Connect with us

Breaking News

ഉടമകളുടേതിന് പകരം ഇടനിലക്കാരുടെ നമ്പര്‍; ഓണ്‍ലൈന്‍ വാഹന രജിസ്ട്രേഷനിലും ഇടങ്കോലിട്ട് ഇടനിലക്കാര്‍

Published

on

Share our post

തിരുവനന്തപുരം : മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകള്‍ ഓണ്‍ലൈനിലേക്ക് മാറുമ്പോഴും ഇടനിലക്കാര്‍ക്ക് ഇടപെടാനുള്ള പഴുതുകളെല്ലാം അതേപടി തുടരുന്നു. പുതിയ വാഹനങ്ങള്‍ക്ക് ഷോറൂമുകളില്‍നിന്നും ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ അപേക്ഷനല്‍കേണ്ടത്. ഇത് എപ്പോള്‍ പരിഗണിക്കണമെന്ന് തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരാണ്. ചില അപേക്ഷകളില്‍ വേഗത്തില്‍ രജിസ്ട്രേഷന്‍ അനുവദിക്കപ്പെടുമ്പോള്‍ മറ്റുള്ളവ കാരണമില്ലാതെ വൈകുന്ന സ്ഥിതിയാണ്.

രജിസ്ട്രേഷനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ വേഗം തീര്‍പ്പാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും പല ഓഫീസുകളിലും ഇത് നടപ്പാകുന്നില്ല. അപേക്ഷകള്‍ക്ക് മുന്‍ഗണനക്രമം നിശ്ചയിക്കാത്തതാണ് ഇടനിലക്കാര്‍ക്കും അവരെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും സഹായമാകുന്നത്. ഇടനിലക്കാര്‍ ശുപാര്‍ശചെയ്യുന്ന അപേക്ഷകളില്‍ ഉടന്‍ രജിസ്ട്രേഷന്‍ അനുവദിക്കുന്നതായാണ് പരാതി. 

അപേക്ഷകള്‍ മുന്‍ഗണനക്രമത്തില്‍ തീര്‍പ്പാക്കുംവിധം സോഫ്റ്റ്വേറില്‍ മാറ്റംവരുത്തിയാല്‍ പ്രശ്‌നം പരിഹരിക്കാം. എന്നാല്‍, ഉന്നത ഉദ്യോഗസ്ഥര്‍ ഇതില്‍ താത്പര്യം കാണിക്കുന്നില്ല. തിരിച്ചറിയല്‍ രേഖയായി ആധാര്‍ നല്‍കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ വാഹന ഉടമസ്ഥാവകാശം മാറ്റാനുള്ള സൗകര്യം കഴിഞ്ഞദിവസം നിലവില്‍വന്നിരുന്നു. ഇതേ ക്രമീകരണം പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷനിലും ഉള്‍ക്കൊള്ളിച്ചാല്‍ ക്രമക്കേടുകള്‍ തടയാനാകും. 

വാഹന ഉടമകളുടെ മൊബൈല്‍ നമ്പര്‍ നല്‍കുന്നതിന് പകരം ഇടനിലക്കാരുടെയും ഷോറൂം ജീവനക്കാരുടെയും മൊബൈല്‍ നമ്പര്‍ നല്‍കുന്ന രീതിയുമുണ്ട്. രജിസ്ട്രേഷന്‍ ഫീസും നികുതിയും അടക്കം വാഹനത്തിനുവേണ്ടി അടയ്ക്കുന്ന തുകയുടെ വിശദാംശങ്ങള്‍ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് എസ്.എം.എസായി ലഭിക്കും. ഇതൊഴിവാക്കാനും അധികത്തുക വാങ്ങുന്നത് വാഹനയുടമ അറിയാതിരിക്കാനുമാണ് മൊബൈല്‍ നമ്പര്‍ മാറ്റുന്നത്. ആധാര്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിച്ചാല്‍ മൊബൈല്‍ നമ്പറില്‍ ക്രമക്കേട് നടത്താന്‍ പറ്റില്ല.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!