Connect with us

Breaking News

ഗുണ്ടാ പ്രവർത്തനങ്ങൾ തടയാൻ സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ്; നടപടികളുമായി ഡി.ജി.പി

Published

on

Share our post

തിരുവനന്തപുരം : സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങളും ഗുണ്ടാ പ്രവർത്തനങ്ങളും തടയുന്നതിന് ഓരോ ജില്ലയിലും ഡി.വൈ.എസ്.പി. യുടെ നേതൃത്വത്തിൽ സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇത്തരം സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് ഇവ നിയന്ത്രിക്കുന്നതിന് പ്രത്യേക സംവിധാനം രൂപീകരിക്കാൻ ഡി.ജി.പി അനിൽ കാന്ത് നിർദേശം നൽകിയത്. ജില്ലാതലത്തിൽ നർകോട്ടിക് സെൽ ഡി.വൈ.എസ്.പി.യുടെ നേതൃത്വത്തിൽ രണ്ട് സബ് ഇൻസ്പെക്ടർമാരും കുറഞ്ഞത് 10 പൊലീസ് ഉദ്യോഗസ്ഥരും അടങ്ങുന്നതായിരിക്കും സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ്.

ജില്ലാ പൊലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുള്ള ഈ സംഘം ഗുണ്ടകളെയും സാമൂഹിക വിരുദ്ധരെയും ലഹരിമരുന്ന്, സ്വർണം, ഹവാല എന്നിവ കടത്തുന്നവരെയും കണ്ടെത്താൻ നടപടി സ്വീകരിക്കും. ക്രിമിനലുകളുടെ വരുമാന സ്രോതസ്സും സമ്പത്തും അന്വേഷിക്കും. ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്ന ക്രിമിനലുകളുടെ ജാമ്യം റദ്ദാക്കാൻ നടപടിയെടുക്കും. ജില്ലാ പൊലീസ് മേധാവിമാർ എല്ലാ ആഴ്ചയിലും, റേഞ്ച് ഡി.ഐ.ജി.മാർ രണ്ടാഴ്ച കൂടുമ്പോഴും സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തും.

ഓരോ സ്റ്റേഷനിലും ആന്റി ഓർഗനൈസ്ഡ് ക്രൈം സെൽ

സംസ്ഥാനത്തെ ഓരോ പൊലീസ് സ്റ്റേഷനും കേന്ദ്രീകരിച്ച് ആന്റി ഓർഗനൈസ്ഡ് ക്രൈം സെല്ലുകൾക്ക് രൂപം നൽകും. കുറഞ്ഞത് ഒരു എസ്ഐ യും രണ്ട് പൊലീസ് ഉദ്യോഗസ്ഥരും ഈ സെല്ലിലുണ്ടാകും. സംഘടിത കുറ്റകൃത്യങ്ങ‍ൾ തടയാൻ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന സ്പെഷൽ ആക്‌ഷൻ ഗ്രൂപ്പ് നിർവഹിക്കുന്ന ചുമതലകൾ തന്നെയാകും പൊലീസ് സ്റ്റേഷൻ തലത്തിൽ ഈ സെല്ലും ചെയ്യുക. സെല്ലിന്റെ നിരീക്ഷണവും ചുമതലയും സ്റ്റേഷൻ ഹൗസ് ഓഫിസർക്കായിരിക്കും. 

നിയമ നടപടികൾക്കായി ‘ഓപ്പറേഷൻ കാവൽ’

ലഹരിമരുന്ന്, മണൽ, കള്ളക്കടത്ത്, സംഘം ചേർന്നുള്ള ആക്രമണം എന്നിവ തടയുന്നതിനും ഇവയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടെത്തി നിയമ നടപടികൾക്കും പ്രത്യേക പദ്ധതിക്കും പൊലീസ് രൂപം നൽകി. ‘ഓപ്പറേഷൻ കാവൽ’ എന്ന് പേരിട്ട പദ്ധതിയുടെ മാർഗനിർദേശങ്ങൾ ഡി.ജി.പി അനിൽ കാന്ത് പുറപ്പെടുവിച്ചു. അക്രമ സംഭവങ്ങളിൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളിൽ ഉൾപ്പെട്ടവരെയെല്ലാം ഇതിന്റെ ഭാഗമായി ഏതാനും ദിവസങ്ങൾക്കകം അറസ്റ്റ് ചെയ്യും.

വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ശേഷം ഒളിവിൽ കഴിയുന്നവരെ കണ്ടെത്താനായി ജില്ലാ പൊലീസ് മേധാവികൾ പ്രത്യേക സംഘത്തിന് രൂപം നൽകും.

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെ പട്ടിക തയാറാക്കി സ്പെഷൽ ബ്രാഞ്ച്  ഇവരെ കർശനമായി നിരീക്ഷിക്കും.

ജാമ്യത്തിലിറങ്ങിയവർ വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടോയെന്ന് പരിശോധിക്കും. ലംഘിച്ചെന്ന് കണ്ടെത്തിയാൽ ജാമ്യം റദ്ദാക്കി റിമാൻഡ് ചെയ്യാൻ നടപടി സ്വീകരിക്കും. ഇതിനായി സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തും.

∙ ക്രിമിനൽ കേസ് പ്രതികളുടെയും കുറ്റവാളികൾ എന്ന് സംശയിക്കുന്നവരുടെയും സങ്കേതങ്ങളിൽ പരിശോധന നടത്തും.

∙ നേരത്തേ അക്രമ സംഭവങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ ഡേറ്റ ബേസ് ജില്ലാ അടിസ്ഥാനത്തിൽ തയാറാക്കും. ആവശ്യമെങ്കിൽ കാപ്പ നിയമപ്രകാരം ഇവരെ അറസ്റ്റ് ചെയ്യും.

∙ സ്ഥിരം കുറ്റവാളികളുടെ മുഴുവൻ വിവരങ്ങളും ജില്ലാ പൊലീസ് മേധാവിമാർ തയാറാക്കും.

∙ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. നടപടികൾ ജില്ലാ പൊലീസ് മേധാവിമാർ മുഖേന സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി.മാർ എല്ലാ ദിവസവും രാവിലെ ഡി.ജി.പി.ക്ക് ലഭ്യമാക്കാനും നിർദേശമുണ്ട്.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

കണ്ണൂരിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മരിച്ചു

Published

on

Share our post

കണ്ണൂർ: കണ്ണോത്തുംചാലിൽ ലോറി ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. കാപ്പാട് പെരിങ്ങളായി തീർത്ഥത്തിൽ എം. ദാമോദരൻ്റെ മകൻ പ്രദീപ് ദാമോദരൻ (66) ആണ് മരിച്ചത്. ഓട്ടോ ഡ്രൈവറാണ് പ്രദീപ്. കെ.എസ്.ആർ.ടി.സി കണ്ണൂർ ഡിപ്പോയിലെ റിട്ട. മെക്കാനിക്കൽ ചാർജ് മാനാണ്. ഇന്ന് വൈകിട്ടായിരുന്നു അപകടം. ഉടൻ ചാലയിലെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Share our post
Continue Reading

Breaking News

തലശ്ശേരിയിൽ വാടക വീട്ടിൽ വീട്ടമ്മ മരിച്ച നിലയിൽ

Published

on

Share our post

തലശ്ശേരി: കുട്ടിമാക്കൂലിൽ വാടക വീട്ടിൽ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി സ്വദേശിനി പി. ഷീനയാണ് മരിച്ചത്.ഭർത്താവ് ചിറമ്മൽ വീട്ടിൽ കെ. ഉമേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.


Share our post
Continue Reading

Breaking News

ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

Published

on

Share our post

കൊച്ചി: ലഹരി ഉപയോ​ഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ്. ആക്ടിലെ സെക്ഷന്‍ 27, 29 പ്രകാരമാണ് നടനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ആറ് മാസം മുതൽ ഒരുവർഷംവരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റമാണ് ഷൈനിനെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്. നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചേക്കും.ഷൈനിന്റെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി. ഡാന്‍സാഫ് സംഘം അന്വേഷിച്ചെത്തിയ ഇടനിലക്കാരന്‍ സജീറിനെ അറിയാമെന്നാണ് ഷൈൻ മൊഴി നൽകിയത്. നടന്റെ ഗൂഗിള്‍ പേ രേഖകളും വാട്‌സാപ്പ് ചാറ്റും പോലീസ് പരിശോധിച്ചിട്ടുണ്ട്. ഫോൺ രേഖകൾ പരിശോധിച്ചതും നിർണായകമായി. ലഹരി ഇടപാടുകാരനെ ഫോണ്‍ വിളിച്ചത് എന്തിനെന്ന് വിശദീകരിക്കാന്‍ ഷൈനിനായില്ലെന്നും പോലീസ് വ്യക്തമാക്കി.

എറണാകുളം ജില്ലാ ആശുപത്രിയില്‍ എത്തിച്ച് ഷൈനിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. രക്തം, മുടി, നഖം എന്നിവ പരിശോധിക്കും. ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നാല് ദിവസം വരെ സാമ്പിളില്‍നിന്ന് മനസ്സിലാക്കാമെന്നാണ് പോലീസ് പറയുന്നത്.

മൂന്ന് മണിക്കൂർ നേരത്തെ ചോദ്യംചെയ്യലിനൊടുവിലാണ് നടനെതിരേ കേസെടുക്കാൻ പോലീസ് തീരുമാനിച്ചത്. സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് ഓടിക്കളഞ്ഞത് പേടിച്ചിട്ടാണെന്നായിരുന്നു ഷൈൻ നൽകിയ മൊഴി. തന്നെ അപായപ്പെടുത്താന്‍ വരുന്നവരാണെന്ന് സംശയിച്ചുവെന്നും നടൻ പറഞ്ഞു.

ശനിയാഴ്ച രാവിലെ പത്തോടെയാണ് ചോദ്യംചെയ്യലിനായി ഷൈൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെത്തിയത്. രാവിലെ സ്റ്റേഷനിലെത്തിയ ഷൈൻ മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു സ്റ്റേഷനിലേക്ക് കയറിയത്. 32 ചോദ്യങ്ങള്‍ അടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയതായി നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.സിറ്റി പോലീസ് ഡാൻസാഫ് സംഘം പരിശോധനയ്ക്കെത്തിയതറിഞ്ഞ് നടൻ ഷൈൻ ടോം ചാക്കോ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിന്റെ മൂന്നാം നിലയിൽനിന്ന് അതിസാഹസികമായി ചാടി കടന്നുകളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നത് വലിയ വിവാദമായിരുന്നു. കൊച്ചി നോർത്ത് പാലത്തിനു സമീപത്തുള്ള ഹോട്ടലിൽ താമസിച്ചിരുന്ന മുറിയുടെ ജനൽ വഴി താഴത്തെ നിലയുടെ പുറത്തേക്കുള്ള ഷീറ്റിലേക്കും അവിടെ നിന്ന് ഒന്നാം നിലയിൽ കാർപോർച്ചിന് മുകളിലുള്ള സ്വിമ്മിങ് പൂളിലേക്കും ഷൈൻ ചാടുകയായിരുന്നു. ഇവിടെ നിന്നു കയറി സ്റ്റെയർകെയ്സ് വഴി ഹോട്ടൽ ലോബിയിലെത്തി പുറത്തേക്ക് രക്ഷപ്പെട്ടു. തലയിൽ തൊപ്പി വെച്ചായിരുന്നു പുറത്തേക്ക് ഓടിയത്.


Share our post
Continue Reading

Trending

error: Content is protected !!