Connect with us

Breaking News

10 കോടി വരെ വായ്‌പാപലിശ എഴുതിത്തള്ളും

Published

on

Share our post

കൊല്ലം : സ്വകാര്യ കശുവണ്ടിവ്യവസായ മേഖലയിൽ സർക്കാർ പ്രഖ്യാപിച്ച പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായ ഒറ്റത്തവണ തീർപ്പാക്കലിന്റെ മാർഗനിർദേശം തയ്യാറായതായി വ്യവസായ മന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചു. ഇതനുസരിച്ച് 10 കോടി രൂപവരെയുള്ള വായ്പയുടെ പലിശ പൂർണമായി എഴുതിത്തള്ളും. ബാങ്കുകളിൽനിന്ന്‌ രണ്ടുകോടി രൂപവരെ വായ്പയെടുത്തവർക്ക്‌ മുതലിന്റെ 50 ശതമാനം തിരിച്ചടച്ച് ബാധ്യത തീർക്കാം. രണ്ടു മുതൽ 10 കോടി രൂപവരെ വായ്പയെടുത്തവർ 60 ശതമാനം തുക തിരിച്ചടയ്‌ക്കണം. ഒത്തുതീർപ്പ് നിർദേശത്തിന്റെ ഭാഗമായി 500 കോടിയോളം രൂപ എഴുതിത്തള്ളേണ്ടിവരുമെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ്‌ സമിതി അധികൃതർ പറഞ്ഞു.

2020 മാർച്ച് 31 വരെ കിട്ടാക്കടമായി മാറിയ അക്കൗണ്ടുകൾക്കാണ് ഇളവ് ലഭിക്കുക. തിരിച്ചടവ് നിർദേശം സമർപ്പിക്കാൻ ബാങ്കുകൾക്ക് അടുത്തവർഷം ഫെബ്രുവരി 28 വരെ സമയം നൽകും. ഇതിനുള്ളിൽ ആദ്യ ഗഡുവായി 10 ശതമാനം തുക അടയ്‌ക്കണം. നിർദേശം അംഗീകരിച്ചശേഷം ഒരുവർഷം കൊണ്ട് വായ്പ തിരിച്ചടച്ചാൽ മതിയാകും. കശുവണ്ടി ഫാക്ടറിയോടൊപ്പം വ്യാപാരവും നടത്തിയിരുന്നവർക്കും ആനുകൂല്യം ലഭിക്കും.
കടക്കെണിയിലായ സ്വകാര്യ കശുവണ്ടിവ്യവസായ പുനരുദ്ധീകരണ പാക്കേജ് തയ്യാറാക്കാൻ 2019ൽ ആണ്‌ സർക്കാർ നടപടി തുടങ്ങിയത്‌. ഇതിന്റെ ഭാഗമായി 2020 മാർച്ച് രണ്ടിന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ നിർദേശങ്ങൾ രൂപപ്പെടുത്താൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ, സർക്കാർ പ്രതിനിധി, വ്യവസായികളുടെ പ്രതിനിധി എന്നിവർ ഉൾപ്പെട്ട മൂന്നംഗസമിതിയെ നിയോഗിച്ചിരുന്നു.

രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റശേഷം മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം വ്യവസായമന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ 6 തവണയും ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സാന്നിധ്യത്തിൽ ഒരുതവണയും സമിതി യോഗം ചേർന്നു. ബാങ്കുകളും വ്യവസായികളും മുന്നോട്ടുവച്ച നിർദേശങ്ങളിൽ യോജിപ്പിലെത്താനായി പലതരത്തിലുള്ള ശ്രമങ്ങൾ നടത്തി. ഇതിനുശേഷമാണ് അന്തിമ ധാരണയിൽ എത്തിയത്. കടക്കെണിയിലായ സ്വകാര്യ കശുവണ്ടിവ്യവസായ മേഖലയ്‌ക്ക് ആശ്വാസം പകരുന്നതാണ്‌ ഇപ്പോഴത്തെ നിർദേശമെന്ന്‌ വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!