Connect with us

Breaking News

നിശ്ചയ ദാർഢ്യത്തിന്റെ മലയാളി പെൺകരുത്ത്; ചരിത്രം കുറിച്ച് ക്യാപ്റ്റൻ ഹരിത

Published

on

Share our post

ആലപ്പുഴ : രാജ്യത്ത് ആദ്യമായി ഒരു ആഴക്കടൽ മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റനായ വനിതയോ?! മലയാളിയായ കെ.കെ.ഹരിത ആ സ്ഥാനത്തെത്തിയപ്പോൾ മൂക്കത്ത് വിരൽ വച്ചവർ കുറച്ചല്ല. ആലപ്പുഴ എഴുപുന്ന പഞ്ചായത്തിൽനിന്നുള്ള ഈ ഇരുപത്തഞ്ചുകാരി തന്റെ സ്വപ്നസഞ്ചാരത്തിലേക്ക് എത്തിയതെങ്ങനെ നമുക്കൊന്നു നോക്കാം

ആർക്കും കടന്നുപോകാനാവില്ലെന്നു പലരും വിചാരിക്കുന്ന കടമ്പകൾ മറികടന്നാണ് ഹരിത തന്റെ ഇഷ്ടജോലിയിലെ ഉന്നതപദവി സ്വന്തമാക്കുന്നത്. എറണാകുളത്തെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ്, നോട്ടിക്കൽ ആൻഡ് എൻജിനീയറിങ് ട്രെയിനിങ്ങിൽ (CIFNET) ആയിരുന്നു ഹരിതയുടെ ബിരുദപഠനം. ബാച്‌ലർ ഇൻ ഫിഷിങ് ആൻഡ് നോട്ടിക്കൽ സയൻസ് പാസായത് 2016 ൽ. കൂടെ പഠിച്ച പലരും മാസ്റ്റേഴ്സിനു പോയി. ചിലരൊക്കെ പഠനത്തിന്റെ കാഠിന്യം തിരിച്ചറിഞ്ഞ് ഇടയ്ക്കുവച്ച് നിർത്തിപ്പോയി. എന്നാൽ, ഹരിതയുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു. 

പഠനശേഷം സിഫ്നെറ്റിന്റെതന്നെ ‘പ്രശിക്ഷണി’ എന്ന പരിശീലനക്കപ്പലിലാണ് ഹരിത ആദ്യം ആഴക്കടലിൽ പോയത്. ഒന്നും രണ്ടുമല്ല, 180 ദിവസം! അത്തരമൊരു കപ്പലിലെ ആദ്യ വനിതാ ക്രൂ ആയിരുന്നു ഹരിത. ചീഫ് ഓഫിസർ സ്ഥാനത്തേക്ക് പല പരീക്ഷകളും പാസായി 2017 ൽത്തന്നെ ഹരിത ഉയർന്നു. 

കപ്പലിന്റെ ക്യാപ്റ്റനാവുക എന്ന ലക്ഷ്യം ഹരിതയുടെ മനസ്സിൽ ചെറുപ്പത്തിലേ സ്ഥാനംപിടിച്ചിരുന്നു. അതിനായി ‘പ്രശിക്ഷണി’യിൽ 450 ദിവസത്തെ കടൽസഞ്ചാര പരിശീലനത്തിനു പോയി. 21 ജീവനക്കാരിൽ ആ സമയത്തു ഹരിതയുടെ കീഴിലുണ്ടായിരുന്നു. 2020 ൽ ക്യാപ്റ്റൻ തസ്തികയ്ക്കുള്ള എഴുത്തുപരീക്ഷ പാസായി. മുംബൈയിലെ ഒരു മർച്ചന്റെ നേവി സ്ഥാപനത്തിൽ ചേർന്ന് 2021 ഫെബ്രുവരി മുതൽ സെപ്റ്റംബർവരെ കടൽയാത്രാ പരിശീലനം. ഓസ്ട്രേലിയ മുതൽ യു.എസ് വരെ ആ യാത്ര നീണ്ടു. ആറു മാസത്തെ പരിശീലനത്തിനുശേഷം നാട്ടിലെത്തി അടുത്ത റൗണ്ട് പരീക്ഷകൾ പാസായി. നവംബറിൽ ഫൈനൽ പരീക്ഷ. അതും കടന്നപ്പോൾ ഹരിത തന്റെ സ്വപ്നത്തിലേക്കെത്തി– മത്സ്യബന്ധന കപ്പലിന്റെ ക്യാപ്റ്റൻ പദവിയിലേക്ക്.

ജെൻഡർ വ്യത്യാസങ്ങൾ മാഞ്ഞുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സ്ത്രീകൾ ഇത്തരം ജോലികൾ ഏറ്റെടുക്കുന്ന ഉദാഹരണങ്ങൾ ഏറിവരുന്നത്, പിറകെ വരുന്ന തലമുറയ്ക്ക് വലിയ പ്രചോദനമാണ്. വലിയ സാമ്പത്തികശേഷി ആവശ്യമായതാണ് കടൽപരിശീലനവുമായി ബന്ധപ്പെട്ട കോഴ്സുകളുടെ ഫീസും മറ്റു ചെലവുകളും. പ്രയാസങ്ങളുണ്ടായിട്ടും, അതിനെയൊക്കെ അതിജീവിക്കാൻ ഹരിതക്ക് കരുത്തായത് ചെറുപ്പം മുതലേ മനസ്സിൽ കൊണ്ടുനടന്ന വലിയ സ്വപ്നമാണ്. 

നാവികസേനയിൽ ചേരുകയെന്നതായിരുന്നു ഹരിതയുടെ ആദ്യ ലക്ഷ്യം. പക്ഷേ, ഫിസിക്കൽ ടെസ്റ്റിൽ പുറത്തായതിനെത്തുടർന്ന് അതു കയ്യെത്തിപ്പിടിക്കാനായില്ല. എന്നുവച്ച് ഹരിത തന്റെ സ്വപ്നം ഉപേക്ഷിച്ചില്ല. ഇഷ്ടമേഖലയിൽ പിന്നെ സാധ്യമാകുന്ന അടുത്ത വഴിയിലേക്കു നീന്തുകയായിരുന്നു, ആ കുട്ടി. കുടുംബത്തിന്റെയും ഒപ്പം ജോലി ചെയ്തവരുടെയും വലിയ പിന്തുണയാണ് ഹരിതയ്ക്ക് ഈ ലക്ഷ്യത്തിലേക്കെത്താൻ സഹായകമായതെന്ന് മറക്കാനാവില്ല. ലോകം മുഴുവൻ യാത്ര ചെയ്യാനുള്ള അവസരം മാത്രമല്ല, വലിയ ശമ്പളം ലഭിക്കാനുള്ള അവസരംകൂടിയാണ് മർച്ചന്റ് നേവി ജോലി തുറന്നുവയ്ക്കുന്നത്. മുൻവിധികൾ മാറ്റിവയ്ക്കാൻ തയാറായാൽ നമുക്കിടയിൽനിന്ന് ഇനിയും ഹരിതകളുണ്ടാവും. കഠിനപാതകളെ അതിജീവിക്കാനുള്ള മനസ്സാണു പ്രധാനം. നിശ്ചയദാർഢ്യത്തിന്റെ ഈ പെൺകരുത്തിന് ഒരു വലിയ സല്യൂട്ട് നൽകാതെ വയ്യ. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!