Breaking News
മലയോര ജനതക്ക് പ്രതീക്ഷയായി ഇരിട്ടി ഏഴാംകടവിൽ മിനി ജലവൈദ്യുതി പദ്ധതി

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ബാരാപോൾ പദ്ധതിക്ക് പിന്നാലെ മറ്റൊരു ജലവൈദ്യുതി പദ്ധതിക്കുകൂടി അനുമതി നൽകിയത് മലയോര ജനതക്ക് ഇരട്ടി മധുരമായി. പഞ്ചായത്തിലെ ഏഴാംകടവിൽ 350 കിലോവാട്ട് ചെറുകിട ജലവൈദ്യുതി പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. നിബന്ധനകൾക്ക് വിധേയമായി സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനിക്കാണ് വൈദ്യുതി ഉൽപാദിപ്പിക്കാൻ അനുമതി. കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിൽ ബാരാപോളിൽ 18 മെഗാവാട്ടിന്റെ ജലവൈദ്യുതി പദ്ധതി ആറുവർഷം മുമ്പാണ് പ്രവർത്തനക്ഷമമായത്. എൻജിനീയറിങ് ബിരുദധാരികളായ മൂന്ന് യുവ സംരംഭകരാണ് ഏഴാം കടവിൽ 350 കിലോവാട്ടിന്റെ സുക്ഷ്മ ജലവൈദ്യുതി പദ്ധതി നടപ്പാക്കുന്നത്.
കർണാടകത്തിന്റെയും കേരളത്തിന്റെയും മലനിരകളിൽനിന്ന് ഉത്ഭവിച്ച് കുണ്ടൂർ പുഴ വഴി ബാരാപോൾ പുഴയിലെത്തി വളപട്ടണം പുഴയിലേക്ക് ഒഴുകുന്ന വെള്ളം പ്രയോജനപ്പെടുത്തി നടപ്പാക്കുന്ന പദ്ധതിക്ക് പാരിസ്ഥിതിക ആഘാതമില്ലെന്ന് അധികൃതർ പറയുന്നു. ബാരപോൾ മാതൃകയിൽ, അണക്കെട്ടുകൾ ഒന്നും ഇല്ലാതെ മലനിരകളിൽനിന്ന് ഒഴുകിവരുന്ന വെള്ളത്തെ ചെറിയ ചാലുകൾ വഴി പവർഹൗസിൽ എത്തിച്ച് ജനറേറ്റർ പ്രവർത്തിപ്പിച്ച ശേഷം വീണ്ടും പുഴയിലേക്ക് തന്നെ ഒഴുക്കിവിടുന്ന രീതിയാണ് ഇവിടെ നടപ്പാക്കുന്നത്.
മൂന്നുകോടിയോളം രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ഒരേക്കറിൽ താഴെ സ്ഥലം മാത്രമാണ് ഉപയോഗപ്പെടുത്തുന്നത്. ഒരു വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡ് സംരംഭകരായ വിജേഷ് സാം സനൂപും രോഗിത് ഗോവിന്ദനും ജിത്തു ജോർജും പറഞ്ഞു. സർക്കാറിന്റെ 2012ലെ ചെറുകിട ജലവൈദ്യുതി പദ്ധതി നയത്തിന്റെ ചുവടുപടിച്ച് രണ്ടുവർഷം മുമ്പാണ് ഇവർ ചെറുകിട വൈദ്യുതി ഉൽപാദന പദ്ധതിക്കായി സർക്കാറിലേക്ക് സ്വയംതൊഴിൽ സംരംഭം എന്ന നിലയിൽ അപേക്ഷ നൽകിയത്.
പദ്ധതി റിപ്പോർട്ടും രൂപരേഖയും ഇതോടൊപ്പം സമർപ്പിച്ചിരുന്നു. എനർജി മാനേജ്മെൻറ് സെൻറർ, കെ.എസ്.ഇ.ബി, ജലസേചന വകുപ്പ് എന്നിവയുടെ ചീഫ് എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ടും സാധ്യതയും പരിശോധിച്ചാണ് കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ സൂയിസൊ എനർജി പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകാൻ തീരുമാനിച്ചത്. ഇടുക്കിയിൽ നാലു മെഗാവാട്ടിന്റെയും 100 കിലോവാട്ടിന്റെയും ചെറുകിട പദ്ധതിക്ക് നേരത്തേ സർക്കാർ അനുമതി നൽകിയിരുന്നു.
ഇവയുടെ നിർമാണം നടന്നു വരുകയാണ്. ഇപ്പോൾ അനുമതി ലഭിച്ച ഏഴാം കടവിലെ പദ്ധതിയും യാഥാർഥ്യമായാൽ സംസ്ഥാനത്ത് ഇത്തരത്തിൽ നിരവധി പദ്ധതികൾക്കുള്ള സാധ്യതയാണ് തെളിയുന്നത്. സ്വകാര്യ സംരംഭകർ ഉൽപാദിപ്പിക്കുന്ന വൈദ്യുതി റെഗുലേറ്ററി ബോർഡിന്റെ അനുമതിയോടെ കെ.എസ്.ഇ.ബി തന്നെ യൂനിറ്റിന് നിശ്ചിത വില കണക്കാക്കി വാങ്ങുന്നതിനുള്ള സാധ്യതയും തെളിയുകയാണ്.
Breaking News
എക്സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്സാലോജിക് സി.എം.ആര്.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്നാടന് എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്, വീണാ വിജയന് എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്വെയര് സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login