Connect with us

Breaking News

സൗരോർജ്ജ പദ്ധതി: രജിസ്റ്റർ ചെയ്തവരെ വെട്ടിലാക്കി വൈദ്യുതി ബോർഡ്

Published

on

Share our post

തൃശൂർ: പുരപ്പുറ സൗരോർജ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവരെ ഇരുട്ടിലാക്കി വൈദ്യുതി ബോർഡ്. പദ്ധതിക്കുവേണ്ടി ആദ്യം അപേക്ഷിച്ചവരെ വെട്ടിലാക്കി ബോർഡ് പുതിയ പദ്ധതി നടപ്പാക്കുകയാണ്.

ഗ്രിഡ് ബന്ധിത, പുരപ്പുറ സൗരോർജ പദ്ധതിയുമായി 2019ലാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർ‌ഡ് ലിമിറ്റഡ് (കെ.എസ്.ഇ.ബി.എൽ) ആദ്യമായി രംഗത്തുവന്നത്. അന്നു സബ്സിഡി ഇല്ലാത്ത പദ്ധതിയായിരുന്നു. എന്നിട്ടും നിരവധി പേർ അപേക്ഷിച്ചു. അപേക്ഷയോടൊപ്പം ഫീസൊന്നും വാങ്ങിയിരുന്നില്ല. തെരഞ്ഞെടുക്കപ്പെട്ടവരെ കത്തുമൂലം അറിയിക്കുകയും ചെയ്തു.

പിന്നീട് കേന്ദ്ര സർക്കാർ സബ്സിഡി അനുവദിച്ചതിനെതുടർന്ന്, പദ്ധതിയിൽ ചേർന്ന ഉപഭോക്താക്കളിൽ അധികം പേരും 1190 രൂപ ഫീസടച്ച് വീണ്ടും അപേക്ഷിച്ചു. തുടർന്ന് രണ്ടു സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെ.എസ്.ഇ.ബി പട്ടിക പ്രസിദ്ധീകരിച്ചു. ഇഷ്ടപ്പെട്ട സ്ഥാപനത്തെ തെരഞ്ഞെടുക്കാനും ആവശ്യപ്പെട്ടു. ഉപഭോക്താക്കൾ ഓണ്‍ലൈനായി ഒരു സ്ഥാപനത്തെ തെരഞ്ഞെടുക്കുകയും ചെയ്തു.

സബ്സിഡിക്കുശേഷം ഒരു കിലോവാട്ടിന് ഏകദേശം 26,000 രൂപയാണ് നിശ്ചയിച്ചിരുന്നത്. അതിനുമുമ്പും ശേഷവുമായി കെ.എസ്.ഇ.ബി.എൽ പ്രതിനിധികളും സ്ഥാപന ജീവനക്കാരുമടങ്ങുന്ന സംഘങ്ങൾ മൂന്നുപ്രാവശ്യം സ്ഥലപരിശോധന നടത്തുകയും ഏതാനും രേഖകൾ ഉപഭോക്താക്കളിൽനിന്നു പൂരിപ്പിച്ചുവാങ്ങുകയും ചെയ്തിരുന്നു. ഇതിനിടയിൽ കൂടുതൽ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി കെഎസ്ഇബിഎൽ പട്ടിക പുതുക്കുകയും ഉപഭോക്താക്കളുടെ രജിസ്ട്രേഷൻ തുടരുകയും ചെയ്തുവെങ്കിലും ആദ്യം രജിസ്റ്റർ ചെയ്തവരെ വിവരമറിയിക്കുവാൻ ഒരു നടപടിയുമുണ്ടായില്ല. അന്നു നിലവിലുണ്ടായിരുന്ന ഓണ്‍ലൈൻ ലിങ്ക് കെ.എസ്.ഇ.ബി വെബ്സൈറ്റിൽനിന്നും പിൻവലിക്കുകയും ചെയ്തു.

പുതിയതായി പട്ടികയിൽ ഉൾപ്പെട്ട സ്ഥാപനങ്ങൾ ഉപഭോക്താക്കളെ നേരിട്ടുവിളിച്ച്, സൗരോർജ പദ്ധതിയിൽ താല്പര്യമുണ്ടെങ്കിൽ വീണ്ടും രജിസ്റ്റർ ചെയ്താൽ ചെയ്തുതരാം എന്ന് അറിയിച്ചപ്പോഴാണ് ചതി വ്യക്തമായത്. മൂന്നു കിലോവാട്ടിന്‍റെ പദ്ധതിക്കു സബ്സിഡി കഴിച്ച് നേരത്തെ 78,000 രൂപ മതിയായിരുന്നു. എന്നാൽ ഇപ്പോൾ 1,33,000 രൂപയോളം കൊടുക്കണം, 80 ശതമാനത്തോളം കൂടുതൽ.

കെഎസ്ഇബിഎൽ നേരത്തെ നൽകിയ കരാർ ആ രണ്ടു സ്ഥാപനങ്ങളും പാലിക്കാത്തതിനാൽ ഉപഭോക്താക്കൾ കൂടുതൽ പണം മുടക്കേണ്ട സാഹചര്യമാണിപ്പോൾ. വീണ്ടും അപേക്ഷിക്കുകയും വേണം. എന്നാൽ, ഇക്കാര്യങ്ങളൊന്നും പദ്ധതിക്കായി അപേക്ഷിച്ചു കാത്തിരിക്കുന്ന ഉപഭോക്താക്കളെ നേരിട്ട് അറിയിക്കുവാനുള്ള സാമാന്യമര്യാദ പോലും കെ.എസ്.ഇ.ബി കാണിക്കുന്നില്ലെന്നത് ഏറെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!