Uncategorized
കരുതലായ്, കരുത്തായ് ലൈഫ്‌മിഷന്‍ മൂന്നാംഘട്ടം; “മനസ്സോടിത്തിരി മണ്ണ്’ ചരിത്രമാവും

തിരുവനന്തപുരം : ലൈഫ്‌മിഷന്റെ മൂന്നാം ഘട്ടത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണ്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വച്ച് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ, ഭൂരഹിതരായ ജനവിഭാഗങ്ങളുടെ സ്വന്തം ഭൂമിയും വീടുമെന്ന സ്വപ്‌നത്തിന് സാക്ഷാത്കാരമാവുകയാണ്. മന്ത്രി പി. രാജീവ് അധ്യക്ഷനാകും. നടൻ വിനായകൻ മുഖ്യാതിഥിയാകും.
ലൈഫ്‌മിഷന്‍ പദ്ധതി ആവിഷ്‌കരിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു. ഭവനസമുച്ചയങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ നുണക്കോട്ടകള്‍ പടുത്തുയര്‍ത്തി തടയിടാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ജനങ്ങളോടൊപ്പമാണ് സര്‍ക്കാരെന്ന് തെളിയിച്ചുകൊണ്ട് 2,62,131 വീടുകള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു.
ലൈഫ്‌മിഷന്‍ പദ്ധതി ആവിഷ്‌കരിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു. ഭവനസമുച്ചയങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ നുണക്കോട്ടകള്‍ പടുത്തുയര്‍ത്തി തടയിടാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ജനങ്ങളോടൊപ്പമാണ് സര്‍ക്കാരെന്ന് തെളിയിച്ചുകൊണ്ട് 2,62,131 വീടുകള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു.
ലൈഫ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 52,623 വീടുകള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ലൈഫ് രണ്ടാംഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ള 88,651 പേര്‍ക്ക് വീട് വെച്ച് നല്‍കി. ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂമിയും വീടും നല്‍കിയത് 3667പേര്‍ക്കാണ്. ഭവനസമുച്ചയത്തിലൂടെ 362 പേരെ പുനരധിവസിപ്പിച്ചു. പി എം എ വൈ – ലൈഫ് അര്‍ബ്ബന്‍ വഴി 68445 വീടുകള്‍ നിര്‍മിച്ചുനല്‍കി. പി എം എ വൈ – ലൈഫ് റൂറല്‍ വഴി 17401 വീടുകളാണ് നിര്‍മിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 22605 വീടുകള്‍ സാക്ഷാത്കരിച്ചപ്പോള്‍, പട്ടികവര്‍ഗ വികസന വകുപ്പ് 1558 വീടുകളാണ് പൂര്‍ത്തിയാക്കിയത്. മത്സ്യതൊഴിലാളി വകുപ്പ് 4456 വീടുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2363 വീടുകളും യാഥാര്‍ത്ഥ്യമാക്കി. അങ്ങിനെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ 2,62,131 വീടുകളിലൂടെ ഭവന രഹിതര്‍ക്ക് അത്താണിയായി മാറിയത്.
ലൈഫ്മിഷന്‍ മൂന്നാം ഘട്ടത്തില്‍ വീടില്ലാത്തവര്‍ക്കായി 39 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. 2022 മാര്‍ച്ച് 22ന് മുമ്പായി 4 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലും കണ്ണൂര്‍ കടമ്പൂരിലും പൂര്‍ത്തിയാക്കുന്ന ഭവന സമുച്ചയങ്ങള്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായിരിക്കും. 2022 മെയ് 31ന് മുമ്പായി 6 ഭവന സമുച്ചയങ്ങളും 2022 ആഗസ്ത് 22ന് മുമ്പായി 13 ഭവന സമുച്ചയങ്ങളും ഒക്ടോബര്‍ 22ന് മുമ്പ് 5 ഭവന സമുച്ചയങ്ങളും പാര്‍ട്ണര്‍ഷിപ്പ് പ്രോജക്ടായി 3 ഭവന സമുച്ചയങ്ങളും നിരാലംബരായ ഭവന രഹിതര്‍ക്ക് കൈമാറും. നിര്‍മ്മാണം ആരംഭിക്കുവാന്‍ തടസ്സങ്ങളുള്ള 8 ഭവനസമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പാണ് മന്ത്രി പങ്കുവെക്കുന്നത്.
2021 മാര്‍ച്ച് വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതമുള്‍പ്പെടെ ഭവന നിര്‍മ്മാണത്തിനായി ചിലവഴിച്ചത് 8993.20 കോടി രൂപയാണ്. 2021-22 വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ്. 2021 ഏപ്രില്‍ മുതല്‍ 14914 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള 85086 വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലൈഫ് മൂന്നാംഘട്ടത്തില്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്‍ ആരംഭിക്കുമ്പോള്‍ 1000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനായി ഒരു ഗുണഭോക്താവിന് 2.5 ലക്ഷം രൂപ നിരക്കില്‍ 25 കോടി രൂപ നല്‍കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ധാരണാപത്രം കൈമാറും. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്ക് 50 സെന്റ് ഭൂമി സംഭാവന നല്‍കുന്ന സമീറിൻ്റെ ഭൂമിയുടെ ആധാരവും മനസ്സോടിത്തിരി മണ്ണിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് കൈമാറും.
സ്വന്തമായി ഭൂമിയും വീടുമില്ലാത്ത നിരാലംബരായ ജനവിഭാഗങ്ങള്‍ക്ക് കരുതലും കരുത്തുമേകുന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് കൈത്താങ്ങായി മാറാന്‍ മുന്നോട്ടുവരുന്നുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തലചായ്ക്കാന്‍ വീടൊരുക്കുന്ന ലൈഫ്‌മിഷന്റെ ശ്രമങ്ങള്‍ക്ക് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.
Kannur
വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു


കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Kerala
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്


സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
Uncategorized
‘കൈകോർക്കാം വയനാടിനായി’; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം


വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത് ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പേക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login