Connect with us

Breaking News

കൈക്കൂലി: അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെത്തി

Published

on

Share our post

കോട്ടയം : ടയർ ഫാക്‌ട‌റി ഉടമയിൽ നിന്ന്‌ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ്‌ (പി.സി.ബി) ഉദ്യോഗസ്ഥൻ പിടിയിൽ. പി.സി.ബി ജില്ലാ ഓഫീസർ എ.എൻ. ഹാരിസാണ്‌ അറസ്‌റ്റിലായത്‌. പ്രവിത്താനം പി.ജെ. ടയേഴ്‌സ്‌ ഉടമ ജോബിൻ സെബാസ്‌റ്റ്യനോട്‌ കൈക്കൂലിയുമായി ബുധൻ പകൽ 11ന്‌ ഓഫീസിലെത്താൻ ഹാരിസ്‌ ആവശ്യപ്പെടുകയായിരുന്നു. ഉടമ അറിയിച്ചതിനെ തുടർന്ന്‌ സ്ഥലത്തെത്തിയ വിജിലൻസ്‌ സംഘം ഹാരിസിനെ പിടികൂടി. ഇദ്ദേഹത്തെ വ്യാഴാഴ്‌ച തിരുവനന്തപുരം വിജിലൻസ്‌ കോടതിയിൽ ഹാജരാക്കും.

ഇയാളുടെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെത്തിയത്. ബാങ്കിൽ 18 ലക്ഷം രൂപയുടെ നിക്ഷേപവും വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും, പന്തളത്ത് 33 സെന്റ്‌ സ്ഥലവുമുണ്ട്‌.

പ്രവിത്താനത്ത്‌ ആറ്‌ വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ പി.ജെ. ടയേഴ്‌സ്‌. ഇവിടത്തെ ഫാക്ടറിയിൽ ശബ്ദം കൂടുതലാണെന്ന്‌ കാണിച്ച്‌ അയൽവാസി നിരന്തരം പരാതി നൽകാറുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ആറുമാസം മുമ്പ്‌ അന്നത്തെ മലനീകരണ നിയന്ത്രണ ബോർഡ്‌ ജില്ലാ ഓഫീസർ ജോസ്‌മോന്റെ നേതൃത്വത്തിൽ മൂന്നുദിവസം പരിശോധന നടത്തി. അനുവദനീയമായ അളവിൽ കൂടുതൽ ശബ്ദമില്ല എന്നായിരുന്നു കണ്ടെത്തൽ. പക്ഷേ ഉടമയ്‌ക്ക്‌ അനുകൂലമായി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ കൊടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിന്‌ ഒരുലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും ചെയ്‌തു. ഇത്‌ കൊടുക്കാൻ ഉടമ തയ്യാറായില്ല. പിന്നീട്‌ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തേക്ക്‌ സ്ഥലം മാറിപ്പോയി.

റിപ്പോർട്ട്‌ നൽകാത്തതിനെതുടർന്ന്‌ കോടതിയലക്ഷ്യം ആരോപിച്ച്‌ ഉടമ ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനത്തിൽ പരിശോധന നടത്താനും പ്രവർത്തനസമയം നിജപ്പെടുത്തി ലൈസൻസ്‌ നൽകാനും കോടതി നിർദേശിച്ചു. പുതിയ ഉദ്യോഗസ്ഥനായ ഹാരിസ്‌ ഇതിന്‌ 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നത്‌ ഫോണിൽ റെക്കൊഡ്‌ ചെയ്‌ത ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലൻസ്‌ ഏൽപിച്ച പണം ഉടമയിൽനിന്ന്‌ വാങ്ങി പുറത്തേക്ക്‌ പോകുന്നതിനിടെയാണ്‌ ഹാരിസിനെ പിടികൂടിയത്‌. മുൻ പി.സി.ബി ഉദ്യോഗസ്ഥൻ ജോസ്‌മോൻ കേസിൽ രണ്ടാം പ്രതിയാണ്‌. വിജിലൻസ്‌ എ.സി.പി. വി.ജി. വിനോദ്‌കുമാറിന്റെ നിർദേശപ്രകാരം ഡി.വൈ.എസ്‌.പി.മാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്‌.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

പത്ത് കോടി വിലമതിക്കുന്ന തിമിംഗല ഛർദിൽ വിൽപന: മലയാളികൾ ഉൾപ്പെടെ പത്തംഗ സംഘം അറസ്റ്റിൽ

Published

on

Share our post

വീരാജ്‌പേട്ട (കർണാടക): തിമിംഗല ഛർദിൽ (ആംമ്പർഗ്രിസ്) വിൽപനക്കെത്തിയ മലയാളികളടക്കമുള്ള പത്തംഗ സംഘത്തെ കുടക്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. 10 കോടി രൂപ വിലമതിക്കുന്ന 10.390 കിലോ തിമിംഗല ഛർദിലും നോട്ടെണ്ണുന്ന രണ്ട്‌ മെഷീനുകളും പ്രതികൾ സഞ്ചരിച്ച രണ്ട്‌ കാറുകളും പൊലീസ്‌ കസ്റ്റഡിയിലെടുത്തു.തിരുവനന്തപുരം മണിക്കൻപ്ലാവ്‌ ഹൗസിലെ ഷംസുദ്ദീൻ (45), തിരുവനന്തപുരം ബീമാപള്ളിയിലെ എം. നവാസ്‌ (54), പെരളശ്ശേരി വടക്കുമ്പാട്ടെ വി.കെ. ലതീഷ്‌ (53), മണക്കായി ലിസനാലയത്തിലെ വി. റിജേഷ്‌ (40), വേങ്ങാട്‌ കച്ചിപ്പുറത്ത്‌ ഹൗസിൽ ടി. പ്രശാന്ത്‌ (52), കർണാടക ഭദ്രാവതിയിലെ രാഘവേന്ദ്ര (48), കാസർകോട്‌ കാട്ടിപ്പൊയിലിലെ ചൂരക്കാട്ട്‌ ഹൗസിൽ ബാലചന്ദ്ര നായിക്‌ (55), തിരുവമ്പാടി പുല്ലൻപാറയിലെ സാജു തോമസ്‌ (58), പെരളശ്ശേരി ജ്യോത്സ്ന നിവാസിലെ കെ.കെ. ജോബിഷ്‌ (33), പെരളശ്ശേരി തിരുവാതിര നിവാസിലെ എം. ജിജേഷ്‌ (40) എന്നിവരെയാണ്‌ വീരാജ്‌പേട്ട ഡിവൈ.എസ്‌.പി പി. അനൂപ്‌ മാദപ്പയുടെ നേതൃത്വത്തിലുള്ള പൊലീസ്‌ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്‌.തിമിംഗല ഛർദിൽ വിൽപനക്കായി കുടകിൽ എത്തിയെന്ന രഹസ്യ വിവരത്തെ തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ വീരാജ്‌പേട്ട ഹെഗ്ഗള ജങ്ഷനിൽ നടത്തിയ പരിശോധനയിൽ പ്രതികളെ പൊലീസ്‌ പിടികൂടിയത്‌. കുടക്‌ എസ്‌.പി കെ. രാമരാജന്റെ നിർദേശപ്രകാരമാണ്‌ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്‌.


Share our post
Continue Reading

Breaking News

ആംബുലൻസിൽ കോവിഡ് രോഗിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം

Published

on

Share our post

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയിലായിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് വച്ച് യുവതി പീഡനത്തിന് ഇരയാവുകയായിരുന്നു. കായംകുളം സ്വദേശിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷിച്ചത്. ജീവപര്യന്തം തടവുശിക്ഷയ്ക്ക് പുറമേ 1,08000 രൂപ പിഴയും അടയ്ക്കണം. ആറു വകുപ്പുകളിലാണ് ശിക്ഷ. തട്ടിക്കൊണ്ടുപോകലും ബലാത്സംഗവും അടക്കമുള്ള കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു. 2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആയിരുന്നു സംഭവം. ആറന്മുളയില്‍ വച്ചാണ് യുവതി പീഡനത്തിനിരയായത്. ആറന്മുളയില്‍ വിജനമായ സ്ഥലത്ത് അര്‍ധരാത്രിയാണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണ് ഇത്.


Share our post
Continue Reading

Breaking News

അഴീക്കോട് മീൻ കുന്നിൽ അമ്മയും രണ്ട് മക്കളും മരിച്ച നിലയിൽ

Published

on

Share our post

കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും രണ്ട് മക്കളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് മഠത്തിൽ ഹൗസിൽ ഭാമ, മക്കളായ ശിവനന്ദ് (15), അശ്വന്ത് (10) എന്നിവരാണ് മരിച്ചത്. പുലർച്ചെ വീട്ടിൽ നിന്ന് കാണാതാവുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. വളപട്ടണം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.  


Share our post
Continue Reading

Trending

error: Content is protected !!