Connect with us

Breaking News

പരിസ്ഥിതിലോല മേഖലാവിജ്ഞാപനം : കണിച്ചാർ, കേളകം, കൊട്ടിയൂർ എന്നിവിടങ്ങളിൽ കൂടുതൽ ജനവാസകേന്ദ്രങ്ങൾ ഉൾപ്പെട്ടതായി സൂചന

Published

on

Share our post

കേളകം: പരിസ്ഥിതിലോലമേഖലകളെ സംബന്ധിച്ച കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അന്തിമവിജ്ഞാപനം ഇറങ്ങാനിരിക്കേ വനാതിർത്തി വില്ലേജുകളിലെ ജനങ്ങൾക്ക് ആശങ്ക. നിലവിൽ പരിസ്ഥിതിലോല (ഇ.എസ്.എ.) മേഖലയാക്കാൻ സംസ്ഥാനം ശുപാർശ ചെയ്ത 92 വില്ലേജുകളിൽ 2014-ലെ കരടുവിജ്ഞാപനത്തേക്കാൾ കൂടുതൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിയതാണ് ജനങ്ങളുടെ ആശങ്കയ്ക്ക് കാരണം. 

9993 ചതുരശ്ര കിലോമീറ്റർ സ്ഥലം 92 വില്ലേജുകളിലായി പരിസ്ഥിതിലോലമായി പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടിരിക്കുന്നത്. ഇതിൽ 8656 ചതുരശ്ര കി.മീറ്റർ കോർ ഇ.എസ്.എ.യും 1333 സ്ക്വയർ കി.മി. നോൺ കോർ ഇ.എസ്.എ.യും ആക്കണമെന്നാണ് ആവശ്യം. നേരത്തേ ഉമ്മൻ വി.ഉമ്മൻ റിപ്പോർട്ട് പ്രകാരം 123 വില്ലേജുകളിലായി 9993 ചതുരശ്ര കി.മീറ്റർ ഉണ്ടായിരുന്ന ഇ.എസ്.എ. 31 വില്ലേജുകൾ പൂർണമായി ഒഴിവാക്കിയശേഷവും 9993 ചതുരശ്ര കി.മീ. തന്നെയായി നിലനിർത്തിയിരിക്കുകയാണ്. അതിനർഥം, ബാക്കിയുള്ള 92 വില്ലേജുകളിൽ ഇ.എസ്.എ. കൂട്ടിയിട്ടുണ്ടെന്നാണ്. അങ്ങനെ കൂടിയ സ്ഥലങ്ങൾ ഭൂരിഭാഗവും കൃഷിയിടങ്ങളാണ്. എന്നാൽ, അത്തരം സ്ഥലങ്ങളെ നോൺകോർ ഇസ്.എസ്.എ. ആയാണ് ശുപാർശയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുപ്രകാരം നേരത്തേയുള്ളതിൽനിന്ന് വ്യത്യസ്തമായി കണിച്ചാർ, കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിൽ കൂടുതൽ സ്ഥലം ഇ.എസ്.എ.യിൽ ഉൾപ്പെടാൻ സാധ്യതയേറെയാണ്.

2018-ലാണ് കേരള സർക്കാർ ഇ.എസ്.എ. 92 വില്ലേജുകളിലായി ചുരുക്കി (8656 ചതുരശ്ര കി.മീ.) കേന്ദ്രത്തിന്‌ ശുപാർശ നൽകിയത്. 31 വില്ലേജുകളെ പൂർണമായും ഒഴിവാക്കിയ ശുപാർശയാണ് നൽകിയതെങ്കിലും ബാക്കിയുള്ള 92 വില്ലേജുകളിൽ ജനവാസമേഖലയിൽ കൂടുതൽ ജിയോ കോർഡിനേറ്റുകൾ ഉൾപ്പെടുത്തി. പുതുതായി 150 ജിയോ കോർഡിനേറ്റ്സ് കൂടി ഉൾപ്പെടുത്തി. അന്തിമവിജ്ഞാപനം ഇറക്കുന്നതിന് മുൻപ് ജിയോ കോർഡിനേറ്റുകൾ ഗ്രൗണ്ടിൽ മാർക്ക് ചെയ്തു ബോധ്യപ്പെടുത്തണമെന്നാണ്‌ ജനങ്ങളുടെ ആവശ്യം.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!