Connect with us

Breaking News

മലയാളിയുടെ ടാപ്പിങ് മെഷീന് പ്രചാരമേറുന്നു; 50% സബ്സിഡിയോടെ വാങ്ങാം

Published

on

Share our post

കോട്ടയം : റബർ ടാപ്പിങ് യന്ത്രങ്ങൾ പലതും വിപണിയിലെത്തിയെങ്കിലും വ്യാപകമായ ഉപയോഗത്തിൽ വന്നിട്ടില്ല. പരമ്പരാഗത ടാപ്പിങ് പിന്തുടരാൻ ഇഷ്ടപ്പെടുന്ന കർഷകരാണ് ഏറെയും. എന്നാൽ, മുംബൈ മലയാളിയായ സക്കറിയാസ് മാത്യു വികസിപ്പിച്ച ബോലോനാഥ് ടാപ്പിങ് മെഷിന് ഇപ്പോൾ പ്രചാരമേറി വരുന്നുണ്ട്. സാങ്കേതികപരിശോധനകൾക്ക് ശേഷം ടാപ്പിങ്ങിന് യോജ്യമെന്ന് റബർബോർഡ് വ്യക്തമാക്കിയതും സ്മാം പദ്ധതിയിൽ ഉൾപ്പെട്ടതും കർഷകരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഈ വർഷം 100 മെഷീനുകൾക്ക് സ്മാം പദ്ധതിയിൽ ഓർഡർ ഉണ്ടെന്ന് കേരളത്തിലെ വിതരണക്കാരായ സായാ ഫാം ടൂൾസ് ആൻഡ് മെഷീൻസ് പറഞ്ഞു. അപ്രൂവൽ ലഭിച്ചാൽ മെഷീനുകൾ കർഷകരിലെത്തും.

സക്കറിയാസ് മാത്യു വികസിപ്പിച്ച ഈ യന്ത്രത്തിന്റെ ടാപ്പിങ് തൃപ്തികരമാണെന്നും ടാപ്പിങ് പരിചയം ഇല്ലാത്തവർക്കുപോലും ഉപയോഗിക്കാനാകുമെന്നും പരിശോധനാറിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു വർഷത്തെ പരീക്ഷണടാപ്പിങ്ങിനും പരിഷ്കാരങ്ങൾക്കും ശേഷമാണ് ബോർഡ് ഇത് സംബന്ധിച്ച അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിൽ അധ്യാപകനായിരുന്ന സമയത്താണ് റബർ ടാപ്പിങ് മെഷീൻ എന്ന ആശയം തനിക്കു കിട്ടിയതെന്ന് സക്കറിയാസ് മാത്യു പറയുന്നു. കോട്ടയം സ്വദേശിയായ അദ്ദേഹം വേറെയും യന്ത്രങ്ങൾ വികസിപ്പിച്ചിട്ടുണ്ട്. പത്തുവർഷം മുൻപ് രൂപകൽപന പൂർത്തിയായെങ്കിലും യോജ്യമായ ലിഥിയം അയോൺ ബാറ്ററിക്കായി കാത്തിരുന്നതിനാലാണ് ടാപ്പിങ് മെഷീൻ വിപണിയിലെത്താൻ വൈകിയത്. 1.5 കിലോ മാത്രമാണ് കൈയിലെടുക്കേണ്ട ഉപകരണത്തിന്റെ ഭാരം. അനുബന്ധ ബാറ്ററി തോളിൽ തൂക്കിയിടണം. രണ്ടു മണിക്കൂർ റീചാർജ് ചെയ്താൽ  8 മണിക്കൂർ ടാപ്പിങ് നടത്താം. പേറ്റന്റ് നേടിയശേഷം നിർമാണം മുംബൈയിലുള്ള ബോലോനാഥ് കമ്പനിയെ ഏൽപിച്ചിരിക്കുകയാണ്. സ്വയം ടാപ്പിങ് നടത്തുന്ന കർഷകരും പ്രവാസികളുമാണ് മെഷീൻ കൂടുതൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും വിതരണക്കാർ അറിയിച്ചു.

എത്ര കനത്തിൽ ടാപ്പിങ് നടത്തണമെന്ന് സെറ്റ് ചെയ്യാൻ സാധിക്കുന്ന ഈ യന്ത്രം റബർമരത്തിന്റെ തണ്ണിപ്പട്ടയിൽ സ്പർശിച്ച് കേടാവാതിരിക്കാൻ പ്രത്യേകം സെൻസറുകളും  ഘടിപ്പിച്ചിട്ടുണ്ട്. ടാപ്പ് ചെയ്യാനുദ്ദേശിക്കുന്ന ഭാഗത്ത്  ചേർത്തു വച്ച് സ്വിച്ചമർത്തുകയേ വേണ്ടൂ. മരത്തോടു ചേർന്ന് നിശ്ചിത ചെരിവിൽ മുകളിലേക്ക് അരിഞ്ഞുനീങ്ങുന്ന രീതിയിലാണ് ഇതിന്റെ രൂപകൽപന– അട്ട നീങ്ങുന്നതുപോലെ. ഇപ്രകാരം മരത്തിൽ പിടിച്ചുനീങ്ങുന്നതിനാൽ യന്ത്രം പ്രവർത്തിക്കുമ്പോൾ കൈകളിലേക്ക് ബലം ചെലുത്തുന്നില്ലെന്ന് സക്കറിയാ മാത്യു ചൂണ്ടിക്കാട്ടി.

തൃപ്തികരമായ രീതിയിൽ ലാറ്റക്സ് ലഭിക്കുമെന്നതു മാത്രമല്ല തണ്ണിപ്പട്ടയ്ക്ക്  കേടുവരുന്നില്ലെന്നതും പട്ടയുടെ വിനിയോഗം ക്രമീകരിക്കാമെന്നതും ഈ മെഷീന്റെ സവിശേഷതയായി നിർമാതാക്കൾ ചൂണ്ടിക്കാട്ടുന്നു. സാധാരണ ടാപ്പിങ്ങിനും കടുംവെട്ടിനുമായി രണ്ട് വ്യത്യസ്തമാതൃകകൾ ലഭ്യമാണ്.  അഞ്ചു വർഷത്തോളം പ്രവർത്തനക്ഷമമായിരിക്കുമെന്ന് അവകാശപ്പെടുന്ന യന്ത്രത്തിന് രണ്ടുവർഷത്തെ ഗാരണ്ടിയും നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നുണ്ട്.  30,000 രൂപ വിലവരുന്ന ഈ ടാപ്പിങ് യന്ത്രത്തിന് സ്മാം പദ്ധതിപ്രകാരം 50 ശതമാനം സബ്സിഡി ലഭിക്കും. ഫോൺ: 9820084947, 8078072777.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!