Breaking News
മനസ്സുണ്ടോ? ഊർജലാഭത്തിന് മാർഗങ്ങൾ പലതുണ്ട്

കണ്ണൂർ: നാലുമാസം നീണ്ട ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലൂടെ 4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അനുഭവകഥയിൽ നിന്നാണ് ഷമിൽ പ്രിയപ്പൻ തുടങ്ങിയത്. ഉപയോഗത്തിലിരുന്ന സി.എഫ്.എല്ലുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ മാറ്റിയിടുന്നതിൽ തുടങ്ങിയ പരിശ്രമം. രണ്ട് മുറികളിൽ സീറോ വാട്ടെന്ന പേരിൽ ഉപയോഗിച്ചിരുന്ന കളർ ബൾബുകൾ ഉപേക്ഷിച്ചു. മുറികളിലെ പഴഞ്ചൻ പങ്കകൾക്ക് പകരം ബി.എൽ.ഡി.സി ഫാനുകളാക്കി. വാട്ടർ ഹീറ്ററുകളെല്ലാം സോളാർ ഹീറ്ററുകളാക്കി. അടുക്കളയിൽ കൂടി സോളാർ ഹീറ്ററിൽ നിന്നുളള വെള്ളമെത്തിയതോടെ ഗ്യാസ് ഉപയോഗവും കുറഞ്ഞു. ഇൻവെർട്ടർ സൗരവൈദ്യുതിയിലേക്ക് മാറ്റി. ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലുള്ള അനാവശ്യവൈദ്യുതി ഉപയോഗത്തിനെല്ലാം ‘നോ’ പറഞ്ഞതോടെ ഒന്നാമത്തെ ബില്ലിൽ രണ്ടായിരം രൂപയോളം കുറഞ്ഞു. പിന്നേയും ആഞ്ഞുപിടിച്ചപ്പോൾ അടുത്ത ബില്ല് 1752ൽ ഒതുങ്ങി. 1200 രൂപയെന്ന ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് ഷമിലും കുടുംബവും.
വെറുതെ കഥ പറയുകയല്ല, വൈദ്യുതിയുടെ ശരിയായ വിനിയോഗത്തിന് സ്വീകരിച്ച മാർഗങ്ങളുടെയും ഒരോ തവണയും ബില്ലിലുണ്ടായ മാറ്റങ്ങളുടെയും വീഡിയോ ദൃശ്യങ്ങളുമായാണ് അക്ഷയ ഊർജ പ്രചാരകനും സംരംഭകനുമായ ഷമിൽ പ്രിയപ്പന്റെ അനുഭവസാക്ഷ്യം. കൈക്കുമ്പിളിൽ കോരിയെടുത്ത വെള്ളം പോലെ അറിഞ്ഞും അറിയാതെയും പാഴാക്കുന്ന ഊർജത്തെ വീണ്ടെടുക്കാനുള്ള മാർഗങ്ങളാണ് ജില്ലയിലെ വനിതാ സംരംഭകർക്കായി കാത്തിരങ്ങാട് റൂഡ്‌സെറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച ജില്ലാതല ഊർജസംരക്ഷണ ശിൽപ്പശാല ചർച്ച ചെയ്തത്.
എനർജി മാനേജ്‌മെൻറ് സെൻറർ കേരളയും സെൻറർ ഫോർ എൻവയോൺമെന്റ് ആന്റ് ഡെവലെപ്‌മെന്റും നേതൃത്വം നൽകുന്ന ‘ഊർജ കിരൺ’ ക്യാമ്പയിന്റെ ഭാഗമായാണ് ശിൽപശാല. റൂഡ്‌സെറ്റ്, തായംപൊയിൽ സഫ്ദർ ഹാഷ്മി സ്മാരക ഗ്രന്ഥാലയം, റൂഡ്‌സെറ്റിൽ തൊഴിൽ പരിശീലനം നേടിയവരുടെ സംഘടനയായ ‘ആർട്ടേ’ എന്നിവയുടെ സഹകരണത്തോടെയായിരുന്നു ശിൽപശാല. വീടുകളും തൊഴിലിടങ്ങളും നാടും ഊർജ സൗഹൃദമാക്കാൻ മനോഭാവമാണ് മാറേണ്ടതെന്ന് ശിൽപശാല അഭിപ്രായപ്പെട്ടു.
ശ്രദ്ധാപൂർവമായതും ശരിയായതുമായ വൈദ്യുതി ഉപയോഗത്തിലൂടെ ഉപഭോഗത്തിൽ ഇരുപത് ശതമാനം കുറവുവരുത്താമെന്ന് ശിൽപശാലയിൽ ‘ഊർജലാഭത്തിന്റെ പ്രായോഗിക വഴികൾ’ എന്ന വിഷയം അവതരിപ്പിച്ച കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ ഡോ. ടി.പി. നഫീസ ബേബി പറഞ്ഞു. ഇ.എം.സി റിസോഴ്‌സ്‌പേഴ്‌സൺ വി.വി. ഗോവിന്ദൻ ‘ഊർജ സംരക്ഷണം എന്ത്? എന്തിന്’ വിഷയാവതരണം നടത്തി. പരിയാരം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ആർ. ഗോപാലൻ മുഖ്യാതിഥിയായി. റൂഡ്‌സെറ്റ് ഡയറക്ടർ കെ.പി. അരുൺ അധ്യക്ഷനായി. റൂഡ്‌സെറ്റ് ഫാക്കൽറ്റി അഭിലാഷ് നാരായണൻ സ്വാഗതം പറഞ്ഞു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login