Connect with us

Breaking News

ഒറ്റ ദിവസം 16 ഗ്രന്ഥശാലകൾക്ക് തുടക്കം; വായന സൗഹൃദമായി കണിച്ചാർ പഞ്ചായത്ത്

Published

on

Share our post

കണിച്ചാർ: വായന വളർത്താൻ കൂട്ടായ്മയിലൂടെ മുന്നേറ്റവുമായി കണിച്ചാർ ഗ്രാമപ്പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 16 ഗ്രന്ഥശാലകൾ രൂപവത്കരിച്ചു. പട്ടികവിഭാഗങ്ങൾക്കായുള്ള മൂന്ന് ഗ്രന്ഥശാലകളും രൂപവത്കരിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓരോ ലൈബ്രറിക്കുമായി 1000 പുസ്തകങ്ങൾ വീതം സമാഹരിച്ചശേഷമാണ് ഇവയുടെ പ്രവർത്തനം തുടങ്ങുന്നത്. ഗ്രാമീണവായനശാല മടപ്പുരച്ചാൽ, ബ്രദേഴ്സ് വായനശാല അണുങ്ങോട്, പഞ്ചായത്ത് ലൈബ്രറി കണിച്ചാർ, ഇ.കെ. നായനാർ സ്മാരക വായനശാല, ചെങ്ങോം ജിനിൽ സ്മാരക വായനശാല, ചെങ്ങോം കോളനി യൂത്ത് ലൈബ്രറി, ഏലപ്പീടിക അനുഗ്രഹ, മലയാംപടി യുവധാര, മാതൃക വെള്ളറ, നെടുംപുറംചാൽ നവജ്യോതി, കൊളക്കാട് ഇ.കെ. നായനാർ സ്മാരക വായനശാല, നിർമല ആനയാണ്ടകരി, മുടവൻങ്ങോട് ഗ്രാമീണ വായനശാല, ആറ്റാംചേരി കോളനി തുടി, പൊതുജനവായനശാല ആറ്റാംചേരി, ചാണപ്പാറ വോയ്സ് എന്നിവയാണ് ഒരു ദിവസംതന്നെ പ്രവർത്തനം തുടങ്ങുന്നത്.

ലൈബ്രറി നവീകരണ വ്യാപനമിഷൻ പദ്ധതിയുടെ കണിച്ചാർ പഞ്ചായത്തുതല സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായും വി. ശിവദാസൻ എം.പി.യുടെ നെറ്റ് വർക്ക് പദ്ധതിയുടെ സഹകരണത്തോടെയുമാണ് 16 ലൈബ്രറികൾക്ക് തുടക്കമായത്.

ഓരോ ലൈബ്രറിയിലും 1000 പുസ്തകങ്ങൾ വീതം സമാഹരിച്ചശേഷമാണ് പ്രവർത്തനം തുടങ്ങുന്നത്. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഡോ. വി. ശിവദാസൻ എം.പി. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ആൻറണി സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. പുസ്തകം ഏറ്റുവാങ്ങൽ പേരാവൂർ പഞ്ചായത്ത് പ്രസിഡൻറ് പി.പി. വേണുഗോപാൽ നിർവഹിച്ചു. ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി. കുഞ്ഞികൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷാൻറി തോമസ്, ഫാ. ചാൾസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബൈജു വർഗീസ്, പാൽ ഗോപാലൻ, പഞ്ചായത്തംഗങ്ങളായ തോമസ് വടശ്ശേരി, ജോജൻ എടത്താഴെ, വി.കെ. ശ്രീകുമാർ, ടി.ജെ. ജോയി, പി.കെ. ബെന്നി, എം.ജി. മൻമഥൻ എന്നിവർ സംസാരിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!