Connect with us

Breaking News

പഴശ്ശി സാഗർ പദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപം മണ്ണിടിച്ചിൽ

Published

on

Share our post

ഇരിട്ടി: നിർമാണം നിലച്ച പഴശ്ശി സാഗർ മിനി ജലവൈദ്യുതപദ്ധതിയുടെ പ്രധാന തുരങ്കത്തിന് സമീപമുണ്ടായ വൻ മണ്ണിടിച്ചിൽ പഴശ്ശിപദ്ധതിയുടെ സുരക്ഷയെ ബാധിക്കുന്നു. ജലസംഭരണിയിൽനിന്ന്‌ പ്രധാന തുരങ്കത്തിലേക്ക് വെള്ളം ഒഴുക്കിവിടേണ്ട ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. ഷട്ടർ അടച്ചതോടെയുണ്ടായ സമ്മർദമാണ് മണ്ണിടിച്ചലിന് കാരണമായത്. ഇടിഞ്ഞ ഭാഗത്തുനിന്ന്‌ വെള്ളം തുരങ്കത്തിലേക്ക് വീഴുകയാണ്. ഇത് തുരങ്കത്തെയും സംഭരണിയെയും വേർതിരിക്കുന്ന മൺത്തിട്ടയെ കൂടുതൽ ദുർബലമാക്കുന്നു.

കൂടുതൽ മണ്ണിടിച്ചൽ ഉണ്ടായാൽ സംഭരണയിലെ വെള്ളം പ്രധാന തുരങ്കത്തിലൂടെ ജലവൈദ്യുതപദ്ധതിയുടെ മറ്റ് മൂന്ന് ചെറിയ തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് ഒഴുകാനുള്ള സാധ്യത ഏറെയാണ്. സംഭരണിക്കും തുരങ്കത്തിനും ഇടയിലെ മൺതിട്ടയിൽ പാറയുടെ പ്രതലം കാണുന്നതുവരെയുള്ള ഭാഗത്തെ മണ്ണ് ശക്തമായ കുത്തൊഴുക്കിൽ പോയാൽ പദ്ധതിയുടെ സംഭരണശേഷിയെ പ്രതികൂലമായി ബാധിക്കുമെന്ന് പറയുന്നു. ഇത് ജില്ലയിലേക്കുള്ള കുടിവെള്ളവിതരണത്തെയും പ്രതിസന്ധിയിലാക്കും.

ജില്ലയിലെ രണ്ടാമത്തെ ജലവൈദ്യുതപദ്ധതിയായ പഴശ്ശിസാഗർ പദ്ധതിയുടെ നിർമാണം പ്രതിസന്ധിയിലാണ്. നാലുമാസമായി ഒരു നിർമാണപ്രവൃത്തിയും നടക്കുന്നില്ല. പ്രവൃത്തിയിൽനിന്ന്‌ ഒഴിവാക്കിത്തരണമെന്ന് കാണിച്ച് നിർമാണം ഏറ്റെടുത്ത തമിഴ്‌നാട് ആസ്ഥാനമായ ആർ.എസ്. ഡെവലപ്പേഴ്‌സ് വൈദ്യുതി ബോർഡിന് കത്തുനൽകി. അടങ്കൽ തുക പുതുക്കണമെന്നും രണ്ട് പ്രളയത്തിലും വെള്ളം കയറിയുണ്ടായ അധികപ്രവൃത്തിക്ക് അനുപാതികമായി നഷ്ടപരിഹാരം അനുവദിക്കണമെന്നുമുള്ള നിർമാണ കമ്പനിയുടെ ആവശ്യം കെ.എസ്.ഇ.ബി. തള്ളിയതോടെയാണ് നിർമാണം നിലച്ചത്. ഈ വർഷം ഡിസംബറിൽ പൂർത്തിയാകേണ്ട തുരങ്കനിർമാണത്തിന്റെ 32 ശതമാനം മാത്രമാണ് രണ്ടുവർഷം കൊണ്ട് പൂർത്തിയായത്. .

കുടിവെള്ളത്തിനായി സംഭരിച്ച ജലം സംഭരണിയിൽനിന്ന്‌ തുരങ്കം വഴി വളപട്ടണം പുഴയിലേക്ക് പ്രവേശിക്കുന്നത് തടയാൻ അടിയന്തരമായി ഇടപെടണമെന്ന് കാണിച്ച് കെ.എസ്.ഇ.ബി.ക്ക് നിർദേശം നൽകിയതായി പഴശ്ശി ജലസേചനവിഭാഗം അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മൺതിട്ട ബലപ്പെടുത്തണം. ഇത് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭരണിയുടെ ഷട്ടർ തുറന്ന് വെള്ളം തുറന്നുവിടാൻ കഴിയില്ല. ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!