Connect with us

Breaking News

കൂട്ടുപുഴ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും

Published

on

Share our post

ഇരിട്ടി: കേരള – കർണ്ണാടക അതിർത്തിയായ കൂട്ടുപുഴയിൽ കെ.എസ്.ടി.പി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി കേരളം പണിയുന്ന പുതിയ പാലം പുതുവർഷ ദിനത്തിൽ ഗതാഗതത്തിന് തുറന്നു കൊടുക്കും. ഇരിട്ടി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിൽ സണ്ണി ജോസഫ് എം.എൽ.എ.യുടെ അധ്യക്ഷതയിൽ ജനപ്രതിനിധികളും വകുപ്പു പ്രതിനിധികളും ചേർന്ന് നടത്തിയ അവലോകന യോഗത്തിൽ ആണ് തീരുമാനം. നിരവധി പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടു പോയ പ്രവർത്തി ഏതാണ്ട് എല്ലാം പൂർത്തിയായിക്കഴിഞ്ഞു. ഇനി ശേഷിക്കുന്നത് പാലത്തിന്റെ ഉപരിതലത്തിലെയും ഇരു കരകളിലുമുള്ള റോഡുകളെ ബന്ധിപ്പിക്കുന്ന ഭാഗത്തുമുള്ള മെക്കാഡം ടാറിംഗുമാണ് . 18 ന് ഇത് പൂർത്തിയാക്കും. ശേഷിക്കുന്ന പെയിന്റിങ്ങും ഈ സമയമാകുമ്പോഴേക്കും തീർക്കും. ഇതോടെ 2022 ജനുവരി ഒന്നിന് തന്നെ പാലം ഗതാഗതത്തിനു തുറന്നു കൊടുക്കാനാണ് തീരുമാനം.

2018 സപ്തംബറിൽ പൂർത്തിയാക്കേണ്ട പാലത്തിന്റെ നിർമ്മാണം കർണ്ണാടകയുടെ എതിർപ്പ് മൂലം  നീണ്ടുപോവുകയായിരുന്നു. മൂന്ന് വർഷം മുടങ്ങികിടന്നതും പിന്നാലെ വന്ന കോവിഡും മൂലം നിർമ്മാണം വൻ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. 90 വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷുകാർ കുടക് ജില്ലയുമായി വ്യാപാര ആവശ്യങ്ങൾക്ക് വേണ്ടി നിർമ്മിച്ച വീതി കുറഞ്ഞ പഴയ പാലം അപകടഭീഷണിയിലാണ്. തൂണില്ലാതെ നിർമ്മിച്ച കോൺക്രീറ്റ് പാലം ഇത്രയും കാലം നിലനിന്നു എന്നതും അത്ഭുതമാണ്. ഇതുകൊണ്ടുതന്നെ ഇതിനെ പൈതൃകമായി സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ് . പാലത്തിന്റെ ഉപരിതലം തകരുകയും കൈവരികൾക്ക് ബലക്ഷയം വരികയും ചെയ്തിട്ടുണ്ട്. വർഷങ്ങളായി പെയിന്റിംങ്ങ് നടത്താഞ്ഞതിനാൽ കമ്പികൾ തുരുമ്പെടുത്ത നിലയിലാണ്. ചെറിയ അറ്റകുറ്റപണികൽ നടത്തിയാൽ ഇനിയും വർഷങ്ങളോളം അറ്റകുറ്റപ്പണികൾ നടത്താത്തത് മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്ന പക്ഷം ഇനിയും പതിറ്റാണ്ടുകൾ ഇതിനെ നിലനിർത്താൻ കഴിയുമെന്ന് തന്നെയാണ് നാട്ടുകാരുടെ വാദം. പുതിയ പാലത്തിന്റെ ഉപരിതല ടാറിംഗിനൊപ്പം പഴയ പാലവും ടാറിങ് നടത്താനാണ് ഇപ്പോൾ തീരുമാനമായിരുന്നു. ഇരിട്ടി, കൂട്ടുപുഴ പഴയ പാലങ്ങളുടെ സംരക്ഷണത്തിനുള്ള നടപടികാലും ഉണ്ടാവും.


Share our post
Click to comment

You must be logged in to post a comment Login

Leave a Reply

Breaking News

എക്‌സാലോജിക്കില്‍ വിജിലന്‍സ് അന്വേഷണമില്ല; ഹര്‍ജി തള്ളി ഹൈക്കോടതി

Published

on

Share our post

കൊച്ചി: എക്‌സാലോജിക് സി.എം.ആര്‍.എല്‍ ഇടപാട് കേസില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് സി.എം.ആര്‍.എല്‍ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നല്‍കി എന്നതുമായി ബന്ധപ്പെട്ട പരാതി വിജിലന്‍സ് കോടതി തള്ളിയതിനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.പ്രതിഫലം നല്‍കി എന്ന ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണാ വിജയന്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണം നടത്തണമെന്നായിരുന്നു പരാതിയിലെ ആവശ്യം. അന്വേഷണ ആവശ്യം തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കി വീണ്ടും തീരുമാനമെടുക്കാനായി വിജിലന്‍സ് കോടതിയോട് നിര്‍ദേശിക്കണം എന്നായിരുന്നു രണ്ടു ഹര്‍ജികളിലെയും ആവശ്യം.വീണയ്ക്കും ഇവരുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിക്കും ഇല്ലാത്ത സോഫ്ട്‌വെയര്‍ സേവനത്തിന്റെ പേരില്‍ ഒരുകോടി 72 ലക്ഷം രൂപ നല്‍കി എന്നായിരുന്നു ആദായനികുതി സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രിയുടെ മകള്‍ എന്ന സ്ഥാനം ഉപയോഗിച്ചാണ് എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലില്‍ നിന്ന് മാസപ്പടി വാങ്ങിയത് എന്നതായിരുന്നു പ്രധാന ആരോപണം.

 


Share our post
Continue Reading

Breaking News

കൂട്ടുപുഴയിൽ ഫോറസ്‌റ്റ് ജീപ്പും ലോറിയും കൂട്ടിയിടിച്ച് റേഞ്ചർക്ക് പരിക്ക്

Published

on

Share our post

ഇരിട്ടി :കൂട്ടുപുഴ വളവു പാറയിൽ കർണാടക ഫോറസ്‌റ്റ് ഡിപ്പാർട്ട്മെന്റിന്റെ ജീപ്പും എയ്ച്ചർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ജീപ്പിൽ ഉണ്ടായിരുന്ന ഫോറസ്‌റ്റ് റേഞ്ചർക്ക് കാലിന് പരിക്കേറ്റു. റെയിഞ്ചറെ ഇരിട്ടിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇരിട്ടിയിൽ നിന്നുള്ള ഫയർഫോഴ്‌സ് എത്തിയാണ് വാഹനങ്ങൾ നീക്കം ചെയ്‌തത്.


Share our post
Continue Reading

Breaking News

വീട്ടിൽ കയറിയ കുറുനരി വയോധികയുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു

Published

on

Share our post

മയ്യിൽ: വീടിൻ്റെ വരാന്തയിലേക്ക് പാഞ്ഞെത്തിയ കുറുനരി വയോധികയുടെ ഇടതുകൈയ്യുടെ ചൂണ്ടുവിരൽ കടിച്ചെടുത്തു. മയ്യിൽ ഇരുവാപ്പുഴ നമ്പ്രത്തെ കാരക്കണ്ടി യശോദയെ (77) ആണ് കുറുനരി ആക്രമിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നിനാണ് സംഭവം. കടിച്ചെടുത്ത വിരൽ താഴെയിട്ട് അകത്തേക്ക് കയറാൻ ശ്രമിച്ച കുറുനരിയെ വാതിലിനിടയിൽ അര മണിക്കൂർ നേരം കുടുക്കി പിടിച്ച് നിൽക്കുകയായിരുന്നു. യശോദയുടെ നിലവിളി കേട്ടെത്തിയവർ കുറുനരിയെ കയറിട്ട് പിടികൂടി. അപ്പോഴേക്കും യശോദ അബോധാവസ്ഥയിലുമായി. തുടർന്ന് വീട്ടുകാരെത്തി മയ്യിൽ സാമൂഹികാരോഗ്യ കേന്ദ്രം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ ചികിത്സ തേടി. യശോദയുടെ ചൂണ്ടുവിരൽ പ്ലാസ്റ്റിക് സർജറി നടത്താനും ഡോക്ടർമാർ നിർദേശിച്ചിരിക്കയാണ്. കുറ്റിയാട്ടൂർ, പഴശ്ശി, ഞാലിവട്ടം വയൽ എന്നിവിടങ്ങളിലെ വളർത്തു മൃഗങ്ങളെ കുറുനരി അക്രമിച്ചതായി പഞ്ചായത്തംഗം യൂസഫ് പാലക്കൽ പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!