Connect with us

Breaking News

മദ്യവിൽപ്പനയിൽ പൊളിച്ചെഴുത്തിനൊരുങ്ങി ബെ‌വ്‌കോ

Published

on

Share our post

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വഴിയുള്ള മദ്യവിൽപ്പനയിൽ സമഗ്ര പൊളിച്ചെഴുത്തിന് ശുപാർശ നൽകി ബെ‌വ്‌കോ എം.ഡി. കൂടുതൽ വിൽപ്പന നടത്തുന്ന മദ്യകമ്പനികളിൽ നിന്നും കുറഞ്ഞ ലാഭവിഹിതം മാത്രം ഈടാക്കുകയും പുതുതായി പ്രവർത്തനമാരംഭിക്കുന്ന കമ്പനികളിൽ നിന്നും വൻതുക വാങ്ങുകയും ചെയ്യുന്ന രീതി മാറ്റണമെന്നാണ് എം.ഡി.യുടെ ശുപാർശ. ഇത്തരത്തിൽ 15 കമ്പനികൾക്ക് മാത്രം ലഭിക്കുന്ന കുത്തകാവകാശം ഒഴിവാക്കണമെന്ന ശുപാർശ എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദൻ മുഖ്യമന്ത്രിയ്ക്ക് കൈമാറി.

മദ്യകമ്പനികളുമായി ചേർന്ന് വർഷങ്ങൾക്ക് മുൻപ് തയ്യാറാക്കിയ വ്യവസ്ഥകൾ പ്രകാരമാണ് ബെവ്‌കോ മദ്യം വാങ്ങുന്നത്. എന്നാൽ ഈ കരാറിലൂടെ ബെവ്‌കോയ്ക്ക് നഷ്ടം മാത്രമാണുണ്ടാകുന്നതെന്നാണ് എം.ഡി. ശ്യാം സുന്ദർ റിപ്പോർട്ട് നൽകിയത്. മദ്യവിൽപ്പനയുടെ 90 ശതമാനവും അടക്കിവാഴുന്നത് ഈ കമ്പനികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇവർക്ക് ലഭിക്കുന്നതിൽ ഏഴ് ശതമാനം ലാഭവിഹിതം മാത്രമാണ് ബെവ്‌കോയ്ക്ക് നൽകുന്നതെന്നും പുതിയ ബ്രാന്റുകളെ ഇവർ തടയുന്നുവെന്നും ആരോപണമുണ്ട്.

പുതിയ ബ്രാന്റുമായി ഒരു കമ്പനി എത്തിയാൽ മദ്യവിൽപ്പനയുടെ 21 ശതമാനം സർക്കാരിന് നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇത്തരം കമ്പനികൾക്ക് വെയർ ഹൗസിൽ നിന്നും പരമാവധി 6000 കെയിസ് മദ്യം മാത്രമേ കൊണ്ടുപോകാൻ സാധിക്കുകയുള്ളൂ. സ‌ർക്കാരിന് കൂടുതൽ ലാഭം നൽകുന്ന കമ്പനികൾക്ക് വെയർ ഹൗസിൽ സ്ഥലവും നൽകുന്നില്ല പ്രോത്സാഹനവുമില്ല. ഇവർക്ക് വിൽപ്പനയ്ക്കുള്ള സ്വാതന്ത്ര്യവും നിഷേധിക്കുന്നു. ഇതിന് പരിഹാരമായി എല്ലാ കമ്പനികൾക്കുമായി പ്രത്യേക സ്ളാബും ശുപാർശയിൽ ഉൾപ്പെടുന്നു.

പതിനായിരം കെയിസ് വരെ മദ്യം വിൽക്കുന്ന കമ്പനി പത്ത് ശതമാനം ലാഭവിഹിതവും, ഇതിന് മുകളിൽ വിൽപ്പനയുണ്ടെങ്കിൽ 20 ശതമാനം ലാഭവിഹിതവും നൽകണമെന്നാണ് പുതിയ നിർദേശം. പതിനായിരം കെയിസ് വരെ ബീയർ വിൽക്കുന്ന കമ്പനി പത്ത് ശതമാനവും ഒരു ലക്ഷത്തിന് മുകളിൽ വിൽപ്പനയുള്ളവർ 30 ശതമാനം ലാഭവിഹിതവും നൽകണം. ഇതിലൂടെ പ്രതിവർഷം 200 കോടി രൂപ വരെ സർക്കാരിന് അധിക വരുമാനം നേടാനാകുമെന്നാണ് കണക്കുകൂട്ടൽ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!