Connect with us

Breaking News

ഒറ്റക്ലിക്കിലറിയാം പശുവിന്റെ ബയോഡേറ്റയും ലൊക്കേഷനും

Published

on

Share our post

തിരുവനന്തപുരം: തൊഴുത്തിലോ, പാടത്തോ, പറമ്പിലോ എവിടെയുമാകട്ടെ, ഇനി ഒറ്റക്ലിക്കിലൂടെ പശു എവിടെയാണെന്നും എത്രലിറ്റർ പാലുകിട്ടുമെന്നുമുള്ള മുഴുവൻ വിവരങ്ങളും മൃഗസംരക്ഷണവകുപ്പിനറിയാം.

നെന്മണിയുടെ വലുപ്പമുള്ള ആർ.എഫ്.ഐ.ഡി. (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പ് കന്നുകാലികളുടെ (പശു, എരുമ, ആട്) കാതിൽ ഘടിപ്പിച്ചശേഷം അവയെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ശേഖരിക്കുന്ന അനിമൽ ഐഡന്റിഫിക്കേഷൻ ട്രേസബിലിറ്റി പദ്ധതിയിലൂടെയാണിത്.

മൃഗസംരക്ഷണവകുപ്പും സാങ്കേതികവകുപ്പും ചേർന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ധാരണാപത്രം മന്ത്രി ചിഞ്ചുറാണിയുടെ സാന്നിധ്യത്തിൽ മൃഗസംരക്ഷണവകുപ്പ് ഡയറക്ടർ കൗശിഗനും സാങ്കേതിക യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ സജി ഗോപിനാഥും കൈമാറി.

റീബിൾഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയിൽ അനുവദിച്ച 7.28 കോടി രൂപ ഉപയോഗിച്ച് പത്തനംതിട്ട ജില്ലയിൽ 75,000 കന്നുകാലികളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. കേരള സാങ്കേതിക സർവകലാശാലയ്ക്കാണ് നടത്തിപ്പുചുമതല. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി.

ആർ.എഫ്.ഐ.ഡി. ടാഗ് ഘടിപ്പിച്ച കന്നുകാലിയുടെ 15 അക്ക തിരിച്ചറിയൽ നമ്പർ പോർട്ടബിൾ ആർ.എഫ്.ഐ.ഡി. റീഡറുകൾ ഉപയോഗിച്ച് മൃഗസംരക്ഷണ ഉദ്യോഗസ്ഥർക്കറിയാം. ഇ-ഹെൽത്ത് മാനേജ്‌മെന്റ് സംവിധാനത്തിലൂടെ കന്നുകാലികളുടെ മുഴുവൻ വിവരങ്ങളും ഡോക്ടർമാർക്കും മനസ്സിലാക്കാം. ചികിത്സാരേഖയായ ഇലക്‌ട്രോണിക് വെറ്ററിനറി മെഡിക്കൽ റെക്കോഡിലൂടെ രാത്രികാല അടിയന്തരചികിത്സയ്ക്കും ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തിനും ഉപയോഗിക്കാം. ഇൻഷുറൻസ് കമ്പനികൾക്ക് കൃത്യവിവരങ്ങൾ മനസ്സിലാക്കാനും നഷ്ടപരിഹാരം സമയബന്ധിതമായി തീർപ്പാക്കാനും പദ്ധതി പ്രയോജനകരമാകും.

ആർ.എഫ്.ഐ.ഡി. ടാഗിങ്

ആർ.എഫ്.ഐ.ഡി. ടാഗുകൾ അണുവിമുക്തമാക്കിയ ഡിസ്‌പോസിബിൾ സിറിഞ്ച് ഉപയോഗിച്ച് കന്നുകാലികളുടെ ഇടതുചെവിയുടെ ചർമത്തിനുകീഴിൽ നിക്ഷേപിക്കും. മൈക്രോചിപ്പ് ഒരിക്കൽ ഘടിപ്പിച്ചാൽ ജീവിതാവസാനംവരെ ശരീരത്തിലുണ്ടാവും.

ലക്ഷ്യങ്ങൾ

* ഓരോ കന്നുകാലിയെയും തിരിച്ചറിയൽ.

* ഉടമകളായ ക്ഷീരകർഷകരെ തിരിച്ചറിയൽ.

* കന്നുകാലികളുടെയും കർഷകരുടെയും ഡേറ്റ ബേസ് ഉണ്ടാക്കൽ.

* പ്ലാസ്റ്റിക് ടാഗുകൾക്ക് പകരമുള്ള സംവിധാനം.

* കന്നുകാലികളിലെ രോഗവിവരശേഖരണം.

* മെച്ചപ്പെട്ട പാലുത്‌പാദനശേഷിയുള്ള കന്നുകാലികളെ കണ്ടെത്തൽ.

* തദ്ദേശീയമായ പശുക്കളെ തിരിച്ചറിയൽ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!