Connect with us

Breaking News

മാക്കൂട്ടം-ചുരംപാത വഴിയുള്ള യാത്രാ നിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടി

Published

on

Share our post

ഇരിട്ടി : മാക്കൂട്ടം ചുരംപാത വഴിയുള്ള യാത്രാനിയന്ത്രണം ജനുവരി അഞ്ചുവരെ നീട്ടി കുടക് ജില്ലാ ഭരണകൂടം ഉത്തരവായി. എല്ലാ നിയന്ത്രണങ്ങളും അഞ്ചുവരെ അതേപടി തുടരാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ചുരംപാത വഴിയുള്ള പൊതുഗതാഗതം നിലച്ചിട്ട് 6 മാസമാവുകയാണ്. 

ക്രിസ്മസ്-പുതുവത്സരം പ്രമാണിച്ച് ഇളവ് പ്രതീക്ഷിച്ചവരെ നിരാശപ്പെടുത്തുന്ന നടപടിയാണിത്. ചുരംപാത വഴി കർണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികൾക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമായി തുടരുന്നതാണ് അത്യാവശ്യയാത്രക്കാരെ കുഴക്കുന്നത്.  ചരക്കുവാഹനങ്ങളിലെ തൊഴിലാളികൾക്ക് 14 ദിവസത്തിനുള്ളിൽ കോവിഡില്ലാ സർട്ടിഫിക്കറ്റും നിർബന്ധമാണ്. മാക്കൂട്ടം ചെക്പോസ്റ്റിൽ ബാരിക്കേഡ് സ്ഥാപിച്ചുള്ള പരിശോധന തന്നെയാണ് തുടരുന്നത്. 

കോവിഡിന്റെ രണ്ടാംവ്യാപനത്തെ തുടർന്ന് ജൂലായ് മൂന്നിനാണ് മാക്കൂട്ടം അതിർത്തിയിൽ കേരളത്തിൽനിന്നുള്ള യാത്രക്കാർക്ക് പ്രവേശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്. രാജ്യം മുഴുവൻ രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് നിയന്ത്രണമില്ലാതെ സഞ്ചരിക്കാമെന്ന ഉത്തരവ് നിലനിൽക്കെയാണ് ചുരംപാതയിലെ നിയന്ത്രണം അതേപടി തുടരാനുള്ള തീരുമാനം. 

ഇരു സംസ്ഥാനങ്ങളിലേയും ആർ.ടി.സി. ബസ്സുകൾക്കുള്ള നിയന്ത്രണം ഭാഗികമായി നീക്കിയെങ്കിലും അതുകൊണ്ട് മടിക്കേരിയിലും വിരാജ്‌പേട്ട, കുശാൽ നഗർ, സേമവാർപെട്ട തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്ക് പ്രയോജനമില്ല. കേരളത്തിൽനിന്ന് വരുന്ന ആർ.ടി.സി. ബസ്സുകൾ മടിക്കേരി ജില്ലയിൽ എവിടേയും നിർത്താൻപാടില്ലെന്ന നിബന്ധനയുണ്ട്. സ്വകാര്യ ബസ് ഗതാഗതം പൂർണമായി പുനഃസ്ഥാപിച്ചിട്ടില്ല. കുടക് ജില്ലയിൽ ആളുകളെ ഇറക്കുകയോ കയറ്റുകയോ ചെയ്യരുതെന്ന നിബന്ധന ഉള്ളതിനാൽ കേരള ആർ.ടി.സിയുടെ രണ്ട് ബസ്സും കർണാടക ആർ.ടി.സിയുടെ ഒരു ബസും മാത്രമേ ഇപ്പോൾ ചുരംപാത വഴി ഓടുന്നുള്ളൂ.

സ്വകാര്യ ബസ്സുകളും ടൂറിസ്റ്റ് ബസുകളുമടക്കം നാല്പതോളം സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്താണിത്. ബസ് സർവീസ് ഇല്ലാത്തതുമൂലം സ്ഥിരം യാത്രക്കാരാണ് ഏറെ പ്രയാസപ്പെടുന്നത്. കർണ്ണാടകത്തിൽ പഠിക്കുന്ന വിദ്യാർഥികളും വ്യാപാരികളും തോട്ടംതൊഴിലാളികളുമാണ് ഏറെ പ്രയാസപ്പെടുന്നത്. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!