Breaking News
ആർമി ഓഫീസറുടെ പേരിൽ വ്യാജ ഫോൺ; വെള്ളരിക്കുണ്ട് സ്വദേശിക്ക് നഷ്ടക്കുരുക്ക്

വെള്ളരിക്കുണ്ട് : ബളാലിൽ നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് ക്യാംപിലേക്ക് പച്ചക്കറി സാധനങ്ങൾ എത്തിച്ചു നൽകണമെന്ന വ്യാജസന്ദേശം ലഭിച്ച വെള്ളരിക്കുണ്ട് പാത്തിക്കരയിലെ പച്ചക്കറി വ്യാപാരി കായക്കുന്നിലെ ബേബിക്ക് നഷ്ടങ്ങളുടെ കുരുക്ക്. ചൊവ്വാഴ്ച രാവിലെയാണ് ആർമി ഓഫീസർ എന്ന പേരിൽ ഒരാൾ വിളിച്ച് ബേബിയോട് പച്ചക്കറി ഓർഡർ ചെയ്തത്. ജനുവരി 5 മുതൽ ബളാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ആർമി റിക്രൂട്ട്മെന്റ് ക്യാംപ് നടക്കുന്നുവെന്നും അതിനായി 5 കിലോ പച്ചമുളക്, 10 കിലോ തക്കാളി, 10 കിലോ ഉരുളക്കിഴങ്ങ്, വെണ്ടയ്ക്ക, പച്ചക്കായ, കപ്പ, സാമ്പർ കൂട്ടുകൾ തുടങ്ങിയ സാധനങ്ങളാണ് ഓർഡർ ചെയ്തത്.
ഹിന്ദിയിലായിരുന്നു ഓർഡർ ചെയ്തത്. ബുധനാഴ്ച്ച ഉച്ചയോടെ ആർമി വാഹനം പാത്തിക്കരയിൽ എത്തി സാധനങ്ങൾ എടുക്കുന്നതാണെന്നും ഫോണിൽ ബേബിയോട് പറഞ്ഞു. സാധങ്ങളുടെ വില അക്കൗണ്ടിലേക്ക് അയക്കുന്നതിന് ആവശ്യമായ ബാങ്ക് വിവരങ്ങളും ചോദിച്ചു.സന്ദീപ് റാപത്ത് എന്നു പേരുള്ള ആർമി ഓഫീസറുടെ പേരിൽ ഉള്ള ഐ.ഡി കാർഡും ബേബിയുടെ വാട്സാപ്പിലേക്ക് അയച്ചുനൽകി.
സാധനങ്ങൾ പാക്ക് ചെയ്യുന്നതിനു മുന്നോടിയായി ആർമി ഓഫിസറെ വിളിച്ചപ്പോൾ ലഭിച്ച മറുപടിയിൽ പന്തികേട് തോന്നിയ ബേബി പൊതുപ്രവർത്തകനും പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷോബി ജോസഫിനെ വിളിച്ചു കാര്യം പറഞ്ഞു. പിന്നീട് ഈ നമ്പറിൽ വിളിച്ചപ്പോൾ മറുപടിയായി ലഭിച്ചത് അസഭ്യം. ഫോൺ ചെയ്ത വ്യാജ ആർമി ഓഫിസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബേബി. ആർമി റിക്രൂട്ട്മെന്റ് ക്യാംപിലേക്കായി ബേബി എത്തിച്ച പച്ചക്കറികൾ പാത്തിക്കരയിലെ കടയിൽ കെട്ടി കിടക്കുകയാണ്.
Breaking News
വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരു മരണം

വയനാട്ടിൽ തേനീച്ച കുത്തേറ്റ് ഒരാൾ മരിച്ചു. ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നു വെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി.
Breaking News
പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ

മാഹി : പോക്സോ കേസിൽ നൃത്ത അധ്യാപകൻ അറസ്റ്റിൽ. തലശ്ശേരി ടെമ്പിൾ ഗെയിറ്റ് പുതിയ റോഡിലെ വൈഷ്‌ണവിനെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്‌തത്. പ്രായപൂർത്തിയാവാത്ത കുട്ടിയെ ലൈംഗിക അതിക്രമത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്.
Breaking News
ഭാര്യയെ ഓട്ടോയിടിച്ച് പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

കണ്ണൂർ: അകന്നു കഴിയുന്ന ഭാര്യയെ ഓട്ടോയിടിച്ചിട്ട ശേഷം പെട്രോൾ ഒഴിച്ച് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. മാവിലായി കുന്നുമ്പ്രത്തെ വി.എൻ സുനിൽ കുമാറിനെ (51)യാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ വൈകുന്നേരം 6.10 മണിക്ക് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ ഭാര്യ എളയാവൂർ സൗത്തിലെ പി വി പ്രിയയെ (43)യാണ് എളയാവൂർ പയക്കോട്ടത്തിനടുത്ത് വെച്ച് പ്രതി കൊല്ലാൻ ശ്രമിച്ചത്. ഓട്ടോറിക്ഷ കൊണ്ടിടിച്ച് നിലത്തു വീണ യുവതിയെ പ്രതി കയ്യിൽ കരുതിയ പെട്രോൾ ഒഴിച്ച് ലൈറ്റർ എടുത്ത് തീവെക്കാൻ ശ്രമിക്കുകയായിരുന്നു. ലൈറ്റർ തട്ടി മാറ്റി യുവതി ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ടൗൺ പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ടൗൺ എസ്ഐ ദീപ്തിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login