Breaking News
ഇ-ഗവേണൻസ് സേവനം: അവകാശം അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രം

തൃശൂർ: സംസ്ഥാനത്ത് ഇ-ഗവേണൻസ് സേവനങ്ങൾ ചെയ്യാനുള്ള അവകാശം അക്ഷയ കേന്ദ്രങ്ങൾക്ക് മാത്രമാണെന്ന് സർക്കാർ. ഇക്കാര്യം വ്യക്തമാക്കി ഐ.ടി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഓൺലൈൻ സ്ഥാപനങ്ങൾക്കും അനുമതി വേണമെന്ന് ആവശ്യപ്പെട്ട് കോമൺ സർവിസ് സെൻറർ (സി.എസ്.സി) സംഘടന നൽകിയ അപേക്ഷ നിരസിച്ചാണ് വ്യക്തത വരുത്തി ഐ.ടി വകുപ്പിന്റെ ഉത്തരവ്.
സംസ്ഥാന സർക്കാറിന്റെ വിവിധ വകുപ്പുകൾ നൽകുന്ന ഓൺലൈൻ സേവനങ്ങൾ നടപ്പാക്കുന്നതിനുള്ള ഏക ഏജൻസി അക്ഷയ കേന്ദ്രങ്ങളാണെന്ന് അധികാരപ്പെടുത്തിയതായി ഉത്തരവിൽ വ്യക്തമാക്കുന്നു. സർക്കാറിന് നേരത്തേ നൽകിയിരുന്ന അപേക്ഷയോടൊപ്പം ഹൈക്കോടതിയെയും അസോസിയേഷൻ സമീപിച്ചിരുന്നു. ഇത് പരിശോധിക്കാൻ കോടതി സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേതുടർന്നാണ് സർക്കാർ ഉത്തരവായി പുറപ്പെടുവിച്ചത്.
ജില്ല ഇ-ഗവേണൻസ് സൊസൈറ്റിയുടെ അധ്യക്ഷരായുള്ള ജില്ല കലക്ടർമാരുടെ നിയന്ത്രണത്തിലാണ് അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. തിരിച്ചറിയൽ രേഖകൾ, സർട്ടിഫിക്കറ്റുകൾ, ആധാർ മുതലായവ സ്കാൻ ചെയ്ത് നൽകേണ്ട അപേക്ഷകൾ ഓൺലൈൻ ആയി നൽകാൻ സ്വകാര്യ സ്ഥാപനങ്ങളും ജനങ്ങൾ ഉപയോഗപ്പെടുത്തുന്നതിലൂടെ ഇത്തരത്തിൽ സമർപ്പിക്കപ്പെടുന്ന ഉപഭോക്താക്കളുടെ രേഖകൾ അന്യവ്യക്തികൾ അനധികൃതമായി ഉപയോഗപ്പെടുത്താൻ സാധ്യത കൂടുതലാണ്. വില്ലേജ്, താലൂക്ക് ഓഫിസുകളിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ (ഇ-ഡിസ്ട്രിക്ട്), ആധാർ, ആരോഗ്യ ഇൻഷുറൻസ്, ഇ-ഗ്രാന്റ് എന്നിവ അടക്കം പല ഓൺലൈൻ സർക്കാർ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് നൽകാനുള്ള ആധികാരിക പോർട്ടൽ ലോഗിൻ സംവിധാനം അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണുള്ളത്. സർക്കാർ നിശ്ചയിച്ച സർവിസ് ചാർജ് ആണ് ഇവിടെ ഈടാക്കുക.
ഇടപാടുകൾക്ക് അക്ഷയകേന്ദ്രത്തിൽ രസീതും നൽകുന്നുണ്ട്. അക്ഷയ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിനായി ജില്ലതലത്തിലും സംസ്ഥാനതലത്തിലും പ്രോജക്ട് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് സംശയ നിവാരണത്തിനും പരാതിക്കും പരിഹാരത്തിനുമായി ഈ ഓഫിസുകളിൽ ബന്ധപ്പെടാം. സി.എസ്.സിയുടെ കാര്യത്തിൽ, ഒരു ഓൺലൈൻ അപേക്ഷയുടെയും തുടർന്നുള്ള ഓൺലൈൻ പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് രജിസ്ട്രേഷൻ അനുവദിച്ചിരിക്കുന്നത്.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന് നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന് അലന് ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login