Breaking News
നിർധനർക്ക് വീടുവെച്ച് നൽകാൻ സൈക്കിളിൽ യുവാക്കളുടെ ഭാരതപര്യടനം

കേളകം : ‘നമ്മുടെ രണ്ട് പിള്ളേർ സൈക്കിളിൽ കറങ്ങി ഒരുരൂപ മേടിച്ച് വീടുവെച്ചുനൽകാനുള്ള പെരുപാടീം ആയിട്ട് എറങ്ങിയേക്കുവാണ്. എല്ലാരും സപ്പോർട്ട് ചെയ്യണം’ കേളകത്തെ വ്യാപാരിയുടെ ഫെയ്‌സ്‌ബുക്ക് ലൈവിന്റെ തുടക്കമിങ്ങനെ. അഞ്ചുപേർക്ക് വീടുവെച്ച് നൽകുന്നതിനുള്ള തുക കണ്ടെത്തുക എന്ന വലിയ ലക്ഷ്യവുമായി സൈക്കിളും ചവിട്ടി ഭാരതപര്യടനത്തിന് ഇറങ്ങിയ വയനാട്ടിലെ രണ്ട് യുവാക്കൾ കേളകത്തെത്തിയപ്പോൾ ജനങ്ങളുടെ പ്രതികരണം അവരെ അമ്പരപ്പിച്ചു.
‘കൊട്ടിയൂരിൽ കുറച്ചുപേർ ഞങ്ങൾക്കുവേണ്ടി വാഹനങ്ങൾ തടഞ്ഞുനിർത്തി പണം സ്വരൂപിച്ചുനൽകി. അവരുടെ സ്നേഹം കണ്ണുനിറച്ചു.’ അമ്പലവയൽ സ്വദേശികളായ ടി.ആർ. റെനീഷും കെ.ജി. നിജിനും നാടും നഗരവും കയറിയിറങ്ങി ഒരുരൂപ വീതം ശേഖരിച്ച് അർഹരായവർക്ക് വീടുണ്ടാക്കാനാണ് യാത്ര തിരിച്ചത്. ജനങ്ങളുടെ പിന്തുണ ഇവരുടെ യാത്രയ്ക്ക് ഇന്ധനമാവുന്നു. ഡിസംബർ 10-ന് സുൽത്താൻ ബത്തേരിയിൽനിന്ന് ആരംഭിച്ച യാത്രയ്ക്കായി ഒരുവർഷമാണ് ഇവർ മാറ്റിവെച്ചത്. ഈ സമയത്തിനുള്ളിൽ ആവശ്യമായ തുക സ്വരൂപിക്കാനായില്ലെങ്കിൽ ഈ യാത്ര വീടുകൾ ഉയരുന്നതുവരെ തുടരും.
‘വെറുതെ ജീവിച്ചാൽ പോരല്ലോ, ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ വെളിച്ചമാവണം’ – ഇങ്ങനെയൊരു തോന്നലാണ് യാത്രയുടെ കാരണമെന്ന് അധ്യാപകനായ റെനീഷും മൊബൈൽ ടെക്നീഷ്യനായ നിജിനും പറയുന്നു. ജോലിയിൽനിന്ന് അവധിയെടുത്താണ് ഇരുവരും സൈക്കിളുമെടുത്തിറങ്ങിയത്. ആദ്യഘട്ടത്തിൽ കേരളം മുഴുവൻ സഞ്ചരിക്കും. ഒരുരൂപ നിക്ഷേപിക്കൂ എന്നെഴുതിയ ഒരു പണക്കുടുക്ക ഇരുവരും അരയിൽ കെട്ടിയിട്ടുണ്ട്. കടകളിലും സ്ഥാപനങ്ങളിലും ചെല്ലുമ്പോൾ കൂടുതൽ തുകകൾ നൽകി ജനങ്ങൾ യാത്രയ്ക്ക് വലിയ പിന്തുണ നൽകുകയാണെന്ന് ഇരുവരും പറയുന്നു.
വീടുവെക്കാൻ സ്ഥലം വാങ്ങാനുള്ള അഡ്വാൻസ് തുക നൽകിയ ശേഷമാണ് ഇവർ യാത്ര തുടങ്ങിയത്. യാത്രാമധ്യേതന്നെ അനുബന്ധജോലികൾ തീർക്കാൻ സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയ്ക്കും രൂപം നൽകി. ഒട്ടേറെപ്പേരാണ് ഇവരുടെ യാത്രയുടെ ഉദ്ദേശ്യം മനസ്സിലാക്കി സഹായഹസ്തവുമായി എത്തുന്നത്.
സൈക്കിളുകളും ടെന്റും സ്ലീപിങ് ബാഗും പലരും നൽകി. വയനാട് ടൂറിസം ഓർഗനൈസേഷൻ, വയനാട് ജില്ലാ സൈക്ലിങ് അസോസിയേഷൻ എന്നിവയുടെ പിന്തുണയും ഇവർക്കുണ്ട്. ചൊവ്വാഴ്ച കേളകത്തെത്തിയ ഇവരുടെ യാത്ര വരുംദിവസങ്ങളിലും മലയോര ഗ്രാമങ്ങൾ കടന്നാണ് പോകുന്നത്. ദിവസം 20 കിലോമീറ്റർ വരെയാണ് സഞ്ചരിക്കുന്നത്. മിഷൻ വൺ റുപ്പീ എന്ന യുട്യൂബ് ചാനൽ വഴിയും ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം വഴിയും യാത്രാവിവരങ്ങൾ നൽകി ഇവർ യാത്ര തുടരുകയാണ്.
Breaking News
എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി


കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.
Breaking News
കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്


ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.
Breaking News
വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു


മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്
You must be logged in to post a comment Login