Breaking News
ഇലക്ട്രിക് ഓട്ടോകള്‍ തടഞ്ഞ് ഒരു സംഘം; ഹൃദ്രോഗിയെ വഴിയിൽ ഇറക്കിവിട്ടു

കോഴിക്കോട്: നഗരത്തില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഒരു വിഭാഗം ഡീസല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വഴിയില്‍ തടയുന്നതായി പരാതി. യാത്രക്കാരെ പെരുവഴിയില്‍ പിടിച്ചിറക്കി വിടുന്ന സമരത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല.
യാത്രക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. നടക്കാവ്, വെള്ളയില്‍, കസബ പോലീസ് സ്റ്റേഷനുകളിലാണ് നിലവില്‍ പരാതികളുള്ളത്. ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനിടയിലാണ് ഇത്തരം വാഹനങ്ങൾ തടയുന്ന നിലപാടുമായി ചില നിരത്തിലിറങ്ങയിരിക്കുന്നത്.
സി.ഐ.ടി.യു യൂണിയന്റെ പേരില്‍ ഒരു വിഭാഗം തൊഴിലാളികളാണ് വഴിയില്‍ ഒട്ടോറിക്ഷകള്‍ തടയുന്നതെന്ന് ഓള് കേരള ഇ-ഓട്ടോറിക്ഷാ ഡ്രൈവേഴ്സ് ഇന്‍ഡിപെന്‍ഡഡ് യൂണിയന് ജില്ലാ പ്രസിഡന്റ് പി.എസ്. ശ്രീരാജും രക്ഷാധികാരി പി.സലിമും പറഞ്ഞു.
കോഴിക്കോട്ട് 140 ഇ-ഓട്ടോറിക്ഷകളാണുള്ളത്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സബ്സിഡിയോടെയാണ് ഇവ റോഡിലിറങ്ങിയിട്ടുള്ളത്. ഇവയ്ക്കു ബോണറ്റ് നമ്പര്‍ നല്‍കിയിട്ടില്ല. റോഡില്‍ സര്‍വീസ് നടത്താന്‍ പെര്‍മിറ്റും ആവശ്യമില്ല. സംസ്ഥാനത്ത് എവിടെ വേണമെങ്കിലും സര്‍വീസ് നടത്താനും യാത്രക്കാരെ കയറ്റാനും ഇവയ്ക്ക് അനുമതിയുണ്ട്.
എന്നാല്‍, ഇ-ഓട്ടോകളെ റോഡിലിറക്കാന്‍ സമ്മതിക്കില്ലെന്നാണ് ഒരു വിഭാഗം ഡ്രൈവര്‍മാരുടെ നിലപാട്. ഓട്ടോകള്‍ വഴിയില്‍ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുകയാണ് ചെയ്യുന്നത്. അസഭ്യവര്‍ഷവും ചൊരിയുന്നു. ബുധനാഴ്ച ഉച്ചയ്ക്കു ബൈപാസില്‍ സരോവരത്ത് ഒരു ഇ-ഓട്ടോറിക്ഷ യാത്രക്കാരനെ കയറ്റി പോകുമ്പോള്‍ ഏതാനും ഓട്ടോ ഡ്രൈവര്‍മാര്‍ ചേര്‍ന്ന് തടഞ്ഞു. യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു.
താന്‍ ഹൃദ്രോഗിയാണെന്നും ആശുപത്രിയിലേക്കു പോകുകയാണെന്നും യാത്രക്കാരന് പറഞ്ഞു. മറ്റു ഓട്ടോകളെ കൈകാണിച്ചിട്ടും നിര്‍ത്തിയില്ല. ഇ-ഓട്ടോ മാത്രാമാണ് നിര്‍ത്തിയത്. അതിനാലാണ് ഇതില്‍ കയറിയത്. തന്നെ ഇറക്കിവിടരുതെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചുവെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ഈ യാത്രക്കാരന് ആശുപത്രിയില്‍ പോയി ഡോക്ടറെ കാണിച്ച രേഖകള്‍ അടക്കം വെച്ച് നടക്കാവ് പോലീസില്‍ പരാതി നല്കി. എന്നാല്‍, പോലീസ് സമരക്കാര്‍ക്കെതിരേ നടപടിയൊന്നും എടുത്തിട്ടില്ല.
സമരക്കാര്‍ക്ക് അനുകൂല നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്നാണ് ആരോപണം. യാത്രക്കാരെ വഴിയില്‍ ഇറക്കിവിട്ടിട്ടുപോലും കേസ് രജിസ്റ്റര്‍ചെയ്യാത്ത പോലീസ് നിലപാടിനെതിരേ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
ജീവിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ അനുമതിയോടെ ഇ-ഓട്ടോകള്‍ സര്‍വീസ് നടത്തുന്നത്. എന്നാല്‍, ഇ-ഓട്ടോകള്‍ റോഡിലിറങ്ങിയാല്‍ തങ്ങളുടെ ജോലിയെ ബാധിക്കുമെന്നാണ് ഡീസല്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പറയുന്നത്.
Breaking News
ദന്തഡോക്ടർ കഴുത്തറത്ത് മരിച്ച നിലയിൽ


പാറശ്ശാല: തിരുവനന്തപുരത്ത് ദന്തഡോക്ടറെ കഴുത്തറത്ത് മരിച്ചനിലയിൽ കണ്ടെത്തി. നെയ്യാറ്റിന്‍കര അമരവിള സ്വദേശി സൗമ്യ (31) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സൗമ്യയെ കഴുത്തറത്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഭര്‍ത്താവ് അനൂപിന്റെ, ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍കിടന്നത്. ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്.തുടർന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പിന്നീട് സൗമ്യയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.നാലുവർഷം മുൻപായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Breaking News
ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം


കൊല്ലം: കൊല്ലത്ത് ദേവാലയ വളപ്പിൽ സ്യൂട്ട് കേസിൽ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ ആണ് ശാരദാ മഠം സി.എസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിൽ അസ്ഥികൂടം കണ്ടെത്തിയത്.പൊലീസ് എത്തി പരിശോധന തുടങ്ങി. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷമേ മറ്റ് വിവരങ്ങൾ പുറത്ത് വരൂ.
Breaking News
ചക്കരക്കല്ലിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു


ചക്കരക്കൽ: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് ഓടിച്ച യുവാവ് മരിച്ചു. കണയന്നൂരിലെ നിഖിൽ മോഹനാണ് (32) മരിച്ചത്. സ്വകാര്യ ബസ് കണ്ടക്ടറാണ്.ഇന്നലെ രാത്രി ഏഴു മണിയോടെ ചക്കരക്കല്ലിന് സമീപത്തുള്ള വളവിൽ പീടികയിലായിരുന്നു അപകടം. അഞ്ചരക്കണ്ടിയിൽ നിന്ന് ചക്കരക്കല്ലിലേക്ക് വരികയായിരുന്ന ബൈക്കും എതിരേ വന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്.സാരമായി പരിക്കേറ്റ നിഖിലിനെ ഉടൻ ആസ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛൻ: അഭിലാഷ് പപ്പടം ഉടമ മോഹനൻ. അമ്മ: നിഷ. സഹോദരൻ: ഷിമിൽ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login