Connect with us

Breaking News

എല്ലാ പഞ്ചായത്തിലും ‘വർക്ക്‌ നിയർ ഹോം’ ; പദ്ധതിക്ക്‌ സർക്കാർ അംഗീകാരം

Published

on

Share our post

തിരുവനന്തപുരം: വീട്ടിലിരുന്ന്‌ ജോലിചെയ്യുന്ന ഐ.ടി അടക്കമുള്ള മേഖലയിലെ തൊഴിലാളികൾക്കായി സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ആധുനിക തൊഴിൽ കേന്ദ്രം ഉറപ്പാക്കുന്ന “വർക്ക്‌ നിയർ ഹോം” പദ്ധതി യാഥാർത്ഥ്യത്തിലേക്ക്‌. കേരള നോളജ്‌ ഇക്കോണമി മിഷൻ പദ്ധതി നയരേഖ മന്ത്രിസഭാ യോഗം അംഗീകരിച്ചിരുന്നു. വിശദ പദ്ധതിരേഖ തയ്യാറാക്കലും വിവിധ ഏജൻസിയുമായുള്ള ചർച്ചകളും കേരള നോളജ്‌ ഇക്കോണമി മിഷനും കേരള ഡെവലപ്‌മെന്റ്‌ ആൻഡ്‌ ഇന്നൊവേഷൻ‌ സ്‌ട്രാറ്റജിക്‌ കൗൺസി (കെ–-ഡിസ്‌ക്‌)ലും ആരംഭിച്ചു. കോവിഡാനന്തരമുള്ള 80 ലക്ഷം ഓൺലൈൻ തൊഴിൽ അവസരം ലക്ഷ്യമിട്ടാണ്‌ പദ്ധതി.

ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ കേന്ദ്രങ്ങൾ വ്യാപകമാക്കും. കൃത്യസമയമില്ലാത്ത ഗിഗ്‌ (സ്വാതന്ത്ര/ ഓൺലൈൻ പ്ലാറ്റ്‌ഫോം/ കരാർ/ താൽക്കാലിക തൊഴിൽ) ജോലിക്കുള്ള കേന്ദ്രമാണ്‌ ഒരുക്കുക. ഇ–കൊമേഴ്‌സ്‌ മുതൽ വെർച്വൽ ശാരീരിക, കായികപരിശീലനം വരെയുള്ളതാണ്‌ ഗിഗ്‌ ജോലി.

കേന്ദ്രം സ്ഥാപിക്കൽ ഐ.ടി പാർക്കുകളുടെ ചുമതലയാകും. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തവുമുണ്ടാകും. എൻജിനിയറിങ്‌ കോളേജുകളിൽ കേന്ദ്രം സ്ഥാപിക്കുന്നതും പരിഗണനയിലാണ്‌. 75 എൻജിനിയറിങ്‌ കോളേജിലെ സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം പദ്ധതിയിലുള്ള അടിസ്ഥാന സൗകര്യങ്ങളും ഉപയോഗിക്കാം.

വർക്ക്‌ നിയർ ഹോം എന്ത്‌?
ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ജോലിയുള്ളവർക്ക്‌ എല്ലാ സൗകര്യങ്ങളോടെയും ജോലി ചെയ്യാവുന്ന പൊതു കേന്ദ്രങ്ങളാണ്‌ വർക്ക്‌ നിയർ ഹോം. വികേന്ദ്രീകൃത തൊഴിൽ കേന്ദ്രമായാണ്‌ പ്രവർത്തനം. വലിയ കമ്പനികളുടെ ‘കിച്ചൻ’കേന്ദ്രങ്ങളാകും ഇവ. തടസ്സമില്ലാത്ത വൈദ്യുതി, ഇന്റർനെറ്റ്‌, വൈദ്യസഹായം, ഭക്ഷണം തുടങ്ങിയവ സജ്ജമാക്കും. കമ്പനികൾക്ക്‌ സ്വന്തം ബ്രാൻഡിലും പൊതു തൊഴിലിടം തുറക്കാം. കായികപരിശീലനം, വിനോദോപാധി, കുട്ടികൾക്കുള്ള സംരക്ഷണകേന്ദ്രം തുടങ്ങിയവയും ഉറപ്പാക്കും. തൊഴിലാളികളിൽനിന്നും കമ്പനികളിൽനിന്നുമുള്ള വാടകയാണ്‌ വരുമാനം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!