Connect with us

Breaking News

ക്വാറന്റീൻ കഴിയുമ്പോൾ പനിയില്ലെങ്കിൽ പരിശോധന വേണ്ട

Published

on

Share our post

ന്യൂഡൽഹി: കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു.

മറ്റുനിർദേശങ്ങൾ

* കോവിഡ് ബാധിച്ച്‌ രോഗലക്ഷണങ്ങളില്ലാത്തവർ, ഗുരുതര രോഗങ്ങളില്ലാത്തവർ, 60 വയസ്സിന് താഴെയുള്ളവർ എന്നിവർക്കാണ് ഡോക്ടറുടെ ഉപദേശപ്രകാരം പ്രധാനമായും വീട്ടിലെ സമ്പർക്കവിലക്ക് നിർദേശിക്കുന്നത്.

* വായുസഞ്ചാരമുള്ള മുറിയാകണം ഇതിനായി തിരഞ്ഞെടുക്കേണ്ടത്.

* മൂന്നുപാളികളുള്ള മുഖാവരണം സദാ ധരിച്ചിരിക്കണം.

* 8  മണിക്കൂറിൽ മുഖാവരണം മാറ്റണം.

* ഉപയോഗശൂന്യമായ മുഖാവരണം കഷ്ണങ്ങളാക്കി 72 മണിക്കൂർവരെ കടലാസ് ബാഗിൽ സൂക്ഷിച്ചശേഷംമാത്രം നശിപ്പിച്ചുകളയണം.

* 24 മണിക്കൂറും ഇവർക്ക് വൈദ്യസഹായം, ആഹാരം എന്നിവ എത്തിക്കാൻ സഹായി ആവശ്യമാണ്.

* ആരോഗ്യപ്രവർത്തകർ നിരന്തരം ഇവരുമായി ആശയവിനിമയം നടത്തണം.

* എൻ-‍95 മാസ്ക് ധരിച്ചാകണം സഹായി രോഗിയുടെ മുറിയിൽ പ്രവേശിക്കേണ്ടത്. ആ സമയം രോഗിയും എൻ-‍95 മാസ്ക് ധരിക്കണം.

* സാനിറ്റൈസർ ഉപയോഗിക്കണം. കൈകൾ സോപ്പുപയോഗിച്ച് ഇടക്കിടെ കഴുകണം.

രോഗലക്ഷണമുള്ളവർ സ്വയം ചികിത്സിക്കരുത്

പനി, ചുമ, ജലദോഷം തുടങ്ങി നേരിയ രോഗലക്ഷങ്ങളോടെ വീട്ടിൽ സമ്പർക്കവിലക്കിൽ കഴിയുന്നവർ സ്വയം ചികിത്സിക്കരുത്. പനി കൂടുതലാണെങ്കിൽ ഡോക്ടറുടെ നിർദേശത്തോടെ നാലുനേരം പാരസറ്റമോൾ കഴിക്കണം. ദിവസം മൂന്നുനേരം ആവി പിടിക്കണം. ഡോക്ടറുടെ നിർദേശമില്ലാതെ രക്തപരിശോധന, സി.ടി.സ്കാൻ തുടങ്ങിയ പരിശോധനകൾക്ക് വിധേയരാകരുത്. സ്റ്റിറോയ്ഡ് മരുന്നുകൾ കഴിക്കരുത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!