Breaking News
ഇന്ന് രാത്രി കർശന പോലീസ് പരിശോധന; മദ്യപിച്ച് കറങ്ങിയാൽ പണിയാകും

കണ്ണൂർ: രാത്രി പത്തിന് ശേഷം ഇനി യാത്രകൾ വേണ്ട. അത്യാവശ്യ യാത്രകൾ മാത്രം മതി. പുതുവർഷത്തെ വീട്ടിലിരുന്നും വരവേൽക്കാം. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ ഏർപ്പെടുത്തിയ രാത്രി കർഫ്യൂവിന് ഇന്നലെ രാത്രിയിൽ തുടക്കമായി. കർശനമായ പരിശോധനയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
പോലീസ് മുന്നറിയിപ്പ്
നിയന്ത്രണങ്ങൾ പാലിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പുതുവത്സരാഘോഷങ്ങൾ നടത്തിയാൽ അകത്ത് പോകുമെന്നാണ് പോലീസ് നൽകുന്ന മുന്നറിയിപ്പ്. ഇന്നലെ രാത്രി മുതൽ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങിയതോടെ സുരക്ഷാ ക്രമീകരണങ്ങൾക്കായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിയാക്കായി നിയോഗിച്ചിരിക്കുന്നത്.
പകൽ, രാത്രി വ്യത്യാസമില്ലാതെ പോലീസിന്റെ പരിശോധനാ സംഘം റോഡിലുണ്ടാകും. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയുള്ള രാത്രികാല യാത്ര നിയന്ത്രണം നിലവിൽ വന്നതോടെ ഈ സമയങ്ങളിൽ അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സ്വയംസാക്ഷ്യപത്രം കരുതണം.
എല്ലായിടത്തും ഇന്നലെ രാത്രി 10ന് തന്നെ കടകൾ അടച്ചു. നിയന്ത്രണ സമയത്ത് പുറത്തിറങ്ങിയവർക്കെതിരെ പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ടൗണുകളിൽ പോലീസ് പരിശോധന കർശനമാക്കിയിരുന്നു. അനുമതിയില്ലാതെ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നതിനോ പൊതുപരിപാടികൾ സംഘടിപ്പിക്കുന്നതിനോ പടക്കം പൊട്ടിക്കുന്നതിനോ അനുവാദമില്ല.
മദ്യപിച്ചാൽ പണിയാവും
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ഇന്ന് രാത്രിയിൽ മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും കർശന നടപടികളാണ് സ്വീകരിക്കുന്നത്. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി വാഹന പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. മദ്യവില്പന ശാലകൾ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളുവെന്നും പോലീസ് ഉറപ്പാക്കും.
പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നവരെയും സ്ത്രീകളെയും കുട്ടികളേയും ശല്യം ചെയ്യുന്നവരെയും പിടികൂടുന്നതിനായി വനിത പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ മഫ്തിയിലും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ലഹരിപദാർഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികൾ എടുക്കുന്നതിനുമായി ലഹരി വിരുദ്ധ സ്ക്വാഡും രംഗത്തുണ്ട്.
നിരീക്ഷണത്തിൽ
ക്രിസ്മസ് തലേന്നുമുതൽ ആഘോഷങ്ങളിലും ഡി.ജെ. പാർട്ടികളിലും ലഹരി ഉപയോഗം നടക്കുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരീക്ഷണം പോലീസ് നടത്തിവരികയാണ്. കുമരകവും വാഗമണ്ണും ലഹരി മാഫിയായുടെ ഹോട്ട് സ്പോട്ടുകൾ എന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇവിടങ്ങളിലെ ഹോട്ടലുകളും റിസോട്ടുകളും ഹോം സ്റ്റേകളും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.
വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കാനായി കാമറകളുടെ സഹായത്തോടെ വാഹനപരിശോധനയ ഇന്റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ഏർപ്പെടുത്തിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിനുവേണ്ട നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login