Connect with us

Breaking News

സൗരോർജ്ജ പദ്ധതി: രജിസ്റ്റർ ചെയ്തവരെ വെട്ടിലാക്കി വൈദ്യുതി ബോർഡ്

Published

on

Share our post

തൃശൂർ: പുരപ്പുറ സൗരോർജ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരെ ഇരുട്ടിലാക്കി വൈദ്യുതി ബോർഡ്. പദ്ധതിക്കുവേണ്ടി ആദ്യം അപേക്ഷിച്ചവരെ വെട്ടിലാക്കി ബോർഡ് പുതിയ പദ്ധതി നടപ്പാക്കുകയാണ്.

ഗ്രിഡ് ബന്ധിത, പുരപ്പുറ സൗരോർജ പദ്ധതിയുമായി 2019ലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർ‌ഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ) ആദ്യമായി രംഗത്തുവന്നത്. അന്നു സബ്സിഡി ഇല്ലാത്ത പദ്ധതിയായിരുന്നു. എന്നിട്ടും നിരവധി പേർ അപേക്ഷിച്ചു. അപേക്ഷയോടൊപ്പം ഫീസൊന്നും വാങ്ങിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവരെ കത്തുമൂലം അറിയിക്കുകയും ചെയ്തു.

പിന്നീട് കേന്ദ്ര സർക്കാർ സബ്സിഡി അനുവദിച്ചതിനെതുടർന്ന്, പദ്ധതിയിൽ ചേർന്ന ഉപഭോക്താക്കളിൽ അധികം പേരും 1190 രൂപ ഫീസടച്ച് വീണ്ടും അപേക്ഷിച്ചു. തുടർന്ന് രണ്ടു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി പട്ടിക പ്രസിദ്ധീകരിച്ചു. ഇഷ്ടപ്പെട്ട സ്ഥാപനത്തെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ ഓണ്‍ലൈനായി ഒരു സ്ഥാപനത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.

സബ്സിഡിക്കുശേഷം ഒരു കിലോവാട്ടിന് ഏകദേശം 26,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. അതിനുമുമ്പും ശേഷവുമായി കെ.എസ്.ഇ.ബി.എൽ പ്രതിനിധികളും സ്ഥാപന ജീവനക്കാരുമടങ്ങുന്ന സംഘങ്ങൾ മൂന്നുപ്രാവശ്യം സ്ഥലപരിശോധന നടത്തുകയും ഏതാനും രേഖകൾ ഉപഭോക്താക്കളിൽനിന്നു പൂരിപ്പിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെഎസ്ഇബിഎൽ പട്ടിക പുതുക്കുകയും ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ തുടരുകയും ചെയ്തുവെങ്കിലും ആദ്യം രജിസ്റ്റർ ചെയ്തവരെ വിവരമറിയിക്കുവാൻ ഒരു നടപടിയുമുണ്ടായില്ല. അന്നു നിലവിലുണ്ടായിരുന്ന ഓണ്‍ലൈൻ ലിങ്ക് കെ.എസ്.ഇ.ബി വെബ്സൈറ്റിൽനിന്നും പിൻവലിക്കുകയും ചെയ്തു.

പുതിയതായി പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഉപഭോക്താക്കളെ നേരിട്ടുവിളിച്ച്, സൗരോർജ പദ്ധതിയിൽ താല്പര്യമുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്താൽ ചെയ്തുതരാം എന്ന് അറിയിച്ചപ്പോഴാണ് ചതി വ്യക്തമായത്. മൂന്നു കിലോവാട്ടിന്‍റെ പദ്ധതിക്കു സബ്സിഡി കഴിച്ച് നേരത്തെ 78,000 രൂപ മതിയായിരുന്നു. എന്നാൽ ഇപ്പോൾ 1,33,000 രൂപയോളം കൊടുക്കണം, 80 ശതമാനത്തോളം കൂടുതൽ.

കെഎസ്ഇബിഎൽ നേരത്തെ നൽകിയ കരാർ ആ രണ്ടു സ്ഥാപനങ്ങളും പാലിക്കാത്തതിനാൽ ഉപഭോക്താക്കൾ കൂടുതൽ പണം മുടക്കേണ്ട സാഹചര്യമാണിപ്പോൾ. വീണ്ടും അപേക്ഷിക്കുകയും വേണം. എന്നാൽ, ഇക്കാര്യങ്ങളൊന്നും പദ്ധതിക്കായി അപേക്ഷിച്ചു കാത്തിരിക്കുന്ന ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുവാനുള്ള സാമാന്യമര്യാദ പോലും കെ.എസ്.ഇ.ബി കാണിക്കുന്നില്ലെന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

നാളെ ഡ്രൈ ഡേ; സംസ്ഥാനത്ത് മദ്യശാലകൾ തുറക്കില്ല

Published

on

Share our post

തിരുവനന്തപുരം: നാളെ സംസ്ഥാനത്തെ എല്ലാ മദ്യശാലകൾക്കും ഡൈ ഡേ. ദുഃഖവെള്ളി പ്രമാണിച്ചാണ് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഇന്ത്യൻ നിർമ്മിത വിദേശമദ്യ ചില്ലറ വില്പനശാലകളും ബാറുകളും കള്ളുഷാപ്പുകളും പ്രവർത്തിക്കില്ല. അതോടൊപ്പം ദുഃഖവെള്ളിയുടെ പൊതു അവധി കേന്ദ്ര സർക്കാർ റദ്ധാക്കി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമാണ്. നാളെ പൊതു അവധിഉള്ള എല്ലാ സ്ഥലത്തും അവധി തന്നെയായിരിക്കും.


Share our post
Continue Reading

Breaking News

രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ

Published

on

Share our post

മുംബൈ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല മുംബൈയിൽ അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ( ഇ ഡി ) പ്രതിഷേധം സംഘടിപ്പിച്ചതിനാണ് രമേശ് ചെന്നിത്തലയെ അറസ്റ്റ് ചെയ്തത്. മഹാരാഷ്ട്രയിലെ കോൺഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോർട്ട്. നാഷണൽ ഹെറാൾഡ് കേസിലെ ഇ.ഡി നടപടിക്കെതിരെയായിരുന്നു രമേശ് ചെന്നിത്തല അടക്കമുള്ള കോൺഗ്രസ് നേതാക്കൾ മുംബൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. തുടർന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദർ സ്റ്റേഷനിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

കൂടാളിയിൽ വീട്ടമ്മയ്ക്കുനേരേ ആസിഡ് ആക്രമണം; ഭർത്താവ് അറസ്റ്റിൽ

Published

on

Share our post

മട്ടന്നൂർ: ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. ഭർത്താവ് അറസ്റ്റിൽ. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ. കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടിൽ വച്ച് ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് കെ.പി. അച്യുതനെ മട്ടന്നൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് എം. അനിലിന്‍റെ നേതൃത്വത്തിലുള്ള പോലീസ് കസ്റ്റഡിയിലെടുത്തു ഇന്നുരാവിലെ അറസ്റ്റു രേഖപ്പെടുത്തി. ഇയാളെ ഇന്നു കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.


Share our post
Continue Reading

Trending

error: Content is protected !!