Connect with us

Breaking News

അബ്​ദുല്ല യൂസുഫ്​ അലിയുടെ വിഖ്യാത ഇംഗ്ലീഷ്​ ഖുർആൻ വ്യാഖ്യാനം മലയാളത്തിൽ

Published

on

Share our post

ബഹുഭാഷാ പണ്ഡിതനും ബുദ്ധിജീവിയുമായ അബ്​ദുല്ല യൂസുഫ്​ അലി ഇംഗ്ലീഷിൽ രചിച്ച വിശ്വപ്രസിദ്ധ ഖുർആൻ വിവർത്തന-വിശദീകരണ ഗ്രന്ഥം മലയാളത്തിൽ പുറത്തിറങ്ങുന്നു. ഖുർആൻ മലയാളം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം (ആദ്യ ഭാഗം) ജനുവരി ഒന്ന്​ ശനിയാഴ്​ച്ച വൈകുന്നേരം നാല്​ മണിക്ക്​ ഇടപ്പള്ളി അൽ അമീൻ പബ്ലിക്​ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖ പ്രവാസി മലയാളി വ്യവസായിയും വിദ്യാഭ്യാസ സംരംഭകനുമായ ഡോ. പി. മുഹമ്മദലി (ഗൾഫാർ) പ്രകാശനം ചെയ്യും. ജസ്റ്റിസ്​ പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന പ്രകാശന സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആദ്യപ്രതി ഏറ്റുവാങ്ങും.

വിശിഷ്ടാതിഥികളായി എം.കെ. സാനു, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാദർ തോമസ് പുതുശ്ശേരി എന്നിവർക്കൊപ്പം. റോമിലെ ‘തവാസുൽ’ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡയലോഗ് ഡയറക്ടറും ഇറ്റാലിയൻ ബുദ്ധിജീവിയും യൂസുഫ് അലിയുടെ ഖുർആൻ വ്യാഖ്യാനത്തിന്റെ ഇറ്റാലിയൻ പരിഭാഷകയുമായ ഡോ. സെബ്രിന മലയ് ഓൺലൈനായും പങ്കെടുക്കും. ടി.കെ. ഉബൈദ്, ഡോ. കുഞ്ഞുമുഹമ്മദ് പു      ലവത്ത്, മുഹമ്മദ് തൗഫീഖ് മൗലവി, ബാബു സേട്ട്, അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ, എം.പി. ഫൈസൽ, സി. എച്. അബ്ദുറഹീം, ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഇഖ്​ബാൽ വലിയവീട്ടിൽ, മുജീബ് റഹ്മാൻ എം.എം. യാസർ ഇല്ലത്തൊടി എന്നിവരും പങ്കെടുക്കും.

ഖുർആൻ കാഴ്ചവെക്കുന്ന സമഗ്രജീവിതസ്പർശിയും കാലാതിവർത്തിയുമായ ആശയങ്ങളുടെ ഔന്നത്യവും ഖുർആനിക ഭാഷയുടെ മനോഹാരിതയും വായനക്കാരെ അനുഭവിപ്പിക്കുന്ന തീർത്തും വ്യതിരിക്തമായ പരിഭാഷയും വ്യാഖ്യാനവുമാണ് യൂസുഫ് അലിയുടേത്. ഇംഗ്ലീഷിലെ ഏറ്റവും ചേതോഹരമായ പരിഭാഷയായി ഇന്നും അത് നിലകൊള്ളുന്നു. ഖുർആനിക സന്ദേശങ്ങൾക്ക് അനുബന്ധമായി ലോകസാഹിത്യത്തിന്റെയും ശാസ്ത്ര വിജ്ഞാനത്തിന്റെയും സംഭാവനകളെ കൂടി വായനക്കാർക്ക് മുന്നിൽ അനാവരണം ചെയ്യുന്ന ന്യൂസുഫ് അലി, ഒരേസമയം ബുദ്ധിപരമായും ആത്മീയമായും ഖുർആനിക സന്ദേശങ്ങളെ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.

ഖുർആൻ മലയാളം എന്ന പേരിലാണ് അതിന്റെ മലയാള പരിഭാഷ പത്രപ്രവർത്തകനും ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലും ആയിരുന്ന വി.വി.എ. ശുക്കൂർ തയാറാക്കിയിരിക്കുന്നത്. അഞ്ച് ഭാഗങ്ങളായി ആസൂത്രണം ചെയ്യപ്പെട്ട മലയാള പരിഭാഷയുടെ ആദ്യ ഭാഗമാണ് ജനുവരി ഒന്നിന് പ്രകാശനം ചെയ്യപ്പെടുന്നത്. ഇതിൽ അറബി മൂലവചനങ്ങൾക്ക് മലയാള ലിപ്യന്തരണം കൂടി നൽകിയിട്ടുണ്ട്. യൂസുഫ് അലിയുടെ മനോഹര ഭാഷയുടെ തനിമയും സൗന്ദര്യവും ചോർന്നുപോകാതെയും, അറബി ഭാഷയുമായും മുസ്ലിം പശ്ചാത്തലവുമായും ബന്ധമില്ലാത്തവർക്കു പോലും ശുദ്ധ മലയാളത്തിൽ അനായാസം വായിച്ചുപോകാവുന്ന വിധത്തിലും ചിട്ടപ്പെടുത്തിയ ഈ പരിഭാഷ മറ്റുപല മലയാള പരിഭാഷകളിൽ നിന്നുമുള്ള ഒരു വേറിട്ടു നടത്തമാണ്. വളാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശയം ഫൗണ്ടേഷനാണ് പ്രസാധകർ.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!