Connect with us

Breaking News

കയാക്കിങ്ങിൽ ചരിത്രമെഴുതാൻ ഒൻപതാം ക്ലാസുകാരി

Published

on

Share our post

കണ്ണൂർ : കുട്ടിക്കാലത്ത് കൂട്ടുകാർ വിവിധ കളികളിൽ വ്യാപൃതരാകുമ്പോൾ കടലിലും പുഴയിലും ഓളങ്ങൾ തീർക്കാനായിരുന്നു സ്വാലിഹയ്ക്ക് കമ്പം. സാഹസികമെങ്കിലും മകളുടെ ഇഷ്ടത്തിനൊപ്പം മാതാപിതാക്കളും തുഴയെറിഞ്ഞു. ദീർഘദൂര നീന്തലിലൂടെയും ദീർഘദൂര കയാക്കിങ്, റോളർ സ്കേറ്റിങ്, യൂണി സൈക്കിൾ എന്നിവയിലൂടെയും നാടിന് അഭിമാനമായി മാറിയ സ്വാലിഹ മറ്റൊരു സാഹസത്തിന് മുതിരുകയാണ്. പ്രസിദ്ധമായ സുൽത്താൻതോടിന്റെ കിഴക്കേയറ്റമായ വാടിക്കൽക്കടവിൽനിന്നുള്ള കയാക്കിങ് യാത്രയ്ക്ക്. ശനിയാഴ്ചയാണ് യാത്ര. താര വാടിക്കൽ കലാസാംസ്കാരികവേദി വായനശാലാ ആൻഡ്‌ ഗ്രന്ഥാലയമാണ് സാഹസികയാത്രയുടെ സംഘാടകർ.

15 മണിക്കൂറോളം നീളുന്നതാണ് യാത്ര. വാടിക്കൽക്കടവിൽനിന്ന്‌ പഴയങ്ങാടി പുഴയിലൂടെ മാട്ടൂൽ ഭാഗത്തേക്ക് തുഴയും. തുടർന്ന് അഴീക്കൽ അഴിമുഖം മുറിച്ചുകടന്ന് അഴിക്കോട് കടലിലൂടെ 10 കിലോമീറ്ററോളം ചൂട്ടാട് ഭാഗത്തേക്ക് നീങ്ങും.

അവിടെനിന്ന് പാലക്കോട് അഴിമുഖം മുറിച്ച് ഏഴിമല-മുട്ടം വഴി സുൽത്താൻതോടിൽ പ്രവേശിച്ച് മാട്ടൂലിനെയും പുതിയങ്ങാടിയെയും വലംവെച്ച് വാടിക്കൽക്കടവിൽതന്നെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര വിഭാവനം ചെയ്തിട്ടുള്ളത്. നീന്തൽപരിശീലകനായ അനിൽ ഫ്രാൻസിസും ശിഷ്യനും കായികാധ്യാപകനുമായ ഫെബിനും സ്വാലിഹയുടെ യാത്രയ്ക്കുള്ള സുരക്ഷയുമായി മറ്റൊരു കയാക്കിൽ അനുഗമിക്കും.

വാദിഹുദ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസുകാരിയായ സ്വാലിഹ പരിശീലിച്ച സാഹസികവിനോദങ്ങളൊക്കെ പ്രകൃതിസംരക്ഷണ ബോധവത്‌കരണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നത്. പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്നോണം സംസ്ഥാനസർക്കാരിന്റെ ഉജ്ജ്വലബാല്യം പുരസ്കാരവും സ്വാലിഹയെത്തേടിയെത്തിയിട്ടുണ്ട്. നീന്തലിലും റോളർ സ്കേറ്റിങ് മത്സരങ്ങളിലും നിരവധി സമ്മാനങ്ങൾ നേടിയ സ്വാലിഹയുടെ ചെറുപ്രായത്തിലെ സാഹസികപ്രകടനങ്ങൾ സി.ബി.എസ്.ഇ. സിലബസിലെ അഞ്ചാംതരം വിദ്യാർഥികൾക്ക് പഠിക്കാനുള്ള എൻവയോൺമെന്റ് സ്റ്റഡീസിൽ ‘ചലഞ്ചേഴ്സ്’ എന്ന തലക്കെട്ടോടെ പാഠമായി വന്നിട്ടുണ്ട്.

സാങ്കേതികവിദ്യാഭ്യാസ ജീവനക്കാരനായ പുതിയങ്ങാടിയിലെ ഏണ്ടിയിൽ റഫീഖിന്റെയും ജാസ്മിന്റെയും മൂത്ത മകളാണ് സ്വാലിഹ. സഹോദരങ്ങൾ: സമീഹ, മുഹമ്മദ് സ്വബാഹ്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!