Connect with us

Uncategorized

കരുതലായ്, കരുത്തായ് ലൈഫ്‌മിഷന്‍ മൂന്നാംഘട്ടം; “മനസ്സോടിത്തിരി മണ്ണ്’ ചരിത്രമാവും

Published

on

Share our post

തിരുവനന്തപുരം : ലൈഫ്‌മിഷന്റെ മൂന്നാം ഘട്ടത്തില്‍ വന്‍ ജനകീയ പങ്കാളിത്തത്തോടെ ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നേറുകയാണ്. വ്യാഴാഴ്‌ച വൈകുന്നേരം അഞ്ച് മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ വച്ച് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ ‘മനസ്സോടിത്തിരി മണ്ണ്’ എന്ന ക്യാമ്പയിന്റെ  ഉദ്ഘാടനം നിര്‍വഹിക്കുന്നതോടെ, ഭൂരഹിതരായ ജനവിഭാഗങ്ങളുടെ സ്വന്തം ഭൂമിയും വീടുമെന്ന സ്വപ്‌നത്തിന് സാക്ഷാത്കാരമാവുകയാണ്. മന്ത്രി പി. രാജീവ് അധ്യക്ഷനാകും. നടൻ വിനായകൻ മുഖ്യാതിഥിയാകും.

ലൈഫ്‌മിഷന്‍ പദ്ധതി ആവിഷ്‌കരിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു. ഭവനസമുച്ചയങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ നുണക്കോട്ടകള്‍ പടുത്തുയര്‍ത്തി തടയിടാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ജനങ്ങളോടൊപ്പമാണ്‌ സര്‍ക്കാരെന്ന് തെളിയിച്ചുകൊണ്ട് 2,62,131 വീടുകള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു.

ലൈഫ്‌മിഷന്‍ പദ്ധതി ആവിഷ്‌കരിച്ച് ഒന്നാം പിണറായി സര്‍ക്കാര്‍ മുന്നോട്ടുപോയപ്പോള്‍ പ്രതിപക്ഷ രാഷ്‌ട്രീയപാര്‍ട്ടികളുടെ നേതൃത്വത്തില്‍ വലിയ എതിര്‍പ്പുകള്‍ ഉയര്‍ത്തിയിരുന്നു. ഭവനസമുച്ചയങ്ങള്‍ നടപ്പിലാക്കാനുള്ള സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ നുണക്കോട്ടകള്‍ പടുത്തുയര്‍ത്തി തടയിടാനുള്ള ശ്രമങ്ങള്‍ പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. ജനങ്ങളോടൊപ്പമാണ്‌ സര്‍ക്കാരെന്ന് തെളിയിച്ചുകൊണ്ട് 2,62,131 വീടുകള്‍ സംസ്ഥാനത്ത് പൂര്‍ത്തീകരിക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാരിന് സാധിച്ചു.

ലൈഫ് ഒന്നാംഘട്ടത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത 52,623 വീടുകള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചു. ലൈഫ് രണ്ടാംഘട്ടത്തില്‍ സ്വന്തമായി ഭൂമിയുള്ള 88,651 പേര്‍ക്ക് വീട് വെച്ച് നല്‍കി. ലൈഫ് മൂന്നാംഘട്ടത്തില്‍ ഭൂമിയും വീടും നല്‍കിയത് 3667പേര്‍ക്കാണ്. ഭവനസമുച്ചയത്തിലൂടെ 362 പേരെ പുനരധിവസിപ്പിച്ചു. പി എം എ വൈ – ലൈഫ് അര്‍ബ്ബന്‍ വഴി 68445 വീടുകള്‍ നിര്‍മിച്ചുനല്‍കി. പി എം എ വൈ – ലൈഫ് റൂറല്‍ വഴി 17401 വീടുകളാണ് നിര്‍മിച്ചത്. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 22605 വീടുകള്‍ സാക്ഷാത്കരിച്ചപ്പോള്‍, പട്ടികവര്‍ഗ വികസന വകുപ്പ് 1558 വീടുകളാണ് പൂര്‍ത്തിയാക്കിയത്. മത്സ്യതൊഴിലാളി വകുപ്പ് 4456 വീടുകളും ന്യൂനപക്ഷ ക്ഷേമ വകുപ്പ് 2363 വീടുകളും യാഥാര്‍ത്ഥ്യമാക്കി. അങ്ങിനെയാണ് ഒന്നാം പിണറായി സര്‍ക്കാര്‍ 2,62,131 വീടുകളിലൂടെ ഭവന രഹിതര്‍ക്ക് അത്താണിയായി മാറിയത്.

ലൈഫ്മിഷന്‍ മൂന്നാം ഘട്ടത്തില്‍ വീടില്ലാത്തവര്‍ക്കായി 39 ഭവന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ പറയുന്നത്. 2022 മാര്‍ച്ച് 22ന് മുമ്പായി 4 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും കൊല്ലം പുനലൂരിലും കോട്ടയം വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലും കണ്ണൂര്‍ കടമ്പൂരിലും പൂര്‍ത്തിയാക്കുന്ന ഭവന സമുച്ചയങ്ങള്‍ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായിരിക്കും. 2022 മെയ് 31ന് മുമ്പായി 6 ഭവന സമുച്ചയങ്ങളും 2022 ആഗസ്ത് 22ന് മുമ്പായി 13 ഭവന സമുച്ചയങ്ങളും ഒക്ടോബര്‍ 22ന് മുമ്പ് 5 ഭവന സമുച്ചയങ്ങളും പാര്‍ട്ണര്‍ഷിപ്പ് പ്രോജക്ടായി 3 ഭവന സമുച്ചയങ്ങളും നിരാലംബരായ ഭവന രഹിതര്‍ക്ക് കൈമാറും. നിര്‍മ്മാണം ആരംഭിക്കുവാന്‍ തടസ്സങ്ങളുള്ള 8 ഭവനസമുച്ചയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന ഉറപ്പാണ് മന്ത്രി പങ്കുവെക്കുന്നത്.

2021 മാര്‍ച്ച് വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വിഹിതമുള്‍പ്പെടെ ഭവന നിര്‍മ്മാണത്തിനായി ചിലവഴിച്ചത് 8993.20 കോടി രൂപയാണ്. 2021-22 വര്‍ഷത്തില്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 1 ലക്ഷം വീടുകള്‍ നിര്‍മിക്കാനാണ്. 2021 ഏപ്രില്‍ മുതല്‍ 14914 വീടുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാക്കിയുള്ള 85086 വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കും. ലൈഫ് മൂന്നാംഘട്ടത്തില്‍ മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്‍ ആരംഭിക്കുമ്പോള്‍ 1000 ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങാനായി ഒരു ഗുണഭോക്താവിന് 2.5 ലക്ഷം രൂപ നിരക്കില്‍ 25 കോടി രൂപ നല്‍കുന്ന കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ധാരണാപത്രം കൈമാറും. നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ ഭൂരഹിതര്‍ക്ക് 50 സെന്റ് ഭൂമി സംഭാവന നല്‍കുന്ന സമീറിൻ്റെ ഭൂമിയുടെ ആധാരവും മനസ്സോടിത്തിരി മണ്ണിന്റെ ഉദ്ഘാടന വേദിയില്‍ വെച്ച് കൈമാറും.

സ്വന്തമായി ഭൂമിയും വീടുമില്ലാത്ത നിരാലംബരായ ജനവിഭാഗങ്ങള്‍ക്ക് കരുതലും കരുത്തുമേകുന്ന നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോള്‍, ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികള്‍ സര്‍ക്കാരിന്റെ പരിശ്രമങ്ങള്‍ക്ക് കൈത്താങ്ങായി മാറാന്‍ മുന്നോട്ടുവരുന്നുണ്ട്. പത്ര-ദൃശ്യ മാധ്യമങ്ങള്‍ പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് തലചായ്ക്കാന്‍ വീടൊരുക്കുന്ന ലൈഫ്‌മിഷന്റെ ശ്രമങ്ങള്‍ക്ക് നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് മന്ത്രി എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Uncategorized

മാര്‍ച്ച് 20നകം പഞ്ചായത്തുകള്‍ മാലിന്യ മുക്തമായി പ്രഖ്യാപിക്കാന്‍ തീരുമാനം

Published

on

Share our post

കണ്ണൂർ: ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളും മാര്‍ച്ച് 20നകം സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കണമെന്ന് മാലിന്യമുക്ത നവകേരളം ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റ് തീരുമാനം. 25നകം ബ്ലോക്ക്, കോര്‍പ്പറേഷന്‍ തലത്തില്‍ പ്രഖ്യാപനം ഉണ്ടാകണം. മാര്‍ച്ച് 30നകം ജില്ലാതല പ്രഖ്യാപനം നടത്തുവാനും തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി. ജെ അരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.ക്യാമ്പയിന്‍ നടത്തിപ്പില്‍ പിന്നോക്കം നില്‍ക്കുന്ന തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ പ്രത്യേക ഇടപെടല്‍ നടത്തും. ജില്ലാ ക്യാമ്പയിന്‍ സെക്രട്ടേറിയറ്റിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തദ്ദേശസ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ജനപ്രതിനിധികളും സെക്രട്ടറിമാരുമായി മീറ്റിംഗ് നടത്തുകയും ചെയ്യും.

മാലിന്യമുക്ത പ്രഖ്യാപനത്തിന് മുമ്പ് തദ്ദേശസ്ഥാപനങ്ങള്‍ ക്യാമ്പയിനിന്റെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജോയിന്റ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.പയ്യാമ്പലത്ത് മാലിന്യം തള്ളുന്നത് ഗൗരവതരമാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ നടപടിയെടുക്കാന്‍ കണ്ണൂര്‍ കോര്‍പ്പറേഷന് കത്ത് നല്‍കും. കെട്ടികിടക്കുന്ന മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ക്ലീന്‍ കേരള കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി. തദ്ദേശ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ എല്‍.എസ്.ജെ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ടി.വി സുഭാഷ്, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍ കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, കുടുംബശ്രീ ഡി.പി.എം ജിബിന്‍ സ്‌കറിയ, ജില്ലാ പ്ലാനിങ് ഓഫീസ് റിസേര്‍ച്ച് ഓഫീസര്‍ നിഷ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


Share our post
Continue Reading

Kannur

വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു

Published

on

Share our post

കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ  കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ  ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.


Share our post
Continue Reading

Kerala

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്

Published

on

Share our post

സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വ‍ഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.


Share our post
Continue Reading

Trending

error: Content is protected !!