Breaking News
കേസുകൾ ഇനി ഒത്തുതീർക്കാം; മധ്യസ്ഥതാ ബിൽ ഈ ആഴ്ച പാർലമെന്റിൽ

ന്യൂഡൽഹി: സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപുതന്നെ ഒത്തുതീർപ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിർദേശിക്കുന്ന ‘മധ്യസ്ഥതാ ബിൽ’ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം ബില്ലിന് അനുമതി നൽകി. കുടുംബതർക്കങ്ങൾ, സമൂഹത്തിന്റെ സമാധാനവും സൗഹാർദവും തകർക്കുന്ന വിഷയങ്ങൾ എന്നിവയിൽ ‘സമൂഹ മധ്യസ്ഥത’യ്ക്കും വിദേശരാജങ്ങളിലെ കമ്പനികൾ, വ്യക്തികൾ എന്നിവരുൾപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും പ്രത്യേക സംവിധാനങ്ങൾ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ മധ്യസ്ഥതയും അനുവദനീയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും കക്ഷികൾക്ക് താത്പര്യമുണ്ടെങ്കിൽ ‘മധ്യസ്ഥത’യ്ക്ക് വിടാം.
കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ അംഗീകാരവും രജിസ്‌ട്രേഷനുമുള്ള മധ്യസ്ഥർ, മധ്യസ്ഥരെ നിയോഗിക്കാൻ സേവന ദാതാക്കൾ, ഒത്തുതീർപ്പു കരാർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റി, ഇവയ്ക്കെല്ലാം മേൽനോട്ടം വഹിക്കാനും നയരൂപവത്കരണത്തിനും നിർദേശത്തിനുമായി ദേശീയതലത്തിൽ ‘മീഡിയേഷൻ കൗൺസിൽ’എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ കൗൺസിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും.
തർക്കങ്ങളിൽ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യം. രാജ്യത്ത് കീഴ്‌ക്കോടതികളിൽ മാത്രം നാലുകോടിയിലേറെ കേസുകൾ തീർപ്പാകാതെയുണ്ട്. ഹൈക്കോടതികളിൽ 56 ലക്ഷവും സുപ്രീംകോടതിയിൽ എഴുപതിനായിരവും കേസുകളാണ് വിധി പറയാനുള്ളത്. കേസുകളുടെ ബാഹുല്യം കുറയ്ക്കണമെന്ന് നേരത്തേ നിയമകമ്മിഷനും ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയും ശുപാർശചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
മധ്യസ്ഥത
* കേസുകൾ കോടതിയിലെത്തുന്നതിനുമുൻപ് മധ്യസ്ഥത തുടങ്ങണം.
* കോടതികളുടെ അതിർത്തിക്കുള്ളിലായിരിക്കണം മധ്യസ്ഥത.
* മധ്യസ്ഥൻ കക്ഷികൾക്ക് പൊതുസമ്മതനായിരിക്കണം.
* മധ്യസ്ഥനെ ലഭിക്കാൻ അപേക്ഷിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ അനുവദിക്കണം.
* 90 ദിവസംകൊണ്ട് മധ്യസ്ഥത പൂർത്തിയാക്കണം. കക്ഷികൾക്ക് സമ്മതമാണെങ്കിൽ 90 ദിവസംകൂടി നീട്ടാം.
* ഏതവസരത്തിലും ഒരു കക്ഷിക്ക് മറ്റു കക്ഷികളെയും മധ്യസ്ഥനെയും അറിയിച്ചുകൊണ്ട്്് മധ്യസ്ഥതയിൽനിന്ന് പിന്മാറാം. എന്നാൽ, അങ്ങനെ പിന്മാറുന്നതിനുമുമ്പ് ഒരു തവണയെങ്കിലും മധ്യസ്ഥശ്രമത്തിന്റെ ഭാഗമായിരിക്കണം.
* കോടതിപ്രകാരം നടത്തുന്ന മധ്യസ്ഥതകൾ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ നടപടിക്രമങ്ങൾ പാലിച്ചാവും.
* ലോക് അദാലത്തുകൾ നടത്തുന്ന മധ്യസ്ഥത ലീഗൽ സർവീസസ് അതോറിറ്റി നിയമപ്രകാരമായിരിക്കും.
മധ്യസ്ഥൻ
* ദേശീയ കൗൺസിലിന്റെ രജിസ്‌ട്രേഷനുള്ള വ്യക്തി.
* മധ്യസ്ഥന് എന്തെങ്കിലും വിപരീത താത്പര്യമുണ്ടെങ്കിൽ മധ്യസ്ഥ ചർച്ച തുടങ്ങും മുമ്പ് അക്കാര്യം കക്ഷികളെ രേഖാമൂലം അറിയിക്കണം.
* മധ്യസ്ഥത തുടങ്ങിയശേഷം ഉണ്ടാവുന്ന വിരുദ്ധ താത്പര്യങ്ങളും അറിയിക്കണം. അതിനുശേഷം കക്ഷികൾക്ക് സമ്മതമാണെങ്കിൽ മധ്യസ്ഥനെ മാറ്റാം.
* മധ്യസ്ഥൻ ഒത്തുതീർപ്പ് അടിച്ചേല്പിക്കരുത്. മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പ് ആകുമെന്ന് ഉറപ്പും നൽകരുത്.
* നിശ്ചിത കാലത്തിനുള്ളിൽ ഒത്തുതീർപ്പാകുന്നില്ലെങ്കിൽ മധ്യസ്ഥൻ അക്കാര്യം രേഖാമൂലം സേവനദാതാവിനെ അറിയിക്കണം.
ഒത്തുതീർപ്പു കരാർ
* കക്ഷികളെല്ലാവരും ചേർന്നോ ഏതാനും ചിലരോ ഒപ്പുവെച്ചതും തർക്കം മുഴുവനോ ഭാഗികമോ ആയി പരിഹരിച്ചത്.
* മധ്യസ്ഥ ചർച്ച തുടരുന്നതിനിടെ കക്ഷികൾക്ക് ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഇടക്കാല കരാറിലോ ഭാഗിക കരാറിലോ ഒപ്പുവെക്കാം.
* ഒത്തുതീർപ്പു കരാർ 1987-ലെ ലീഗൽ സർവീസസ് അതോറിറ്റി നിയമത്തിൽ പറയുന്ന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം.
* ഒത്തുതീർപ്പു കരാർ സിവിൽ കോടതിയുടെ ഉത്തരവിനും നിർദേശത്തിനും തുല്യം.
* കരാറിൽ ഒപ്പുവെച്ച കക്ഷിക്ക് അത് പിന്നീട് ചോദ്യംചെയ്യണമെങ്കിൽ കോടതിയിലോ ട്രിബ്യൂണലിലോ പ്രത്യേക അപേക്ഷ നൽകണം.
* ഒത്തുതീർപ്പ് മൂന്നു മാസത്തിനുള്ളിൽ ചോദ്യം ചെയ്യണം. കോടതി അതിൻമേൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കും.
* തട്ടിപ്പ്, അഴിമതി, ആൾമാറാട്ടം തുടങ്ങിയ വിഷയങ്ങളുണ്ടായാലേ മധ്യസ്ഥതാകരാർ ചോദ്യം ചെയ്യാനാവൂ.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login