Breaking News
പഞ്ചായത്തുകളിൽനിന്ന് പദ്ധതി വിഹിതം ലഭിക്കാൻ ഇനി ആധാർ നിർബന്ധം

തിരുവനന്തപുരം: പഞ്ചായത്തുകളിൽനിന്ന് പദ്ധതിവിഹിതം ലഭിക്കാൻ ഗുണഭോക്താക്കൾ തിരിച്ചറിയൽ രേഖയായി ഇനി ആധാർ സമർപ്പിക്കണം. ആടും കോഴിയും പശുവും പച്ചക്കറിവിത്തും ചെടികളും സാധനങ്ങളും പണവും ഉൾപ്പെടെ ഏത് വിഹിതത്തിനുള്ള ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെട്ടാലും ആധാർ ആധികാരിക രേഖയാകും. തദ്ദേശ വകുപ്പിന്റെ ഓൺലൈനായുള്ള പരാതിപരിഹാര സംവിധാനത്തിൽ അപേക്ഷകരെ തിരിച്ചറിയാനും ആധാർ ഉപയോഗിക്കും. ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് വിജ്ഞാപനം പുറത്തിറക്കി. ആധാർ സമർപ്പിക്കാനായി കേന്ദ്ര നിയമപ്രകാരം അപേക്ഷകന്റെ സമ്മതപത്രം വാങ്ങും.
ഇന്റഗ്രേറ്റഡ് ലോക്കൽ ഗവൺമെന്റ് മാനേജ്മെന്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) എന്ന ഓൺലൈൻ സേവന സംവിധാനം നടപ്പാക്കിയ 309 പഞ്ചായത്തുകളിലാണ് പരിഷ്കാരം ആദ്യം നടപ്പാക്കുക. ഏപ്രിൽ മുതൽ ഐ.എൽ.ജി.എം.എസ് സേവനം ബാക്കിയുള്ള 632 പഞ്ചായത്തുകളിലും വ്യാപിപ്പിക്കുമ്പോൾ പഞ്ചായത്തുതലത്തിൽ പരിഷ്കാരം പൂർണമാകും. നിലവിൽ തദ്ദേശസ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്ന 5 തരം ക്ഷേമപെൻഷൻ വാങ്ങുന്നവർ നിർബന്ധമായും ആധാർ വിവരങ്ങൾ നൽകണം. ഈ വിജ്ഞാപനത്തോടെ, വിധവകളുടെ മക്കൾക്കുള്ള വിവാഹ ധനസഹായ വിതരണത്തിന് കൂടി ആധാർ സമർപ്പിക്കേണ്ടി വരുമെന്ന് പഞ്ചായത്ത് ഡയറക്ടറേറ്റ് അധികൃതർ വ്യക്തമാക്കി. ഒരാൾക്ക് ഒന്നിൽ കൂടുതൽ തവണ ഈ വിഹിതം നൽകാൻ നിയമം അനുവദിക്കുന്നില്ല.
പദ്ധതിവിഹിതം ഇപ്പോൾ പട്ടികയിലെ പേരു നോക്കി
പഞ്ചായത്തുകളിലെ പദ്ധതിവിഹിതത്തിനായി ഗ്രാമസഭകൾ അംഗീകരിച്ച ഗുണഭോക്തൃപ്പട്ടികയാണ് മാനദണ്ഡം. ഇതിലെ പേരുകൾ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വിഹിതം നൽകുന്നത്. പഞ്ചായത്തുകളുമായി ബന്ധപ്പെട്ടുള്ള കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം, പൊതുവിദ്യാഭ്യാസം, ഫിഷറീസ്, ആരോഗ്യം, പട്ടികവിഭാഗ വികസനം, വ്യവസായം, സഹകരണം തുടങ്ങിയ 18 വകുപ്പുകളിലായാണ് ഗുണഭോക്തൃ വിഹിതം ലഭിക്കുന്നത്.
എല്ലാ പഞ്ചായത്തിലും ഏപ്രിൽ മുതൽ ഐഎൽജിഎംഎസ്
‘എല്ലാ ഗ്രാമപ്പഞ്ചായത്തുകളിലും ഏപ്രിൽ 1 മുതൽ ഐ.എൽ.ജി.എം.എസ് സേവനം ഉറപ്പാക്കും. പീക്ക് സമയങ്ങളിൽ പ്രവർത്തനവേഗം കുറയുന്നത് സെന്റർ സെർവറിന്റെ പോരായ്മയാണ്. ഇത് പരിഹരിക്കാൻ സി ഡിറ്റിന്റെ നിയന്ത്രണത്തിലുള്ള ക്ലൗഡ് സർവീസ് ഉപയോഗപ്പെടുത്തും.’ – മന്ത്രി എം.വി.ഗോവിന്ദൻ
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login