Breaking News
കേസുകൾ ഇനി ഒത്തുതീർക്കാം; മധ്യസ്ഥതാ ബിൽ ഈ ആഴ്ച പാർലമെന്റിൽ

ന്യൂഡൽഹി: സിവിൽ, വാണിജ്യ, കുടുംബ തർക്കങ്ങൾ ഇനി കോടതിയിലെത്തുന്നതിന് മുൻപുതന്നെ ഒത്തുതീർപ്പാക്കാം. ഇതുമായി ബന്ധപ്പെട്ട് വ്യവസ്ഥാപിത സംവിധാനവും ചട്ടക്കൂടും നിർദേശിക്കുന്ന ‘മധ്യസ്ഥതാ ബിൽ’ ഈ ആഴ്ച പാർലമെന്റിൽ അവതരിപ്പിക്കും.
കേന്ദ്രമന്ത്രിസഭ കഴിഞ്ഞദിവസം ബില്ലിന് അനുമതി നൽകി. കുടുംബതർക്കങ്ങൾ, സമൂഹത്തിന്റെ സമാധാനവും സൗഹാർദവും തകർക്കുന്ന വിഷയങ്ങൾ എന്നിവയിൽ ‘സമൂഹ മധ്യസ്ഥത’യ്ക്കും വിദേശരാജങ്ങളിലെ കമ്പനികൾ, വ്യക്തികൾ എന്നിവരുൾപ്പെട്ട വിഷയങ്ങളിൽ അന്താരാഷ്ട്ര മധ്യസ്ഥതയ്ക്കും പ്രത്യേക സംവിധാനങ്ങൾ ബില്ലിൽ നിർദേശിച്ചിട്ടുണ്ട്. ഓൺലൈൻ മധ്യസ്ഥതയും അനുവദനീയമാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളും കക്ഷികൾക്ക് താത്പര്യമുണ്ടെങ്കിൽ ‘മധ്യസ്ഥത’യ്ക്ക് വിടാം.
കക്ഷികൾക്കിടയിൽ മധ്യസ്ഥത വഹിക്കാൻ അംഗീകാരവും രജിസ്‌ട്രേഷനുമുള്ള മധ്യസ്ഥർ, മധ്യസ്ഥരെ നിയോഗിക്കാൻ സേവന ദാതാക്കൾ, ഒത്തുതീർപ്പു കരാർ രജിസ്റ്റർ ചെയ്യാൻ പ്രത്യേക അതോറിറ്റി, ഇവയ്ക്കെല്ലാം മേൽനോട്ടം വഹിക്കാനും നയരൂപവത്കരണത്തിനും നിർദേശത്തിനുമായി ദേശീയതലത്തിൽ ‘മീഡിയേഷൻ കൗൺസിൽ’എന്നിവ ബില്ലിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ദേശീയ കൗൺസിലിന് മറ്റിടങ്ങളിലും ഓഫീസ് ഉണ്ടാവും.
തർക്കങ്ങളിൽ വേഗം പരിഹാരമുണ്ടാക്കുകയും കോടതികളിലെ കേസുകളുടെ എണ്ണം കുറയ്ക്കുകയുമാണ് ലക്ഷ്യം. രാജ്യത്ത് കീഴ്‌ക്കോടതികളിൽ മാത്രം നാലുകോടിയിലേറെ കേസുകൾ തീർപ്പാകാതെയുണ്ട്. ഹൈക്കോടതികളിൽ 56 ലക്ഷവും സുപ്രീംകോടതിയിൽ എഴുപതിനായിരവും കേസുകളാണ് വിധി പറയാനുള്ളത്. കേസുകളുടെ ബാഹുല്യം കുറയ്ക്കണമെന്ന് നേരത്തേ നിയമകമ്മിഷനും ജസ്റ്റിസ് ബി.എൻ. ശ്രീകൃഷ്ണ അധ്യക്ഷനായ സമിതിയും ശുപാർശചെയ്തിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പുതിയ നിയമം കൊണ്ടുവരുന്നത്.
മധ്യസ്ഥത
* കേസുകൾ കോടതിയിലെത്തുന്നതിനുമുൻപ് മധ്യസ്ഥത തുടങ്ങണം.
* കോടതികളുടെ അതിർത്തിക്കുള്ളിലായിരിക്കണം മധ്യസ്ഥത.
* മധ്യസ്ഥൻ കക്ഷികൾക്ക് പൊതുസമ്മതനായിരിക്കണം.
* മധ്യസ്ഥനെ ലഭിക്കാൻ അപേക്ഷിച്ചാൽ ഏഴു ദിവസത്തിനുള്ളിൽ അനുവദിക്കണം.
* 90 ദിവസംകൊണ്ട് മധ്യസ്ഥത പൂർത്തിയാക്കണം. കക്ഷികൾക്ക് സമ്മതമാണെങ്കിൽ 90 ദിവസംകൂടി നീട്ടാം.
* ഏതവസരത്തിലും ഒരു കക്ഷിക്ക് മറ്റു കക്ഷികളെയും മധ്യസ്ഥനെയും അറിയിച്ചുകൊണ്ട്്് മധ്യസ്ഥതയിൽനിന്ന് പിന്മാറാം. എന്നാൽ, അങ്ങനെ പിന്മാറുന്നതിനുമുമ്പ് ഒരു തവണയെങ്കിലും മധ്യസ്ഥശ്രമത്തിന്റെ ഭാഗമായിരിക്കണം.
* കോടതിപ്രകാരം നടത്തുന്ന മധ്യസ്ഥതകൾ ഹൈക്കോടതിയുടെയോ സുപ്രീംകോടതിയുടെയോ നടപടിക്രമങ്ങൾ പാലിച്ചാവും.
* ലോക് അദാലത്തുകൾ നടത്തുന്ന മധ്യസ്ഥത ലീഗൽ സർവീസസ് അതോറിറ്റി നിയമപ്രകാരമായിരിക്കും.
മധ്യസ്ഥൻ
* ദേശീയ കൗൺസിലിന്റെ രജിസ്‌ട്രേഷനുള്ള വ്യക്തി.
* മധ്യസ്ഥന് എന്തെങ്കിലും വിപരീത താത്പര്യമുണ്ടെങ്കിൽ മധ്യസ്ഥ ചർച്ച തുടങ്ങും മുമ്പ് അക്കാര്യം കക്ഷികളെ രേഖാമൂലം അറിയിക്കണം.
* മധ്യസ്ഥത തുടങ്ങിയശേഷം ഉണ്ടാവുന്ന വിരുദ്ധ താത്പര്യങ്ങളും അറിയിക്കണം. അതിനുശേഷം കക്ഷികൾക്ക് സമ്മതമാണെങ്കിൽ മധ്യസ്ഥനെ മാറ്റാം.
* മധ്യസ്ഥൻ ഒത്തുതീർപ്പ് അടിച്ചേല്പിക്കരുത്. മധ്യസ്ഥതയിലൂടെ ഒത്തുതീർപ്പ് ആകുമെന്ന് ഉറപ്പും നൽകരുത്.
* നിശ്ചിത കാലത്തിനുള്ളിൽ ഒത്തുതീർപ്പാകുന്നില്ലെങ്കിൽ മധ്യസ്ഥൻ അക്കാര്യം രേഖാമൂലം സേവനദാതാവിനെ അറിയിക്കണം.
ഒത്തുതീർപ്പു കരാർ
* കക്ഷികളെല്ലാവരും ചേർന്നോ ഏതാനും ചിലരോ ഒപ്പുവെച്ചതും തർക്കം മുഴുവനോ ഭാഗികമോ ആയി പരിഹരിച്ചത്.
* മധ്യസ്ഥ ചർച്ച തുടരുന്നതിനിടെ കക്ഷികൾക്ക് ഏതെങ്കിലും വിഷയവുമായി ബന്ധപ്പെട്ട് ഇടക്കാല കരാറിലോ ഭാഗിക കരാറിലോ ഒപ്പുവെക്കാം.
* ഒത്തുതീർപ്പു കരാർ 1987-ലെ ലീഗൽ സർവീസസ് അതോറിറ്റി നിയമത്തിൽ പറയുന്ന അതോറിറ്റിയിൽ രജിസ്റ്റർ ചെയ്യണം.
* ഒത്തുതീർപ്പു കരാർ സിവിൽ കോടതിയുടെ ഉത്തരവിനും നിർദേശത്തിനും തുല്യം.
* കരാറിൽ ഒപ്പുവെച്ച കക്ഷിക്ക് അത് പിന്നീട് ചോദ്യംചെയ്യണമെങ്കിൽ കോടതിയിലോ ട്രിബ്യൂണലിലോ പ്രത്യേക അപേക്ഷ നൽകണം.
* ഒത്തുതീർപ്പ് മൂന്നു മാസത്തിനുള്ളിൽ ചോദ്യം ചെയ്യണം. കോടതി അതിൻമേൽ ഒരുമാസത്തിനുള്ളിൽ തീരുമാനമെടുക്കും.
* തട്ടിപ്പ്, അഴിമതി, ആൾമാറാട്ടം തുടങ്ങിയ വിഷയങ്ങളുണ്ടായാലേ മധ്യസ്ഥതാകരാർ ചോദ്യം ചെയ്യാനാവൂ.
Breaking News
സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു


കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.
Breaking News
മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു


ഇടുക്കി : മൂന്നാറിൽ ബസ് മറിഞ്ഞ് രണ്ട് വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ് വിനോദ സഞ്ചാരികളുടെ ബസ് മറിഞ്ഞത്. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ് ബസിൽ ഉണ്ടായിരുന്നത്. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Breaking News
ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login