Connect with us

Breaking News

സംസ്ഥാനത്ത് 4500 ഗുണ്ടകൾ; 1300 പേർ അക്രമ പ്രവർത്തനത്തിന് എപ്പോഴും റെഡി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്താകെ 4500 ൽ ഏറെ ഗുണ്ടകൾ. അതിൽ 1300 പേർ എപ്പോഴും സജീവമാണെന്ന് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 25 കേസുകളിൽ കൂടുതലുള്ളവരും ഇപ്പോഴും അക്രമപ്രവർത്തനത്തിൽ സജീവമായി ഏർപ്പെടുന്നവരുമാണ് ഈ വിഭാഗത്തിൽ. കൊലക്കേസ്, കൊലപാതക ശ്രമം, അടിപിടി, പിടിച്ചുപറി, ക്വട്ടേഷൻ, ഭീഷണിപ്പെടുത്തി പണം തട്ടൽ, മണൽ–മണ്ണ് മാഫിയ, ലഹരിക്കടത്ത് എന്നിങ്ങനെ പലതരം കേസുകളാണ് ഓരോരുത്തരുടെയും പേരിൽ.

സംസ്ഥാന പൊലീസ് മേധാവി ആവർത്തിച്ച് ഉത്തരവു പുറപ്പെടുവിച്ചിട്ടും ഇവരെ പിടികൂടാൻ പൊലീസ് ഒന്നും ചെയ്യുന്നില്ല. അമിത ജോലി ഭാരത്താൽ വീർപ്പുമുട്ടുമ്പോൾ ഇവരെ എപ്പോൾ പിടിക്കുമെന്നാണ് ലോക്കൽ പൊലീസുകാർ മേലുദ്യോഗസ്ഥരോട് തിരിച്ച് ചോദിക്കുന്നത്. ഗുണ്ടകൾക്കു പ്രാദേശിക ഭരണകക്ഷി നേതാക്കളുമായുള്ള അടുപ്പം കൂടി ആകുമ്പോൾ പൊലീസ് അനങ്ങുന്നില്ല. കാപ്പ നിയമപ്രകാരം അകത്താക്കാൻ ഉന്നത ഉദ്യോഗസ്ഥർ തയാറാകാത്തതും ഇവർക്ക് സൗകര്യമാകുന്നു.  

അതേസമയം, സ്റ്റേറ്റ് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കിൽ 850 സജീവ ഗുണ്ടകൾ മാത്രമാണ് കേരളത്തിൽ. 150 ൽ ഏറെ ഗുണ്ടാ സംഘങ്ങളും പ്രവർത്തിക്കുന്നു. ജില്ലാ പൊലീസ് മേധാവികളുടെ കീഴിലെ ജില്ലാ സ്പെഷൽ ബ്രാഞ്ചിന്റെ കയ്യിൽ മറ്റൊരു കണക്കാണുള്ളത്. 

38 കേസുള്ള ഗുണ്ട തിരുവനന്തപുരത്ത്

തിരുവനന്തപുരം റൂറലിലെ കുപ്രസിദ്ധ ഗുണ്ടയാണു കേസുകളുടെ എണ്ണത്തിൽ മുൻപിൽ–38. സജീവ ഗുണ്ടകൾ ജില്ല തിരിച്ച് ഇങ്ങനെ:

തിരുവനന്തപുരം സിറ്റി–100, റൂറൽ–150, കൊല്ലം–50, ആലപ്പുഴ–300, എറണാകുളം റൂറൽ–130, കോട്ടയം–45, പാലക്കാട്–100, കാസർകോട്–60. മറ്റു ജില്ലകളിൽ കുറവാണ്.

എറണാകുളം സിറ്റിയിലെ ഗൂണ്ടാ –ക്വട്ടേഷൻ പ്രവർത്തനം ഏറെയും അയൽ ജില്ലകളിൽ നിന്നുള്ളവരാണ് നടത്തുന്നത്. ഈ വിഭാഗത്തിൽ കൂടുതലും 30 ൽ താഴെ പ്രായമുള്ളവരാണ്. പത്തിൽ താഴെ കേസുകൾ ഉള്ളവരാണ് മറ്റു ഗുണ്ടകളുടെ പട്ടികയിൽ. ആക്രമണത്തിൽ നേരിട്ട് പങ്കെടുക്കാതെ ക്വട്ടേഷൻ ഏറ്റെടുത്ത് സജീവഗുണ്ടകൾക്ക് കൈമാറുന്നവരാണ് ഈ വിഭാഗത്തിലേറെയും. 


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!