Connect with us

Breaking News

വോട്ടിനും ആധാർ; ബിൽ പാസായി

Published

on

Share our post

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള തെരഞ്ഞെടുപ്പു നിയമഭേദഗതി ബിൽ ലോക്സഭയിൽ പാസായി. അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തെ മറികടന്നാണ് ഭരണപക്ഷം ശബ്ദവോട്ടോടെ ബിൽ പാസാക്കിയത്. ബില്ലിലെ വ്യവസ്ഥകൾ പുനഃപരിശോധിക്കണമെന്നും വോട്ടർ തിരിച്ചറിയിൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കരുതെന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

ബില്ലിലെ വ്യവസ്ഥ അനുസരിച്ച് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ എത്തുന്നവരോട് അധികൃതർക്ക് തിരിച്ചറിയൽ രേഖയായി ആധാർ നമ്പർ ചോദിക്കാം. വോട്ടർപട്ടികയിൽ പേരുള്ളവരുടെ ആധാർ നമ്പറും ചോദിക്കാം. എന്നാൽ, ആധാർ നമ്പർ കൈവശമില്ലെന്ന കാരണത്താൽ ഒരാൾക്ക് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യുന്നതിനുള്ള അവസരം നിഷേധിക്കരുത്. അത്തരം സാഹചര്യത്തിൽ തിരിച്ചറിയലിനായി മറ്റു രേഖകൾ ആരായാമെന്നും ബില്ലിൽ വ്യക്തമാക്കുന്നു.

വോട്ടറാകാൻ 4 അവസരങ്ങൾ

18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് രജിസ്റ്റർ ചെയ്യാൻ ഒന്നിലേറെ അവസരങ്ങൾ നൽകുന്നതാണ് ബില്ലിലെ മറ്റൊരു പ്രധാന വ്യവസ്ഥ. നിലവിൽ ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവർക്ക് വോട്ടർപട്ടികയിൽ പേര് ചേർക്കാവുന്നത്. ജനുവരി ഒന്നിനു ശേഷം 18 വയസ് തികയുന്നവർ പിന്നീട് അടുത്ത വർഷം ജനുവരി ഒന്നുവരെ കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു. ഭേദഗതി അനുസരിച്ച് ജനുവരി ഒന്നിനും ഏപ്രിൽ ഒന്നിനും ജൂലൈ ഒന്നിനും ഒക്ടോബർ ഒന്നിനും 18 വയസ് പൂർത്തിയായവർക്ക് പേര് രജിസ്റ്റർ ചെയ്യാൻ അവസരം ലഭിക്കും. അതോടൊപ്പം തന്നെ ജനപ്രാധിനിത്യ നിയമത്തിലെ 20, 60 വകുപ്പുകൾ ഭേദഗതി ചെയ്ത് ലിംഗ സമത്വം ഉറപ്പാക്കുന്നതിനായി ഭാര്യ എന്നതിന് പകരം ജീവിതപങ്കാളി എന്നാക്കി മാറ്റാനും നിർദേശിക്കുന്നു. 

കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജു ആണ് തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ 2021 ലോക്സഭയിൽ അവതരിപ്പിച്ചത്. ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷം ഇതിലെ വ്യവസ്ഥകൾ പൗരന്‍റെ ഭരണഘടനാപരമായ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് ആരോപിച്ചു. ആധാറും വോട്ടർ തിരിച്ചറിയിൽ കാർഡുമായി ബന്ധിപ്പിച്ചാൽ സ്വകാര്യതയിലേക്കുള്ള അവകാശലംഘനമാകുമെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ, ബില്ലിലെ സുപ്രധാന വ്യവസ്ഥകളെല്ലാം തന്നെ പാർലമെന്‍ററി സ്റ്റാൻഡിംഗ് കമ്മിറ്റി അംഗീകരിച്ചതാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി തെരഞ്ഞെടുപ്പു സംവിധാനത്തെ കുറ്റമറ്റതാക്കുമെന്നും കള്ളവോട്ടുകൾ തടയാൻ കഴിയുമെന്നും മന്ത്രി വാദിച്ചു.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പി.സി ജോർജ് ജയിലിലേക്ക്

Published

on

Share our post

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബി.ജെ.പി നേതാവ് പി.സി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ശേഷം അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. ഇതിന് ശേഷം ജയിലിലേക്ക് മാറ്റും.ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്ത കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പി സി ജോർജ് മുസ്ലിം വിരുദ്ധ പരാമർശം നടത്തിയത്.

യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയുംപി സി ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിന് പിന്നാലെ ഹാജരാകാൻ രണ്ട് ദിവസത്തെ സാവകാശം പിസി ജോർജ് തേടിയിരുന്നു.ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് അറിയിച്ച പി.സി ജോർജ് നാടകീയമായി കോടതിയിൽ ഹാജരാവുകയായിരുന്നു. കോടതി കേസ് പരിഗണിച്ചപ്പോൾ പി.സി ജോർജിനെതിരെ നേരത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുടെ റിപ്പോർട്ട്‌ അടക്കം പൊലീസ് സമർപ്പിച്ചിരുന്നു. പിന്നീട് വാദം കേട്ട കോടതി ജോർജ്ജിനെ കസ്റ്റഡിയിൽ വിടുകയും ശേഷം റിമാൻഡ് ചെയ്യുകയുമായിരുന്നു.


Share our post
Continue Reading

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Trending

error: Content is protected !!