Connect with us

Breaking News

പരിസ്ഥിതിലോല മേഖലാവിജ്ഞാപനം : കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽ കൂടുതൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെട്ടതായി സൂചന

Published

on

Share our post

കേളകം: പരിസ്ഥിതിലോലമേഖലകളെ സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനം ഇറങ്ങാനിരിക്കേ വനാതിർത്തി വില്ലേജുകളിലെ ജനങ്ങൾക്ക് ആശങ്ക. നിലവിൽ പരിസ്ഥിതിലോല (ഇ.എസ്.എ.) മേഖലയാക്കാൻ സംസ്ഥാനം ശുപാർശ ചെയ്ത 92 വില്ലേജുകളിൽ 2014-ലെ കരടുവിജ്ഞാപനത്തേക്കാൾ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കാരണം. 

9993 ചതുരശ്ര കിലോമീറ്റർ സ്ഥലം 92 വില്ലേജുകളിലായി പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 8656 ചതുരശ്ര കി.മീറ്റർ കോർ ഇ.എസ്.എ.യും 1333 സ്ക്വയർ കി.മി. നോൺ കോർ ഇ.എസ്.എ.യും ആക്കണമെന്നാണ് ആവശ്യം. നേരത്തേ ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ട് പ്രകാരം 123 വില്ലേജുകളിലായി 9993 ചതുരശ്ര കി.മീറ്റർ ഉണ്ടായിരുന്ന ഇ.എസ്.എ. 31 വില്ലേജുകൾ പൂർണമായി ഒഴിവാക്കിയശേഷവും 9993 ചതുരശ്ര കി.മീ. തന്നെയായി നിലനിർത്തിയിരിക്കുകയാണ്. അതിനർഥം, ബാക്കിയുള്ള 92 വില്ലേജുകളിൽ ഇ.എസ്.എ. കൂട്ടിയിട്ടുണ്ടെന്നാണ്. അങ്ങനെ കൂടിയ സ്ഥലങ്ങൾ ഭൂരിഭാഗവും കൃഷിയിടങ്ങളാണ്. എന്നാൽ, അത്തരം സ്ഥലങ്ങളെ നോൺകോർ ഇസ്.എസ്.എ. ആയാണ് ശുപാർശയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം നേരത്തേയുള്ളതിൽനിന്ന് വ്യത്യസ്തമായി കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ കൂടുതൽ സ്ഥലം ഇ.എസ്.എ.യിൽ ഉൾപ്പെടാൻ സാധ്യതയേറെയാണ്.

2018-ലാണ് കേരള സർക്കാർ ഇ.എസ്.എ. 92 വില്ലേജുകളിലായി ചുരുക്കി (8656 ചതുരശ്ര കി.മീ.) കേന്ദ്രത്തിന്‌ ശുപാർശ നൽകിയത്. 31 വില്ലേജുകളെ പൂർണമായും ഒഴിവാക്കിയ ശുപാർശയാണ് നൽകിയതെങ്കിലും ബാക്കിയുള്ള 92 വില്ലേജുകളിൽ ജനവാസമേഖലയിൽ കൂടുതൽ ജിയോ കോർഡിനേറ്റുകൾ ഉൾപ്പെടുത്തി. പുതുതായി 150 ജിയോ കോർഡിനേറ്റ്സ് കൂടി ഉൾപ്പെടുത്തി. അന്തിമവിജ്ഞാപനം ഇറക്കുന്നതിന് മുൻപ് ജിയോ കോർഡിനേറ്റുകൾ ഗ്രൗണ്ടിൽ മാർക്ക് ചെയ്തു ബോധ്യപ്പെടുത്തണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!