Connect with us

Breaking News

ബാവലിത്തുരുത്തിൽ സ്റ്റേഡിയവും പാർക്കും

Published

on

Share our post

കേളകം : ബാവലിത്തുരുത്തിൽ ഇനി കേളകം ഗ്രാമപ്പഞ്ചായത്ത് പദ്ധതികൾ നടപ്പാകും. കേളകം വില്ലേജ് ഓഫീസിനുസമീപം ബാവലിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിൽ 2.74 ഏക്കർ സ്ഥലം ജനുവരി ഒന്നിന് കേളകം ഗ്രാമപ്പഞ്ചായത്തിന് സ്വന്തമായി. താലൂക്ക് സർവേയറിൽനിന്ന്‌ സ്ഥലത്തിന്റെ രേഖ പഞ്ചായത്തിന് കൈമാറി. ഈ സ്ഥലത്തിൽ ഒന്നര ഏക്കറിൽ ഒരു ഫുട്ബോൾ സ്റ്റേഡിയവും ബാക്കി ഒന്നേകാൽ ഏക്കറിൽ ജൈവ വൈവിധ്യ പാർക്കും നിർമിക്കാനാണ് ലക്ഷ്യമിടുന്നത്.

വൈകുന്നേരങ്ങളിൽ കുടുംബസമ്മേതം സമയം ചെലവഴിക്കാൻ ഇടം ഒരുക്കുന്നതിനാണ് ജൈവവൈവിധ്യ പാർക്ക് നിർമിക്കുക. പുഴയുടെ തീരത്ത് നിർമാണപ്രവർത്തനങ്ങൾ കാര്യമായി നടത്താതെ, പച്ചപ്പ് നിലനിർത്തി ജൈവവൈവിധ്യ പാർക്ക് ഒരുക്കുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ബാവലിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിലെ ഭൂമി സ്വകാര്യ വ്യക്തികൾ കൈവശംവെച്ചിരിക്കുകയായിരുന്നു. ഇത് എറ്റെടുത്ത് സ്ഥലത്തിന്റെ രേഖ പഞ്ചായത്ത് സ്വന്തമാക്കുകയായിരുന്നു. 2018-ലെ പ്രളയത്തിൽ ഇരു കരകളും പുഴയെടുത്തനിലയിലാണ്. തുരുത്തിന് അകത്തും പുറത്തുമുള്ള സ്ഥലം രണ്ടുവർഷങ്ങളിലെ പ്രളയത്തിൽ പുഴയെടുത്തിരുന്നു. തുരുത്തിനുചുറ്റുമുള്ള ഭാഗങ്ങളുടെ സംരക്ഷണത്തിനായി പഞ്ചായത്ത് പ്രസിഡൻറ്‌ സി.ടി.അനീഷിന്റെ നേതൃത്വത്തിൽ മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ സഹായം തേടിയിട്ടുണ്ട്. സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ സഹായത്തോടെ പഞ്ചായത്ത് ചൊവ്വാഴ്ച തുരുത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങും.

കായിക വികസനത്തിന് മറ്റു പദ്ധതികളും

കായികരംഗത്ത് പ്രത്യേക ശ്രദ്ധവെക്കാൻ പഞ്ചായത്ത്‌ ഭരണസമിതി തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി വളയംചാലിലെ ഫുട്ബോൾ കോർട്ടിന്റെ 1.78 ഏക്കർ സ്ഥലത്തിന്റെ രേഖ റവന്യൂ വകുപ്പിൽനിന്ന് പഞ്ചായത്ത് നേടിയെടുത്തിരുന്നു. ചീങ്കണ്ണിപ്പുഴയ്ക്ക് സമീപമായതിനാൽ പ്രളയത്തിൽ തകർന്ന ഈ സ്ഥലത്തിന്റെ അരിക് കെട്ടി സ്റ്റേഡിയമാക്കി സംരക്ഷിക്കാനുള്ള പരിശ്രമത്തിലാണ് പഞ്ചായത്തിപ്പോൾ. അടക്കാത്തോട് ഗവ. യു.പി. സ്കൂളിന്റെ കൈവശമുള്ള 1.2 ഏക്കർ സ്ഥലം നിരത്തി സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് ഭരണസമിതി പറയുന്നു.

ഈ സ്ഥലത്തേക്ക് നിലവിൽ നടപ്പാതമാത്രമാണുള്ളത്. റോഡ് നിർമിക്കുന്നതിന് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. ഇതിനുപുറമെ ചെട്ടിയാംപറമ്പിലും സ്റ്റേഡിയത്തിന് സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. കായിക രംഗത്ത് മുന്നേറ്റമുണ്ടാക്കാൻ ‘കേളകം ഗ്രാമപ്പഞ്ചായത്ത് സ്പോർട്സ് അക്കാദമി’ രൂപവത്കരിച്ചിരുന്നു. അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കായിക പരിശീലനം നൽകാൻ പഞ്ചായത്തിന് പദ്ധതിയുണ്ട്. ഗ്രാമപ്പഞ്ചായത്ത് ഫണ്ടും മറ്റ് വിവിധ ഏജൻസികൾ, സ്പോൺസർമാർ എന്നിവരുടെ സഹായവും ഇക്കാര്യത്തിൽ തേടുന്നുണ്ട്. വോളിബോൾ, ഫുട്ബോൾ പരിശീലനം ഈമാസംതന്നെ ആരംഭിക്കും. അതിനായുള്ള പ്രോജക്ട് വെച്ചിട്ടുണ്ടെന്നും പഞ്ചായത്തധികൃതർ അറിയിച്ചു. 2022 കേളകം പഞ്ചായത്ത് സുവർണ ജൂബിലി വർഷമാണ്. ഈ വർഷത്തിൽ കായിക മേഖലയിലടക്കം നിരവധി നേട്ടങ്ങൾ കൈവരിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!