Connect with us

Breaking News

ബാവലിത്തുരുത്തിൽ സ്റ്റേഡിയവും പാർക്കും

Published

on

Share our post

കേളകം : ബാവലിത്തുരുത്തിൽ ഇനി കേളകം ഗ്രാമപ്പഞ്ചായത്ത് പദ്ധതികൾ നടപ്പാകും. കേളകം വില്ലേജ് ഓഫീസിനുസമീപം ബാവലിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിൽ 2.74 ഏക്കർ സ്ഥലം ജനുവരി ഒന്നിന് കേളകം ഗ്രാമപ്പഞ്ചായത്തിന് സ്വന്തമായി. താലൂക്ക് സർവേയറിൽനിന്ന്‌ സ്ഥലത്തിന്റെ രേഖ പഞ്ചായത്തിന് കൈമാറി. ഈ സ്ഥലത്തിൽ ഒന്നര ഏക്കറിൽ ഒരു ഫുട്ബോൾ സ്റ്റേഡിയവും ബാക്കി ഒന്നേകാൽ ഏക്കറിൽ ജൈവ വൈവിധ്യ പാർക്കും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

വൈകുന്നേരങ്ങളിൽ കുടുംബസമ്മേതം സമയം ചെലവഴിക്കാൻ ഇടം ഒരുക്കുന്നതിനാണ് ജൈവവൈവിധ്യ പാർക്ക് നിർമിക്കുക. പുഴയുടെ തീരത്ത് നിർമാണപ്രവർത്തനങ്ങൾ കാര്യമായി നടത്താതെ, പച്ചപ്പ് നിലനിർത്തി ജൈവവൈവിധ്യ പാർക്ക് ഒരുക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ബാവലിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിലെ ഭൂമി സ്വകാര്യ വ്യക്തികൾ കൈവശംവെച്ചിരിക്കുകയായിരുന്നു. ഇത് എറ്റെടുത്ത് സ്ഥലത്തിന്റെ രേഖ പഞ്ചായത്ത് സ്വന്തമാക്കുകയായിരുന്നു. 2018-ലെ പ്രളയത്തിൽ ഇരു കരകളും പുഴയെടുത്തനിലയിലാണ്. തുരുത്തിന് അകത്തും പുറത്തുമുള്ള സ്ഥലം രണ്ടുവർഷങ്ങളിലെ പ്രളയത്തിൽ പുഴയെടുത്തിരുന്നു. തുരുത്തിനുചുറ്റുമുള്ള ഭാഗങ്ങളുടെ സംരക്ഷണത്തിനായി പഞ്ചായത്ത് പ്രസിഡൻറ്‌ സി.ടി.അനീഷിന്റെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെ പഞ്ചായത്ത് ചൊവ്വാഴ്ച തുരുത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും.

കായിക വികസനത്തിന് മറ്റു പദ്ധതികളും

കായികരംഗത്ത് പ്രത്യേക ശ്രദ്ധവെക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി വളയംചാലിലെ ഫുട്ബോൾ കോർട്ടിന്റെ 1.78 ഏക്കർ സ്ഥലത്തിന്റെ രേഖ റവന്യൂ വകുപ്പിൽനിന്ന് പഞ്ചായത്ത് നേടിയെടുത്തിരുന്നു. ചീങ്കണ്ണിപ്പുഴയ്ക്ക് സമീപമായതിനാൽ പ്രളയത്തിൽ തകർന്ന ഈ സ്ഥലത്തിന്റെ അരിക് കെട്ടി സ്റ്റേഡിയമാക്കി സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്തിപ്പോൾ. അടക്കാത്തോട് ഗവ. യു.പി. സ്കൂളിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലം നിരത്തി സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു.

ഈ സ്ഥലത്തേക്ക് നിലവിൽ നടപ്പാതമാത്രമാണുള്ളത്. റോഡ് നിർമിക്കുന്നതിന് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനുപുറമെ ചെട്ടിയാംപറമ്പിലും സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കായിക രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ ‘കേളകം ഗ്രാമപ്പഞ്ചായത്ത് സ്പോർട്സ് അക്കാദമി’ രൂപവത്കരിച്ചിരുന്നു. അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ പഞ്ചായത്തിന് പദ്ധതിയുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഫണ്ടും മറ്റ് വിവിധ ഏജൻസികൾ, സ്പോൺസർമാർ എന്നിവരുടെ സഹായവും ഇക്കാര്യത്തിൽ തേടുന്നുണ്ട്. വോളിബോൾ, ഫുട്ബോൾ പരിശീലനം ഈമാസംതന്നെ ആരംഭിക്കും. അതിനായുള്ള പ്രോജക്ട് വെച്ചിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ അറിയിച്ചു. 2022 കേളകം പഞ്ചായത്ത് സുവർണ ജൂബിലി വർഷമാണ്. ഈ വർഷത്തിൽ കായിക മേഖലയിലടക്കം നിരവധി നേട്ടങ്ങൾ കൈവരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!