Connect with us

Breaking News

കണ്ണൂർ ജില്ലയിൽ 100 ഇലക്‌ട്രിക്‌ വാഹന ചാർജിങ്‌ കേന്ദ്രങ്ങൾ

Published

on

Share our post

കണ്ണൂർ : വാഹനമെടുത്ത്‌ ടൗണിലെത്തി ഫുൾ ടാങ്ക്‌ ‘കറന്റടിച്ച്‌’ പോകാൻ തയ്യാറായിക്കൊള്ളൂ. ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ  ഇലക്‌ട്രിക്‌ വാഹന ചാർജിങ്‌ പോയന്റുകൾ  ഒരുക്കാൻ കെ.എസ്‌.ഇ.ബി പദ്ധതി. ഇരുചക്രവാഹനങ്ങളും ഓട്ടോകളും ചാർജ്‌ ചെയ്യാൻ 100 ചാർജിങ് പോയിന്റുകളാണ്‌ വരുന്നത്‌. കാറുകൾക്കായി  രണ്ട്‌ ചാർജിങ് സ്‌റ്റേഷനുകൾകൂടി വരുന്നുണ്ട്‌. വളപട്ടണം മന്നയിലും പടന്നപ്പാലത്തുമാണിത്‌.  

ജില്ലയിൽ വിവിധയിടങ്ങളിലായി വൈദ്യുത തൂണുകളിലാണ്‌ ചാർജിങ്‌ പോയിന്റുകൾ ഒരുക്കുന്നത്‌. കോഴിക്കോട്‌ കോർപറേഷനിൽ പദ്ധതി വിജയം കണ്ടതിനെത്തുടർന്നാണ്‌ ജില്ലയിൽ 100 പോയിന്റുകൾ ഒരുക്കുന്നത്‌. ഇ– ഓട്ടോകൾക്കും സ്‌കൂട്ടറുകൾക്കും ഓട്ടത്തിനിടയിൽ ബൂസ്‌റ്റർ ചാർജിങ്ങിനുള്ള സംവിധാനമാണുണ്ടാവുക. 3.3 കിലോവാട്ട്‌ സിംഗിൾ ഫേസ്‌ ചാർജിങ് പോയിന്റുകളാണ്‌ തൂണുകളിലുണ്ടാവുക. പാർക്കിങ് സൗകര്യമുള്ള സ്ഥലത്തെ  തൂണുകളാണ്‌ തെരഞ്ഞെടുക്കുക. ഓൺലൈൻ വഴി പണമടയ്‌ക്കാം. ഗതാഗത വകുപ്പും ഒപ്പം ചേരാമെന്ന്‌ അറിയിച്ചതോടെ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കാനാകും. 
ഇ–കാറുകൾക്കായി  ചൊവ്വയിലെ ചാർജിങ്‌ സ്‌റ്റേഷനാണ്‌ നിലവിലുള്ളത്‌. ഇവിടെ ഒരുവർഷത്തിനിടെ ഉപയോഗിച്ചത്‌ 22,155 യൂണിറ്റ്‌ വൈദ്യുതി. ഈയിനത്തിൽ മൂന്നരലക്ഷത്തോളം രൂപ ലഭിച്ചു. ദിവസവും മൂന്നോ നാലോ വാഹനങ്ങൾ എത്തുന്ന ഇവിടെനിന്ന്‌ 1210 ചാർജിങ്ങുകളാണ്‌ ഒരുവർഷം നടന്നത്‌. 60 കിലോവാട്ടിന്റെയും 20 കിലോ വാട്ടിന്റെയും ഫാസ്‌റ്റ്‌ ചാർജിങ്‌ യൂണിറ്റാണ്‌ ഇവിടെയുള്ളത്‌.  വളപട്ടണം മന്നയിലെ സെക്‌ഷൻ ഓഫീസിലും പടന്നപ്പാലത്തെ സബ്‌സ്‌റ്റേഷനിലുമാണ്‌ പുതിയ കേന്ദ്രം വരുന്നത്‌. 
ബൂസ്‌റ്റർ ചാർജിങ്‌ കേന്ദ്രങ്ങൾ
പാപ്പിനിശേരി, ഇരിണാവ്‌ , അഴീക്കോട്‌ കല്ലടത്തോട്‌, റെയിൽവേ കട്ടിങ്ങ്‌, ചെറുകുന്ന്‌, താവം പെട്രോൾ പമ്പ്‌, പുഴാതി, വളപട്ടണം ഹൈവേ ജങ്‌ഷൻ, കണ്ണാടിപ്പറമ്പ്‌ ടാക്‌സി സ്‌റ്റാൻഡ്‌, കമ്പിൽ, ചെക്കിയാട്ട്‌, മയ്യിൽ ആറാംമൈൽ, ഏച്ചൂർ, വാരം, ചക്കരക്കൽ നാലാംപീടിക, അഞ്ചരക്കണ്ടി മൈലാടി, നായാട്ടുപാറ, മൂലക്കരി, കണ്ണൂർ സൗത്ത്‌ ബസാർ, ബല്ലാർഡ്‌ റോഡ്‌, പുതിയ ബസ്‌സ്‌റ്റാൻഡ്‌, പൊടിക്കുണ്ട്‌, കുഞ്ഞിപ്പള്ളി, തോട്ടട, താഴെചൊവ്വ, കാടാച്ചിറ, ചാല, പെരളശേരി, വെള്ളച്ചാൽ, കണ്ണൂർ സിറ്റി സെന്റർ,  ആശുപത്രി സ്‌റ്റാൻഡ്‌, മമ്പറം പവർലൂംമെട്ട, പിണറായി ആശുപത്രി, മുഴപ്പിലങ്ങാട്‌ മഠം, ബ്രണ്ണൻ കോളേജ്‌, പാച്ചപൊയ്‌ക, വണ്ണാന്റെമെട്ട, കതിരൂർ, കോട്ടയംപൊയിൽ, പാറാട്‌, സെൻട്രൽ പൊയിലൂർ, പാനൂർ, കടവത്തൂർ, പെരിങ്ങത്തൂർ, തലശേരി ബസ്‌റ്റാൻഡ്‌, വീനസ്‌ കോർണർ, ടി സി മുക്ക്‌, മഞ്ഞോടി, എടയാർ, നെടുംപൊയിൽ, കൂത്തുപറമ്പ്‌, പുറക്കളം, കൂത്തുപറമ്പ്‌ പാലായി, ചൊക്ലി, ന്യൂമാഹി, കൊട്ടയോടി, ചെറുവാഞ്ചേരി, കോടിയേരി കണ്ണിച്ചിറ, മാക്കൂട്ടം, മലബാർ ക്യാൻസർ സെന്റർ, കുറിച്ചിയിൽ, കണ്ണൂർ മുനീശ്വരൻ കോവിൽ, എസ്‌.എൻ പാർക്ക്‌, ശ്രീകണ്ഠപുരം, തളിപ്പറമ്പ്‌, പയ്യന്നൂർ, ഇരിട്ടി, മട്ടന്നൂർ, ആലക്കോട്‌, പരിയാരം, പഴയങ്ങാടി, ധർമശാല, ബക്കളം.

Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!