Connect with us

Breaking News

ജനുവരി 1 മുതൽ വസ്ത്രങ്ങൾക്ക് വിലകൂടും; ജി.എസ്.ടി 12 ശതമാനം

Published

on

Share our post

കോട്ടയം: വ്യാപാരികളുടെ പ്രതിഷേധങ്ങൾക്കിടെ ജി.എസ്.ടി നിരക്ക് ജനുവരി ഒന്നുമുതൽ 12 ശതമാനം ആയി വർധിക്കും. ഇതോടെ നിത്യോപയോഗ വസ്ത്രങ്ങൾക്ക് വില കൂടും. സെപ്റ്റംബറിലാണ് നിരക്ക് വർധിപ്പിക്കാൻ ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചത്. നിലവിൽ തുണിത്തരങ്ങൾക്ക് അഞ്ചുശതമാനം നികുതിയാണ് ഈടാക്കുന്നത്. 1000 രൂപയുടെ മുകളിലുള്ള റെഡിമെയ്ഡ് തുണിത്തരങ്ങൾക്ക് 12 ശതമാനവും. പുതിയ തീരുമാനപ്രകാരം ഇനി അഞ്ചുശതമാനം നികുതി ഇല്ല. എല്ലാ തുണിത്തരങ്ങൾക്കും 12 ശതമാനം തന്നെ ജി.എസ്.ടി നൽകണം.

നേരത്തേ വാറ്റ് ഉണ്ടായിരുന്ന സമയത്ത് മൂന്നുശതമാനം നികുതിയാണ് നൽകിയിരുന്നത്. 2017ൽ ജി.എസ്.ടി വന്നതോടെ അഞ്ചുശതമാനമായി. ഇപ്പോൾ 140 ശതമാനത്തിലധികം വർധനയാണ് ഒറ്റയടിക്ക് ഉണ്ടായിരിക്കുന്നതെന്ന് വസ്ത്ര വ്യാപാരികൾ പറയുന്നു. മാത്രമല്ല, നിലവിലെ സ്റ്റോക്ക് അഞ്ചുശതമാനം ജി.എസ്.ടിയിലാണ് വിൽക്കുന്നത്. ഈ സ്റ്റോക്ക് ജനുവരി 1 മുതൽ എം.ആർ.പി വിലയിൽ തന്നെയേ ഉപഭോക്താക്കൾക്ക് വിൽക്കാനാകൂ. എന്നാൽ, 12 ശതമാനം നികുതി നൽകുകയും വേണം. ഇത് തങ്ങൾക്ക് വൻനഷ്ടമാണ് ഉണ്ടാക്കുകയെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

തോർത്ത്, കൈലി, അടിവസ്ത്രങ്ങൾ, നൈറ്റി തുടങ്ങിയ നിത്യോപയോഗ വസ്ത്രങ്ങൾക്ക് വില കൂടും. ഇന്ധന- പാചകവാതക വിലക്കയറ്റത്തിന് പുറമെ വസ്ത്രങ്ങൾക്ക് കൂടി വില ഉയരുന്നതോടെ ജനജീവിതത്തെ ബാധിക്കും. രണ്ടുവർഷമായി വ്യാപാര മാന്ദ്യത്തിൽ ഉഴലുന്ന ചെറുകിട കച്ചവടക്കാർ പൂർണമായി തകർച്ചയിലേക്ക് തള്ളപ്പെടും. ജി.എസ്.ടി യുടെ സങ്കീർണതകൾ അറിയാത്ത താഴെ തട്ടിൽ ഉള്ളവരുടെ ജീവിതമാർഗം അടയും. ഊർധശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന കൈത്തറി മേഖല പൂർണമായി ഇല്ലാതാകുന്ന അവസ്ഥയുണ്ടാകും. കൈത്തറി വസ്ത്രങ്ങൾക്ക് വില കൂടാനിടയാക്കുന്നതാണ് പുതിയ നികുതിഘടന. നികുതിയില്ലാത്ത പട്ടികയിലുണ്ടായിരുന്ന കൈ നൂലിന് അഞ്ച് ശതമാനം നികുതി ചുമത്തും. പവർലൂമിൽ ഉപയോഗിക്കുന്ന കോൺ നൂലിനും ഇതേ നികുതി നിരക്കുതന്നെ. നികുതി വർധന നടപ്പാക്കരുതെന്നാണ് കേരള ടെക്സ്റ്റൈൽ ആൻഡ് ഗാർമെൻറ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷന്റെ ആവശ്യം. ഇത് സംബന്ധിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അടക്കമുള്ളവർക്ക് നിവേദനം നൽകിയിട്ടുണ്ട്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!