Breaking News
അബ്ദുല്ല യൂസുഫ് അലിയുടെ വിഖ്യാത ഇംഗ്ലീഷ് ഖുർആൻ വ്യാഖ്യാനം മലയാളത്തിൽ

ബഹുഭാഷാ പണ്ഡിതനും ബുദ്ധിജീവിയുമായ അബ്ദുല്ല യൂസുഫ് അലി ഇംഗ്ലീഷിൽ രചിച്ച വിശ്വപ്രസിദ്ധ ഖുർആൻ വിവർത്തന-വിശദീകരണ ഗ്രന്ഥം മലയാളത്തിൽ പുറത്തിറങ്ങുന്നു. ഖുർആൻ മലയാളം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്ന ഗ്രന്ഥം (ആദ്യ ഭാഗം) ജനുവരി ഒന്ന് ശനിയാഴ്ച്ച വൈകുന്നേരം നാല് മണിക്ക് ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രമുഖ പ്രവാസി മലയാളി വ്യവസായിയും വിദ്യാഭ്യാസ സംരംഭകനുമായ ഡോ. പി. മുഹമ്മദലി (ഗൾഫാർ) പ്രകാശനം ചെയ്യും. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ അധ്യക്ഷത വഹിക്കുന്ന പ്രകാശന സമ്മേളനത്തിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ആദ്യപ്രതി ഏറ്റുവാങ്ങും.
വിശിഷ്ടാതിഥികളായി എം.കെ. സാനു, ചാവറ കൾചറൽ സെന്റർ ഡയറക്ടർ ഫാദർ തോമസ് പുതുശ്ശേരി എന്നിവർക്കൊപ്പം. റോമിലെ ‘തവാസുൽ’ സെന്റർ ഫോർ റിസർച്ച് ആൻഡ് ഡയലോഗ് ഡയറക്ടറും ഇറ്റാലിയൻ ബുദ്ധിജീവിയും യൂസുഫ് അലിയുടെ ഖുർആൻ വ്യാഖ്യാനത്തിന്റെ ഇറ്റാലിയൻ പരിഭാഷകയുമായ ഡോ. സെബ്രിന മലയ് ഓൺലൈനായും പങ്കെടുക്കും. ടി.കെ. ഉബൈദ്, ഡോ. കുഞ്ഞുമുഹമ്മദ് പു ലവത്ത്, മുഹമ്മദ് തൗഫീഖ് മൗലവി, ബാബു സേട്ട്, അഡ്വ. ടി.പി.എം. ഇബ്രാഹീം ഖാൻ, എം.പി. ഫൈസൽ, സി. എച്. അബ്ദുറഹീം, ഡോ. എ.ബി. മൊയ്തീൻ കുട്ടി, ഇഖ്ബാൽ വലിയവീട്ടിൽ, മുജീബ് റഹ്മാൻ എം.എം. യാസർ ഇല്ലത്തൊടി എന്നിവരും പങ്കെടുക്കും.
ഖുർആൻ കാഴ്ചവെക്കുന്ന സമഗ്രജീവിതസ്പർശിയും കാലാതിവർത്തിയുമായ ആശയങ്ങളുടെ ഔന്നത്യവും ഖുർആനിക ഭാഷയുടെ മനോഹാരിതയും വായനക്കാരെ അനുഭവിപ്പിക്കുന്ന തീർത്തും വ്യതിരിക്തമായ പരിഭാഷയും വ്യാഖ്യാനവുമാണ് യൂസുഫ് അലിയുടേത്. ഇംഗ്ലീഷിലെ ഏറ്റവും ചേതോഹരമായ പരിഭാഷയായി ഇന്നും അത് നിലകൊള്ളുന്നു. ഖുർആനിക സന്ദേശങ്ങൾക്ക് അനുബന്ധമായി ലോകസാഹിത്യത്തിന്റെയും ശാസ്ത്ര വിജ്ഞാനത്തിന്റെയും സംഭാവനകളെ കൂടി വായനക്കാർക്ക് മുന്നിൽ അനാവരണം ചെയ്യുന്ന ന്യൂസുഫ് അലി, ഒരേസമയം ബുദ്ധിപരമായും ആത്മീയമായും ഖുർആനിക സന്ദേശങ്ങളെ വായിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.
ഖുർആൻ മലയാളം എന്ന പേരിലാണ് അതിന്റെ മലയാള പരിഭാഷ പത്രപ്രവർത്തകനും ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പലും ആയിരുന്ന വി.വി.എ. ശുക്കൂർ തയാറാക്കിയിരിക്കുന്നത്. അഞ്ച് ഭാഗങ്ങളായി ആസൂത്രണം ചെയ്യപ്പെട്ട മലയാള പരിഭാഷയുടെ ആദ്യ ഭാഗമാണ് ജനുവരി ഒന്നിന് പ്രകാശനം ചെയ്യപ്പെടുന്നത്. ഇതിൽ അറബി മൂലവചനങ്ങൾക്ക് മലയാള ലിപ്യന്തരണം കൂടി നൽകിയിട്ടുണ്ട്. യൂസുഫ് അലിയുടെ മനോഹര ഭാഷയുടെ തനിമയും സൗന്ദര്യവും ചോർന്നുപോകാതെയും, അറബി ഭാഷയുമായും മുസ്ലിം പശ്ചാത്തലവുമായും ബന്ധമില്ലാത്തവർക്കു പോലും ശുദ്ധ മലയാളത്തിൽ അനായാസം വായിച്ചുപോകാവുന്ന വിധത്തിലും ചിട്ടപ്പെടുത്തിയ ഈ പരിഭാഷ മറ്റുപല മലയാള പരിഭാഷകളിൽ നിന്നുമുള്ള ഒരു വേറിട്ടു നടത്തമാണ്. വളാഞ്ചേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശയം ഫൗണ്ടേഷനാണ് പ്രസാധകർ.
Breaking News
പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

വീരാജ്പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട് മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ് ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ് (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ് (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ് (40), വേങ്ങാട് കച്ചിപ്പുറത്ത് ഹൗസിൽ ടി. പ്രശാന്ത് (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട് കാട്ടിപ്പൊയിലിലെ ചൂരക്കാട്ട് ഹൗസിൽ ബാലചന്ദ്ര നായിക് (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ് (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ് (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ് (40) എന്നിവരെയാണ് വീരാജ്പേട്ട ഡിവൈ.എസ്.പി പി. അനൂപ് മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീരാജ്പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ് പിടികൂടിയത്. കുടക് എസ്.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.
Breaking News
ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.
Breaking News
അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login