Connect with us

Breaking News

കൈക്കൂലി: അറസ്റ്റിലായ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ്റെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ കണ്ടെത്തി

Published

on

Share our post

കോട്ടയം : ടയർ ഫാക്‌ട‌റി ഉടമയിൽ നിന്ന്‌ 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ മലിനീകരണ നിയന്ത്രണ ബോർഡ്‌ (പി.സി.ബി) ഉദ്യോഗസ്ഥൻ പിടിയിൽ. പി.സി.ബി ജില്ലാ ഓഫീസർ എ.എൻ. ഹാരിസാണ്‌ അറസ്‌റ്റിലായത്‌. പ്രവിത്താനം പി.ജെ. ടയേഴ്‌സ്‌ ഉടമ ജോബിൻ സെബാസ്‌റ്റ്യനോട്‌ കൈക്കൂലിയുമായി ബുധൻ പകൽ 11ന്‌ ഓഫീസിലെത്താൻ ഹാരിസ്‌ ആവശ്യപ്പെടുകയായിരുന്നു. ഉടമ അറിയിച്ചതിനെ തുടർന്ന്‌ സ്ഥലത്തെത്തിയ വിജിലൻസ്‌ സംഘം ഹാരിസിനെ പിടികൂടി. ഇദ്ദേഹത്തെ വ്യാഴാഴ്‌ച തിരുവനന്തപുരം വിജിലൻസ്‌ കോടതിയിൽ ഹാജരാക്കും.

ഇയാളുടെ ഫ്ലാറ്റിൽ നിന്ന് 16 ലക്ഷം രൂപ വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിൽ നിന്നാണ് തുക കണ്ടെത്തിയത്. ബാങ്കിൽ 18 ലക്ഷം രൂപയുടെ നിക്ഷേപവും വിജിലൻസ് കണ്ടെത്തി. ആലുവയിലെ ഫ്ലാറ്റിന് 80 ലക്ഷം രൂപ വിലമതിക്കുന്നതാണ്. ഫ്ലാറ്റിന് പുറമേ തിരുവനന്തപുരത്ത് 2000 സ്ക്വയർ ഫീറ്റ് വീടും, പന്തളത്ത് 33 സെന്റ്‌ സ്ഥലവുമുണ്ട്‌.

പ്രവിത്താനത്ത്‌ ആറ്‌ വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ്‌ പി.ജെ. ടയേഴ്‌സ്‌. ഇവിടത്തെ ഫാക്ടറിയിൽ ശബ്ദം കൂടുതലാണെന്ന്‌ കാണിച്ച്‌ അയൽവാസി നിരന്തരം പരാതി നൽകാറുണ്ടായിരുന്നു. ഹൈക്കോടതിയുടെ നിർദേശപ്രകാരം ആറുമാസം മുമ്പ്‌ അന്നത്തെ മലനീകരണ നിയന്ത്രണ ബോർഡ്‌ ജില്ലാ ഓഫീസർ ജോസ്‌മോന്റെ നേതൃത്വത്തിൽ മൂന്നുദിവസം പരിശോധന നടത്തി. അനുവദനീയമായ അളവിൽ കൂടുതൽ ശബ്ദമില്ല എന്നായിരുന്നു കണ്ടെത്തൽ. പക്ഷേ ഉടമയ്‌ക്ക്‌ അനുകൂലമായി ഹൈക്കോടതിയിൽ റിപ്പോർട്ട്‌ കൊടുക്കാൻ ഉദ്യോഗസ്ഥൻ തയ്യാറായില്ല. ഇതിന്‌ ഒരുലക്ഷം രൂപ കൈക്കൂലി ചോദിക്കുകയും ചെയ്‌തു. ഇത്‌ കൊടുക്കാൻ ഉടമ തയ്യാറായില്ല. പിന്നീട്‌ ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തേക്ക്‌ സ്ഥലം മാറിപ്പോയി.

റിപ്പോർട്ട്‌ നൽകാത്തതിനെതുടർന്ന്‌ കോടതിയലക്ഷ്യം ആരോപിച്ച്‌ ഉടമ ഹൈക്കോടതിയെ സമീപിച്ചു. സ്ഥാപനത്തിൽ പരിശോധന നടത്താനും പ്രവർത്തനസമയം നിജപ്പെടുത്തി ലൈസൻസ്‌ നൽകാനും കോടതി നിർദേശിച്ചു. പുതിയ ഉദ്യോഗസ്ഥനായ ഹാരിസ്‌ ഇതിന്‌ 25,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിക്കുന്നത്‌ ഫോണിൽ റെക്കൊഡ്‌ ചെയ്‌ത ഉടമ വിജിലൻസിനെ സമീപിച്ചു. വിജിലൻസ്‌ ഏൽപിച്ച പണം ഉടമയിൽനിന്ന്‌ വാങ്ങി പുറത്തേക്ക്‌ പോകുന്നതിനിടെയാണ്‌ ഹാരിസിനെ പിടികൂടിയത്‌. മുൻ പി.സി.ബി ഉദ്യോഗസ്ഥൻ ജോസ്‌മോൻ കേസിൽ രണ്ടാം പ്രതിയാണ്‌. വിജിലൻസ്‌ എ.സി.പി. വി.ജി. വിനോദ്‌കുമാറിന്റെ നിർദേശപ്രകാരം ഡി.വൈ.എസ്‌.പി.മാരായ കെ.എ. വിദ്യാധരൻ, എ.കെ. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്‌.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി എ.വി. റസല്‍ അന്തരിച്ചു

Published

on

Share our post

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എന്‍. വാസവന്‍ നിയമസഭാംഗമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റി അംഗവും, ഒട്ടേറെ യുവജന സമരങ്ങളും പോരാട്ടങ്ങളും നയിച്ചാണ് റസല്‍ സിപിഎം അമരത്തേക്കെത്തിയത്. ചേര്‍ത്തല എസ്എന്‍ കോളജിലെ പഠനശേഷം യുവജന രംഗത്തെത്തി.എണ്‍പതുകളിലെ തീക്ഷ്ണമായ യുവജന സമരങ്ങളുടെ നായകനായി പൊതുരംഗത്ത് ശ്രദ്ധേയനായി. ചങ്ങനാശ്ശേരിയില്‍ ബ്ലോക്ക് സെക്രട്ടറിയായി നേതൃരംഗത്തെത്തി. 1981ല്‍ പാര്‍ട്ടി അംഗമായി. 12 വര്‍ഷം ചങ്ങനാശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു.ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.


Share our post
Continue Reading

Breaking News

മൂന്നാറിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു

Published

on

Share our post

ഇടുക്കി : മൂന്നാറിൽ ബസ്‌ മറിഞ്ഞ്‌ രണ്ട്‌ വിദ്യാർഥികൾ മരിച്ചു. മാട്ടുപ്പെട്ടി എക്കോപോയിന്റിലാണ്‌ വിനോദ സഞ്ചാരികളുടെ ബസ്‌ മറിഞ്ഞത്‌. നാഗർകോവിൽ സ്‌കോട്ട് ക്രിസ്ത്യൻ കോളേജിലെ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന 37 അംഗ സംഘമാണ്‌ ബസിൽ ഉണ്ടായിരുന്നത്‌. അമിതവേഗതയാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. പരിക്കേറ്റവരെ മൂന്നാർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Breaking News

ജീവിത നൈരാശ്യം ; കുടകിൽ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു

Published

on

Share our post

വീരാജ്പേട്ട: ജീവിത നൈരാശ്യം മൂലം കുടകിൽ അവിവാഹിതനായ നാല്പതുകാരൻ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു. വീരാജ്പേട്ട കെ. ബോയിക്കേരിയിൽ മടിക്കേരി താലൂക്കിലെ ചെറിയ പുലിക്കോട്ട് ഗ്രാമത്തിലെ താമസക്കാരനായ പരേതനായ ബൊളേരിര പൊന്നപ്പയുടെയും ദമയന്തിയുടെയും മൂന്നാമത്തെ മകൻ സതീഷ് എന്ന അനിൽകുമാറാണ് ഞായറാഴ്ച രാത്രി ആത്മഹത്യ ചെയ്തത്.16 ന് രാത്രി 9.30 തോടെ സതീഷ് അത്താഴം കഴിക്കാനായി കൈകാലുകൾ കഴുകിവന്ന ശേഷം ജ്യേഷ്ഠനും അമ്മയും നോക്കി നിൽക്കേ തന്റെ മുറിയിൽക്കയറി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് സ്വയം തലയിലേക്ക് വെടി ഉതിർക്കുകയായിരുന്നു. വെടിയേറ്റ് തലയുടെ ഒരു ഭാഗം ചിതറിപ്പോയ സതീഷ് തൽക്ഷണം മരിച്ചു. ജ്യേഷ്ഠൻ ബെല്യപ്പയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിരാജ്പേട്ട റൂറൽ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് കേസെടുത്തു. റൂറൽ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എൻ.ജെ. ലതയും ഫോറൻസിക് വിഭാഗം ജീവനക്കാരും സ്ഥലത്തെത്തി അന്വേഷണം നടത്തി തുടർ നിയമനടപടികൾ സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!