Connect with us

Breaking News

വാളയാര്‍ കേസ്: പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത‌ത് തന്നെയെന്ന് സി.ബി.ഐ

Published

on

Share our post

തിരുവനന്തപുരം: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ മരണ കാരണം ആത്മഹത്യ തന്നെയെന്ന് സി.ബി.ഐയുടെ കണ്ടെത്തല്‍. കൊലപാതകമാണെന്ന ആരോപണം സി.ബി.ഐ തള്ളി. നിരന്തരവും അതി ക്രൂരവുമായ പീഡനമാണ് ആത്മഹത്യക്ക് കാരണമെന്നും സിബിഐ കണ്ടെത്തി. ഇക്കാര്യം വ്യക്തമാക്കി അന്വേഷണ ഉദ്യോഗസ്ഥനായ സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍ പാലക്കാട് പോക്സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കേരളത്തില്‍ ഏറെ വിവാദമായ കേസില്‍ നേരത്തെ കേരള പൊലീസ് നടത്തിയ അന്വേഷണം പൂര്‍ണമായും ശരിവെക്കുന്നതാണ് സി.ബി.ഐ കണ്ടെത്തല്‍.

പാമ്പാംപള്ളം കല്ലങ്കാട് വി. മധു, പാമ്പാംപള്ളം കല്ലങ്കാട് എം. മധു, ഇടുക്കി രാജാക്കാട് നാലു തൈക്കല്‍ വീട്ടില്‍ ഷിബു, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാള്‍ എന്നിവരാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പ്രതികള്‍. മൂത്ത കുട്ടിയുടെ മരണത്തില്‍ വി. മധു, എം. മധു, ഷിബു എന്നിവരും രണ്ടാമത്തെ കുട്ടിയുടെ മരണത്തില്‍ വി. മധു, പ്രായപൂര്‍ത്തിയാകാത്തയാള്‍ എന്നിവരുമാണ് പ്രതികള്‍. വീട്ടില്‍ അതിക്രമിച്ച് കയറി ബലാല്‍സംഗം, പോക്‌സോ ആക്ട്, ആത്മഹത്യാ പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചാര്‍ത്തിയത്. ഷിബുവിനെതിരെ എസ്.സി എസ്.ടി വകുപ്പും ചുമത്തി. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ പൊലീസ് കുറ്റപത്രം നിലവിലുണ്ട്. ഈ കുറ്റപത്രം തുടരണമെന്നും സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ട്. നേരത്തെ പൊലീസ് പ്രതിചേര്‍ത്തവരാണ് സി.ബി.ഐ.യുടെ പ്രതികളും.

2017 ജനുവരി 13 നാണ് വാളയാര്‍ അട്ടപ്പള്ളത്ത് 13 കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. മാര്‍ച്ച് നാലിന് ഒമ്പത് കാരിയായ അനിയത്തിയും ഇതേവീട്ടില്‍ തൂങ്ങി മരിച്ചു. സംഭവത്തില്‍ ഒട്ടേറെ സംശയങ്ങളുയര്‍ന്നു. അതോടെ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ മരണം ആതമഹത്യയാണെന്നും ക്രൂരമായ പീഡനമാണ് മരണ കാരണമെന്നും കണ്ടെത്തി. അഞ്ച് പേരെ അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ ജുവനൈല്‍ കോടതിയിലും നാല് പേര്‍ക്കെതിരെ പാലക്കാട് പോക്സോ കോടതിയിലും പൊലീസ് കുറ്റപത്രം നല്‍കി. എന്നാല്‍ പ്രതികളെ കോടതി വെറുതെ വിട്ടു. ഒരു പ്രതി ആത്മഹത്യയും ചെയ്തു. പ്രതികളെ വെറുതെ വിടാന്‍ കാരണം പൊലീസിനും പ്രോസിക്യൂഷനുമുണ്ടായ വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പുനരന്വേഷണവും പുനര്‍വിചാരണയും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അതിനിടെയാണ് 2021 എപ്രില്‍ ഒന്നിന് കേസ് സി.ബി.ഐക്ക് വിട്ടത്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!