Connect with us

Breaking News

പഴശ്ശി സാഗർ പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

Published

on

Share our post

ഇരിട്ടി: നിർമാണം നിലച്ച പഴശ്ശി സാഗർ മിനി ജലവൈദ്യുതപദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിൽ പഴശ്ശിപദ്ധതിയുടെ സുരക്ഷയെ ബാധിക്കുന്നു. ജലസംഭരണിയിൽനിന്ന്‌ പ്രധാന തുരങ്കത്തിലേക്ക് വെള്ളം ഒഴുക്കിവിടേണ്ട ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഷട്ടർ അടച്ചതോടെയുണ്ടായ സമ്മർദമാണ് മണ്ണിടിച്ചലിന് കാരണമായത്. ഇടിഞ്ഞ ഭാഗത്തുനിന്ന്‌ വെള്ളം തുരങ്കത്തിലേക്ക് വീഴുകയാണ്. ഇത് തുരങ്കത്തെയും സംഭരണിയെയും വേർതിരിക്കുന്ന മൺത്തിട്ടയെ കൂടുതൽ ദുർബലമാക്കുന്നു.

കൂടുതൽ മണ്ണിടിച്ചൽ ഉണ്ടായാൽ സംഭരണയിലെ വെള്ളം പ്രധാന തുരങ്കത്തിലൂടെ ജലവൈദ്യുതപദ്ധതിയുടെ മറ്റ് മൂന്ന് ചെറിയ തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് ഒഴുകാനുള്ള സാധ്യത ഏറെയാണ്. സംഭരണിക്കും തുരങ്കത്തിനും ഇടയിലെ മൺതിട്ടയിൽ പാറയുടെ പ്രതലം കാണുന്നതുവരെയുള്ള ഭാഗത്തെ മണ്ണ് ശക്തമായ കുത്തൊഴുക്കിൽ പോയാൽ പദ്ധതിയുടെ സംഭരണശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു. ഇത് ജില്ലയിലേക്കുള്ള കുടിവെള്ളവിതരണത്തെയും പ്രതിസന്ധിയിലാക്കും.

ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ പഴശ്ശിസാഗർ പദ്ധതിയുടെ നിർമാണം പ്രതിസന്ധിയിലാണ്. നാലുമാസമായി ഒരു നിർമാണപ്രവൃത്തിയും നടക്കുന്നില്ല. പ്രവൃത്തിയിൽനിന്ന്‌ ഒഴിവാക്കിത്തരണമെന്ന് കാണിച്ച് നിർമാണം ഏറ്റെടുത്ത തമിഴ്‌നാട് ആസ്ഥാനമായ ആർ.എസ്. ഡെവലപ്പേഴ്‌സ് വൈദ്യുതി ബോർഡിന് കത്തുനൽകി. അടങ്കൽ തുക പുതുക്കണമെന്നും രണ്ട് പ്രളയത്തിലും വെള്ളം കയറിയുണ്ടായ അധികപ്രവൃത്തിക്ക് അനുപാതികമായി നഷ്ടപരിഹാരം അനുവദിക്കണമെന്നുമുള്ള നിർമാണ കമ്പനിയുടെ ആവശ്യം കെ.എസ്.ഇ.ബി. തള്ളിയതോടെയാണ് നിർമാണം നിലച്ചത്. ഈ വർഷം ഡിസംബറിൽ പൂർത്തിയാകേണ്ട തുരങ്കനിർമാണത്തിന്റെ 32 ശതമാനം മാത്രമാണ് രണ്ടുവർഷം കൊണ്ട് പൂർത്തിയായത്. .

കുടിവെള്ളത്തിനായി സംഭരിച്ച ജലം സംഭരണിയിൽനിന്ന്‌ തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് പ്രവേശിക്കുന്നത് തടയാൻ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി.ക്ക് നിർദേശം നൽകിയതായി പഴശ്ശി ജലസേചനവിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മൺതിട്ട ബലപ്പെടുത്തണം. ഇത് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭരണിയുടെ ഷട്ടർ തുറന്ന് വെള്ളം തുറന്നുവിടാൻ കഴിയില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!