Connect with us

Breaking News

കോവിഡ്‌ മൂന്നാംതരംഗത്തിന്‌ സാധ്യതയെന്ന്‌ ദേശീയ സമിതി

Published

on

Share our post

ന്യൂഡൽഹി : രാജ്യത്ത്‌ ഒമിക്രോൺ വ്യാപനം വർധിക്കുന്നതോടെ ഫെബ്രുവരിയിൽ കോവിഡ്‌ മൂന്നാംതരംഗത്തിന്‌ സാധ്യതയെന്ന്‌ ദേശീയസമിതി. രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറവായിരിക്കുമെന്നും കോവിഡ്‌ 19 സൂപ്പർമോഡൽ കമ്മിറ്റി വിലയിരുത്തി. നിലവിൽ പ്രതിദിന രോഗ ശരാശരി 7,500 ആണ്‌. ഡെൽറ്റയ്ക്ക്‌ പകരം ഒമിക്രോൺ വ്യാപകമാകുന്നതോടെ ഇത്‌ വർധിക്കും. എന്നാൽ, പ്രതിദിന കേസുകൾ രണ്ട്‌ ലക്ഷത്തിന്‌ മുകളിലാകില്ലെന്ന്‌ കമ്മിറ്റി തലവൻ വിദ്യാസാഗർ പറഞ്ഞു.

‘പുതിയ വകഭേദം ഏത്‌ രീതിയിലാണ്‌ ബാധിക്കുന്നതെന്ന കൂടുതൽ വിവരം ലഭിച്ചാൽ കൃത്യമായ നിഗമനങ്ങളിലെത്താം. വാക്‌സിനേഷനിലൂടെയുള്ള പ്രതിരോധശേഷി പൂർണമായും നഷ്ടപ്പെടുന്നതുപോലെയുള്ള മോശം സാഹചര്യങ്ങളിൽപ്പോലും പ്രതിദിന കേസുകൾ 1.7  – 1.8 ലക്ഷത്തിൽ കവിയാനിടയില്ല. എന്നാലും രണ്ടാംതരംഗ സമയത്തേതിന്റെ പകുതി പോലുമാകുന്നില്ല’ – വിദ്യാസാഗർ ചൂണ്ടിക്കാണിച്ചു. വാക്‌സിനേഷൻ വേഗം കൂട്ടുന്നതാണ്‌ ഒമിക്രോൺ ഭീഷണി നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വഴി. ക്രിസ്‌മസ്‌, പുതുവത്സര ആഘോഷങ്ങളിൽ ജാഗ്രത പുലർത്തണമെന്ന്‌ കേന്ദ്രസർക്കാർ മുന്നറിയിപ്പ്‌ നൽകി. അനാവശ്യമായ യാത്രകളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണം. ബ്രിട്ടൻ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒമിക്രോൺ പടരുകയാണെന്നും സമാന വ്യാപനം ഇന്ത്യയിൽ സംഭവിച്ചാൽ പ്രതിദിനം 14 ലക്ഷം കേസുവരെ റിപ്പോർട്ട്‌ ചെയ്യാൻ സാധ്യതയുണ്ടെന്നും കോവിഡ്‌ കർമസമിതി തലവൻ ഡോ. വി.കെ. പോൾ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

യു.കെ.യിൽനിന്ന്​ ഗുജറാത്തിലെത്തിയ 45 വയസ്സുകാരനും ഒരു ആൺകുട്ടിക്കുംകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകൾ 145 ആയി. കേന്ദ്ര-സർക്കാരിന്റെ കണക്ക് പ്രകാരം 11 സംസ്ഥാനത്തും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒമിക്രോൺ കണ്ടെത്തി. മഹാരാഷ്ട്രയിൽ ഇന്നുവരെ 48 പേര്‍ക്കാണ് രോഗബാധ. ഡൽഹി (22), രാജസ്ഥാൻ (17), കർണാടക (14), തെലങ്കാന (20), ഗുജറാത്ത് (9), കേരളം (11), ആന്ധ്രപ്രദേശ് (1), ചണ്ഡീഗഢ്‌ (1), തമിഴ്നാട് (1), പശ്ചിമ ബംഗാൾ (1) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കണക്ക്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!