Connect with us

Breaking News

പണമല്ല, പണത്തെക്കുറിച്ചുള്ള അറിവ് മക്കൾക്കുള്ള മികച്ച സമ്മാനം

Published

on

Share our post

പണത്തെക്കുറിച്ചും അതിന്റെ മൂല്യത്തെക്കുറിച്ചും കുട്ടിയെ പഠിപ്പിക്കാൻ മികച്ച സ്ഥലം വീട് തന്നെയാണ്. ചില പ്രായോഗിക മാർഗങ്ങൾ ഇതാ. 

* പണത്തെക്കുറിച്ചു സംസാരിക്കുക– കുട്ടികളുമായി പണത്തെക്കുറിച്ച് കൂടുതൽ സംസാരിക്കുക. പണം എവിടെ നിന്ന് കിട്ടുന്നു, അത് എന്തിനെല്ലാം ചെലവാക്കുന്നു എന്നെല്ലാം സംസാരിക്കണം. വളരുന്തോറും പണത്തെക്കുറിച്ചുള്ള അവരുടെ ധാരണയും മെച്ചപ്പെട്ട് വരും. 

* വീട്ടുകാര്യങ്ങൾ അറിയിക്കുക– ദൈനംദിന കാര്യങ്ങളിൽ അവരെ ഉൾപ്പെടുത്തുക. വീട്ടിലെ ചെലവുകൾ എന്തെല്ലാം? അതിൽ ഏതിനാണ് പ്രാധാന്യം, ഏത് ഒഴിവാക്കാം എന്നെല്ലാം അവർ സ്വയം മനസ്സിലാക്കട്ടെ.

* തീരുമാനങ്ങളിൽ ഉൾപ്പെടുത്തുക– വീട്ടിൽ തീരമാനമെടുക്കുമ്പോൾ കുട്ടികളുടെ അഭിപ്രായം ആരായണം. സാമ്പത്തിക കാര്യങ്ങളിലേക്ക് മനസ്സ് തുറക്കാൻ ഇതു സഹായിക്കും. ഭാവിയിൽ മികച്ച തീരുമാനമെടുക്കാനും അവർ പ്രാപ്തി നേടും. ചിലപ്പോൾ നിങ്ങളുടെ തെറ്റായ തീരുമാനങ്ങൾ ചൂണ്ടിക്കാണിക്കാനും അവർക്കു കഴിയും. 

* പ്രായോഗിക്കാൻ അവസരം നൽകുക– സാമ്പത്തിക കാര്യങ്ങളിലുള്ള കുട്ടികളുടെ അറിവ് പ്രയോഗിക്കാൻ കഴിയുന്നത്ര അവസരങ്ങൾ സൃഷ്ടിക്കുക. നിങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെങ്കിൽ അത് കുട്ടികളെ അറിയിക്കുക. അത് ചെലവുകൾ ചുരുക്കാനും വിവേകത്തോടെ ചെലവഴിക്കാനും അവരെ പ്രേരിപ്പിക്കും. 

എവിടെ തുടങ്ങണം?

ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ പഠിപ്പിക്കണം. അതിനായി കുട്ടിയുമായി നിങ്ങൾക്ക് സൂപ്പർ മാർക്കറ്റിലേക്ക് പോകാം. പരമാവധി എത്ര പണം ചെലവാക്കാമെന്ന് (നിങ്ങളുടെ ബജറ്റ് എത്രയെന്ന്) അവരെ അറിയിക്കുക. വാങ്ങാൻ ആഗ്രഹിക്കുന്നവയുടെ പട്ടിക കുട്ടികൾക്ക് ഒപ്പം ഇരുന്ന് ആദ്യമെ തയാറാക്കിയിരിക്കണം. തീർച്ചയായും പുതിയ കളിപ്പാട്ടം വാങ്ങാൻ അവർക്ക് ആഗ്രഹമുണ്ടാകും. എന്നാൽ അത്യാവശ്യം വേണ്ട സ്കൂൾ സാധനങ്ങളോ പലചരക്കോ ഒഴിവാക്കാനാകില്ലെന്ന് നിങ്ങൾക്ക് വിശദീകരിക്കാം. 

സമ്പാദിക്കാനും അവസരം സൃഷ്ടിക്കുക

കിട്ടുന്നതിൽ നിന്ന് മിച്ചം പിടിക്കാനും സമ്പാദിക്കാനും പ്രേരിപ്പിക്കുക. പണം കാര്യക്ഷമമായി ഉപയോഗിക്കണമെന്ന് പഠിക്കാൻ ഇത് അവസരം നൽകുന്നു. 

പ്രതിഫലം നൽകുക– വീട്ടിലെ ജോലികൾ പ്രായത്തിന് അനുയോജ്യമായി നൽകുക. അവ ചെയ്തു പൂർത്തിയാകുമ്പോൾ ഒരു അലവന്‍സ് നൽകുക. ജോലികൾക്ക് പകരം പോക്കറ്റ് മണി വാഗ്ദാനം ചെയ്യുമ്പോൾ, കുട്ടികൾ അവരുടെ അധ്വാനത്തിന്റെ ആവശ്യകതയും പണത്തിന്റെ മൂല്യവും മനസ്സിലാക്കും. 

പുരോഗതി വിലയിരുത്തുക

നിശ്ചിത സമയത്ത് എത്ര നേടി, എത്ര ചെലവാക്കി, എത്ര മിച്ചംപിടിച്ചു എന്ന് മനസ്സിലാക്കാൻ ഒരു ചാർട്ട് ഉണ്ടാക്കാം. സ്വന്തം പുരോഗതി അവർക്ക് കാണാൻ കഴിയും. 

സ്വന്തം പണം കൈകാര്യം ചെയ്യിക്കുക– അതുവഴി ബജറ്റിങ്ങിനെക്കുറിച്ചും സ്വന്തം പണം ഉപയോഗിച്ച് എങ്ങനെ സാധനങ്ങൾ വാങ്ങാമെന്നും ധാരണ ലഭിക്കും. എല്ലാ സാധനങ്ങളും വാങ്ങാനാവുന്നതല്ലെന്നും അവരുടെ ചില ആവശ്യങ്ങൾ നിങ്ങൾ നിരസിക്കുന്നത് എന്തുകൊണ്ടാണെന്നും അവർ മനസ്സിലാക്കും. 

പിഗ്ഗി ബാഗ് സമ്മാനിക്കുക

സമ്പാദ്യത്തെക്കുറിച്ച് പഠിക്കാൻ പിഗ്ഗി ബാങ്കുകൾ മികച്ച തുടക്കമാകും. സമ്പാദിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാനും ഒരു പ്ലാൻ ഉണ്ട്. ഒരു സൈക്കിൾ വാങ്ങണമെന്ന് ആഗ്രഹിക്കുന്നുവെന്നിരിക്കട്ടെ. അതുടനെ വാങ്ങിക്കൊടുക്കരുത്. പകരം അവരുടെ അലവൻസിന്റെ ഒരു ഭാഗം അതിനായി സൂക്ഷിക്കാൻ പറയുക. ആവശ്യമായ തുക അവരുടെ പിഗ്ഗി ബാഗിൽ ആകുമ്പോൾ മാത്രം സൈക്കിൾ വാങ്ങുക. ആഗ്രഹത്തിനു പണച്ചെലവുണ്ടെന്നും അതു സമാഹരിക്കാൻ ക്ഷമ കാട്ടണമെന്നും അവർ മനസ്സിലാക്കും. ചെലവുകൾ അവർ വെട്ടിക്കുറയ്ക്കും. 

കുട്ടികൾ പണം ചെലവഴിക്കുന്നുവെന്നതിന്റെ കണക്ക് ദിവസം തോറും എഴുതി സൂക്ഷിക്കട്ടെ. മാസാവസാനം ആ പട്ടിക വിലയിരുത്തുക. പണം എങ്ങോട്ടാണ് പോകുന്നതെന്നും എങ്ങനെ ചെലവഴിക്കുന്നുവെന്നും അവർ മനസ്സിലാക്കും. 

വൈകി ലഭിക്കുന്നതിന്റെ മൂല്യം

ഏതു ലക്ഷ്യവും നേടാനുള്ള വിജയമന്ത്രം ക്ഷമയാണ്. ആഗ്രഹത്തിനും അതു നേടുന്നതിനും ഇടയിൽ നീണ്ട കാത്തിരിപ്പ് ഉണ്ട്. ഇത് പ്രധാനമാണ്. കുട്ടിയായിരിക്കുമ്പോഴേ കാത്തിരിക്കാൻ പഠിപ്പിക്കുക. ഇന്ന് മിഠായിക്ക് 50 രൂപ ചെലവഴിക്കുന്നതിനു പകരം തുക ലാഭിക്കുകയും ഗെയിം സിസ്റ്റം പോലുള്ള വലിയ ആഗ്രഹം സാധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക. കാരണം, ഇത് പിന്നീട് കൂടുതൽ പ്രതിഫലദായകമായ ആവശ്യങ്ങൾക്കായി പണം മാറ്റിവയ്ക്കാൻ പഠിപ്പിക്കുന്നു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!