കെ.എ.രജീഷ്,സൊസൈറ്റിയുടെ നിലവിലെ പ്രസിഡന്റ് ജിജീഷ്,ഭരണസമിതിയംഗങ്ങളായ കെ.കരുണൻ,സി.മുരളീധരൻ,നിഷ, കെ. അജിത എന്നിവർക്കും പാർട്ടി താക്കീത് നല്കി.

അതേസമയം,ജില്ലാ കമ്മിറ്റിയുടെ നടപടി റിപ്പോർട്ട് ചെയ്ത പേരാവൂർ ഏരിയാ കമ്മിറ്റിയുടെ അതേ യോഗത്തിൽ തന്നെ ജില്ലാ കമ്മിറ്റിയുടെ പാർട്ടിഅച്ചടക്ക നടപടിക്ക് വിധേയനായ കെ.സുധാകരനെ പാർട്ടി സെന്ററിലേക്ക് തിരഞ്ഞെടുത്തതും ചർച്ചയായിട്ടുണ്ട്.

ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടിയും കെ.സുധാകരനെ പാർട്ടി സെന്ററിലേക്ക് തിരഞ്ഞെടുത്ത പേരാവൂർ ഏരിയാ കമ്മറ്റിയുടെ നടപടിയും റിപ്പോർട്ട് ചെയ്യാൻ വിളിച്ചു ചേർത്ത ലോക്കൽ കമ്മിറ്റികളിൽ ഏരിയാ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശമുണ്ടായി.ഏരിയാ കമ്മിറ്റിയുടെ നടപടിക്കെതിരെ ബ്രാഞ്ച് കമ്മിറ്റികളിലും പാർട്ടി അണികൾക്കിടയിലും പ്രതിഷേധമുയർന്നിട്ടുണ്ട്.

സൊസൈറ്റി ചിട്ടി തട്ടിപ്പിൽ പേരാവൂർ ഏരിയാ കമ്മിറ്റി ഒന്നടങ്കം ശാസനക്ക് വിധേയമായിട്ടും പേരാവൂർ ഏരിയയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗത്തിനെതിരെ പാർട്ടി നടപടി സ്വീകരിക്കാത്തതും ചർച്ചയായിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!