Breaking News
തമിഴ്നാട് പച്ചക്കറിക്ക് കേരളത്തിൽ ഇരട്ടി വില

തിരുവനന്തപുരം : ഒരു കിലോ വെണ്ടയ്ക്ക് തമിഴ്നാട്ടിലെ വില 32 രൂപ. കേരളത്തിലെ പൊതുവിപണിയിലെത്തുമ്പോൾ അത് 50 രൂപയാകും. തമിഴ്നാട്ടിൽ 50 രൂപയ്ക്കു കിട്ടുന്ന കത്തിരിക്കയുടെ കേരളത്തിലെ വില 110 രൂപ. വലിയ മുളകിന്(തൊണ്ടൻ മുളക്) അവിടെ 110 രൂപയെങ്കിൽ ഇവിടെ 270 രൂപ.
കിലോയ്ക്ക് 50 രൂപയുള്ള കറിവേപ്പില കേരളത്തിൽ കിട്ടണമെങ്കിൽ ഇരട്ടിവില നൽകണം. അമര, കത്തിരി, വഴുതന, വെളുത്തുള്ളി തുടങ്ങിയവയെല്ലാം അവിടെ നിന്നു കേരളത്തിലെത്തുമ്പോൾ വില ഇരട്ടിയാകുന്നു. മറ്റു ചിലത് അതിലേറെയും. തമിഴ്നാട്ടിൽ 45 രൂപ വിലയുള്ള(കിലോയ്ക്ക്) മല്ലിയില സംസ്ഥാനത്തെ പൊതുവിപണിയിൽ 140 രൂപയ്ക്കാണ് വിൽക്കുന്നത്.
കേരളത്തിലെ പച്ചക്കറി വിപണിയിലെ കടുത്ത ക്ഷാമം മുതലെടുത്ത് തമിഴ്നാട്ടിലെ ഇടനിലക്കാർ ഉൾപ്പെടുന്ന ലോബി വ്യാപാരികളെയും ജനങ്ങളെയും ഫലത്തിൽ കൊള്ളയടിക്കുകയാണ്. കോടികളുടെ വരുമാനമാണ് ഇതിലൂടെ അവർ കൊയ്യുന്നത്. തമിഴ്നാട്ടിലെ വിപണിയിൽ കൃത്രിമ ക്ഷാമമുണ്ടാക്കി കേരളത്തിലേക്കുള്ള പച്ചക്കറിക്ക് വിലകൂട്ടുന്ന തന്ത്രമാണ് പ്രധാനമായും അവർ പയറ്റുന്നത്.
കഴിഞ്ഞ മാസം മുതലാണ് കേരളത്തിലേക്ക് അയയ്ക്കുന്ന പച്ചക്കറി വില തമിഴ്നാട്ടിലെ ഇടനിലക്കാർ കുത്തനെ കൂട്ടിയത്. ഇടനിലക്കാരെ ഒഴിവാക്കി സംസ്ഥാന കൃഷി വകുപ്പ് നേരിട്ട് ഹോർട്ടികോർപ് വഴി പച്ചക്കറി സംഭരിക്കാൻ ശ്രമിച്ചെങ്കിലും തമിഴ്നാട് ലോബി ഇടങ്കോലിട്ടതോടെ അതും ഫലം കണ്ടില്ല. കർഷകർ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ മുഴുവൻ ഇടനിലക്കാർ മൊത്ത വിലയ്ക്ക് വാങ്ങിയ ശേഷം ഇരട്ടി വിലയ്ക്ക് കേരളത്തിലെ വ്യാപാരികൾക്ക് വിൽക്കുകയാണ്.
തമിഴ്നാട്ടിലെ തെങ്കാശി, ഒട്ടംഛത്രം, തേനി, കമ്പം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് കേരളത്തിൽ പച്ചക്കറികൾ എത്തുന്നത്. അവിടെയെല്ലാം ഇടനിലക്കാർ പിടിമുറുക്കി. കേരളത്തിലെ പൊതുവിപണിയിൽ ഒന്നര മാസമായി പച്ചക്കറി വില ഉയർന്നുതന്നെ നിൽക്കുകയാണ്.
വെള്ളിയാഴ്ചത്തെ പച്ചക്കറിവില: ഇനം, തമിഴ്നാട് തേനി/തെങ്കാശി, കേരള പൊതുവിപണി (ഹോർട്ടികോർപ്)
അമര – 30/44, 60 (49)
കത്തിരി – 50/70, 110 (458)
വഴുതന – 43/46, 100 (61)
വെണ്ട – 32/44, 100 (58)
പയർ – 90, 110 (72)
തടിയൻ – 5/17, 45 (23)
മത്തൻ – 20/27, 32 (20)
ചെറിയമുളക് – 50/86, 85 (55)
വലിയമുളക് (തൊണ്ടൻ മുളക്) – 110, 270 (130)
പടവലം – 40, 45/58 (43)
കാരറ്റ് (ഊട്ടി) – 77, 105 (60)
ബീൻസ് – 58, 90 (69)
വെള്ളരി – 50, 55 (40)
തക്കാളി – 43, 65 (48)
കാബേജ് – 56, 70 (38)
ബീറ്റ്റൂട്ട് – 44, 65 (39)
ഇഞ്ചി – 25, 40 (48)
സവാള – 32, 46 (40)
ചെറിയ ഉള്ളി – 40, 75 (56)
ഉരുളൻകിഴങ്ങ് – 42, 44 (33)
കോവയ്ക്ക – 45, 95 (56)
ചേന – 21, 35 (25).
വെളുത്തുള്ളി – 40, 130 (82)
കറിവേപ്പില – 50, 100 (32)
മല്ലിയില – 45, 140 (70)
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login