Breaking News
ഇ-ഗവേണൻസ് സേവനം: അവകാശം അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം

തൃശൂർ: സംസ്ഥാനത്ത് ഇ-ഗവേണൻസ് സേവനങ്ങൾ ചെയ്യാനുള്ള അവകാശം അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണെന്ന് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി ഐ.ടി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കും അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കോമൺ സർവിസ് സെൻറർ (സി.എസ്.സി) സംഘടന നൽകിയ അപേക്ഷ നിരസിച്ചാണ് വ്യക്തത വരുത്തി ഐ.ടി വകുപ്പിന്റെ ഉത്തരവ്.
സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ നൽകുന്ന ഓൺലൈൻ സേവനങ്ങൾ നടപ്പാക്കുന്നതിനുള്ള ഏക ഏജൻസി അക്ഷയ കേന്ദ്രങ്ങളാണെന്ന് അധികാരപ്പെടുത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാറിന് നേരത്തേ നൽകിയിരുന്ന അപേക്ഷയോടൊപ്പം ഹൈക്കോടതിയെയും അസോസിയേഷൻ സമീപിച്ചിരുന്നു. ഇത് പരിശോധിക്കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സർക്കാർ ഉത്തരവായി പുറപ്പെടുവിച്ചത്.
ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെ അധ്യക്ഷരായുള്ള ജില്ല കലക്ടർമാരുടെ നിയന്ത്രണത്തിലാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. തിരിച്ചറിയൽ രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആധാർ മുതലായവ സ്കാൻ ചെയ്ത് നൽകേണ്ട അപേക്ഷകൾ ഓൺലൈൻ ആയി നൽകാൻ സ്വകാര്യ സ്ഥാപനങ്ങളും ജനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ രേഖകൾ അന്യവ്യക്തികൾ അനധികൃതമായി ഉപയോഗപ്പെടുത്താൻ സാധ്യത കൂടുതലാണ്. വില്ലേജ്, താലൂക്ക് ഓഫിസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ (ഇ-ഡിസ്ട്രിക്ട്), ആധാർ, ആരോഗ്യ ഇൻഷുറൻസ്, ഇ-ഗ്രാന്റ് എന്നിവ അടക്കം പല ഓൺലൈൻ സർക്കാർ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് നൽകാനുള്ള ആധികാരിക പോർട്ടൽ ലോഗിൻ സംവിധാനം അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണുള്ളത്. സർക്കാർ നിശ്ചയിച്ച സർവിസ് ചാർജ് ആണ് ഇവിടെ ഈടാക്കുക.
ഇടപാടുകൾക്ക് അക്ഷയകേന്ദ്രത്തിൽ രസീതും നൽകുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിനായി ജില്ലതലത്തിലും സംസ്ഥാനതലത്തിലും പ്രോജക്ട് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനും പരാതിക്കും പരിഹാരത്തിനുമായി ഈ ഓഫിസുകളിൽ ബന്ധപ്പെടാം. സി.എസ്.സിയുടെ കാര്യത്തിൽ, ഒരു ഓൺലൈൻ അപേക്ഷയുടെയും തുടർന്നുള്ള ഓൺലൈൻ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്.
Breaking News
കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Breaking News
തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Breaking News
ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന് ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന് സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.
എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.
മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login