Breaking News
പ്രധാനമന്ത്രിയുടെ കൃഷി സഹായധനം അനർഹമായി വാങ്ങിയവർ തിരിച്ചടക്കണം
തൃശൂർ: ജില്ലയിൽ 3413 പേർ അനധികൃതമായി പ്രധാനമന്ത്രി കൃഷി സമ്മാൻ നിധി ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തൽ. ഇവരിൽനിന്ന് തുക തിരിച്ചുപിടിക്കാൻ കൃഷിവകുപ്പ് നടപടി തുടങ്ങി. അനധികൃതമായി കൈപ്പറ്റിയവരിൽ ഉയർന്ന ശമ്പളവും പെൻഷനും വാങ്ങുന്നവരും നികുതി അടക്കുന്നവരും ഉൾപ്പെടെയുണ്ടെന്നാണ് കണ്ടെത്തൽ.
രണ്ട് ഹെക്ടറിൽ താഴെ ഭൂമിയുള്ളവർക്ക് ധനസഹായം നൽകുന്ന പദ്ധതി പലരും വ്യാജ സത്യവാങ്മൂലം നൽകിയാണ് സ്വന്തമാക്കിയത്. ഇങ്ങനെ തെറ്റായ രേഖകൾ നൽകി കൈപ്പറ്റിയ ഇനത്തിൽ മൂന്ന് കോടിയോളം രൂപ തിരിച്ചടക്കാനുണ്ടെന്നാണ് കണ്ടെത്തിയത്. ഇവരോട് തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചവരിൽ 316 പേർ അനർഹമായി കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടച്ചു. അപേക്ഷകൻ നൽകുന്ന സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തുക അക്കൗണ്ടുകളിലേക്ക് വിതരണം ചെയ്യുന്നത്. പിന്നീട് ഇത് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയപ്പോഴായിരുന്നു സത്യവാങ്മൂലങ്ങൾ പലതും തെറ്റാണെന്ന് കണ്ടെത്തിയത്.
3.76 ലക്ഷം പേർക്കാണ് പ്രധാനമന്ത്രി കൃഷി സമ്മാൻ നിധിയുടെ ആനുകൂല്യം ലഭിക്കുന്നത്. 4.12 ലക്ഷം അപേക്ഷകരിൽ നിന്നാണ് ഇവരെ തെരഞ്ഞെടുത്തത്. 2000 രൂപ വീതം മൂന്നു വീതം ഗഡുക്കളായി ലഭിക്കുന്നതാണ് പദ്ധതി. തൃശൂർ താലൂക്കിലാണ് കൂടുതൽ അപേക്ഷകരുള്ളത്. 94,714 അപേക്ഷകളാണ് തൃശൂരിൽ നിന്നുള്ളത്. തലപ്പിള്ളി താലൂക്കിൽനിന്ന് 81,340 പേരും ചാലക്കുടിയിൽനിന്ന് 67,528ഉം ചാവക്കാട് 58,091ഉം കൊടുങ്ങല്ലൂരിൽ 44, 972ഉം മുകുന്ദപുരത്ത് 62,196ഉം അപേക്ഷകരാണുള്ളത്. 3413 അനർഹരിൽ നോട്ടീസ് അയച്ചതിലൂടെ 316 പേരിൽനിന്നായി 2.86 ലക്ഷം തിരിച്ചടച്ചു. ഇനി 2.94 കോടിയാണ് തിരിച്ചുപിടിക്കാനുള്ളത്. അനർഹമായി കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള നടപടികളിലാണെന്ന് കൃഷി ഡെപ്യൂട്ടി ഡയറക്ടർ സരസ്വതി പറഞ്ഞു.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login